
ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയ തർക്കം വീണ്ടും ലോകരാഷ്ട്രീയത്തിൽ ചൂടേറുകയാണ്. 2015ലെ ആണവ കരാറിനെക്കാൾ മെച്ചപ്പെട്ട ഒരു പുതിയ കരാറിനായി ശ്രമിക്കുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. എന്നാൽ യുദ്ധഭീഷണിയും തുടരുന്ന ഉപരോധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രഖ്യാപനം എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.