വെള്ളം കൊണ്ടുവരുന്നതിനപ്പുറം മറ്റ് ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് സമയം കിട്ടാത്ത അവസ്ഥയായിരുന്നു ഗ്രാമത്തില്‍. അതുപോലെ കര്‍ഷകര്‍ക്ക് ഒരു വിളയും മറ്റും മാത്രമാണ് കൃഷി ചെയ്യാന്‍ കഴിഞ്ഞിരുന്നത്. അതവരുടെ വരുമാനത്തെയും സാരമായി ബാധിച്ചു.
അഗ്രോതയിലുള്ള കര്‍ഷകനാണ് രാംരത്തന്‍ രജപുത്. മഴ വളരെ കുറവുള്ള പ്രദേശമാണ് മധ്യ പ്രദേശിലെ അഗ്രോത. കഴിഞ്ഞ വര്‍ഷവും വളരെ കുറവ് മഴയാണ് ഇവിടെ കിട്ടിയത്. എന്നാല്‍, അവിടെയുള്ള രാംരത്തന്‍റെ 12 ഏക്കര്‍ കൃഷിയിടത്തിന് ചുറ്റുമുള്ള പത്ത് കിണറുകളിലും അഞ്ച് കുഴല്‍ കിണറുകളിലും കൃഷിയിടങ്ങള്‍ക്കിടയിലെ കനാലുകളിലും വെള്ളത്തിന് ഈ വര്‍ഷം ഒരു കുറവുമില്ല. ഈ വേനലിലും അവിടെ വെള്ളത്തിന് ക്ഷാമമുണ്ടാകില്ലെന്ന് ഈ കര്‍ഷകന് ഉറപ്പുണ്ട്. രാംരത്തനെ പോലെ തന്നെ വരള്‍ച്ച ഭീകരമായി ബാധിക്കാറുള്ള ബുണ്ടല്‍ഖണ്ഡിലെ ആയിരത്തിനാന്നൂറോളം കര്‍ഷകരും വെള്ളമുണ്ടാകുമെന്ന സമാധാനത്തില്‍ തന്നെയാണ്.
എന്നാല്‍, 2018 വരെ ഇവിടെ ഇതായിരുന്നില്ല സ്ഥിതി. വരള്‍ച്ച വളരെ മോശമായി ബാധിച്ചിരുന്ന ഗ്രാമപ്രദേശങ്ങളായിരുന്നു ഇവ. വര്‍ഷങ്ങളായി ഈ ഗ്രാമത്തിലെ ജനങ്ങള്‍ ജലദൗര്‍ല്ലബ്യത്താല്‍ വലയുകയായിരുന്നു. പരിസരത്തുള്ള 70 ഏക്കർ തടാകത്തിലേക്ക് അവർക്ക് പ്രവേശനമുണ്ടായിരുന്നപ്പോൾ ആ ജലാശയം വരണ്ടതായിരുന്നു. മാത്രമല്ല, ഗ്രാമത്തിന് ലഭിച്ച ചെറിയ മഴവെള്ളം ഒരു കുന്നിന്റെ മറുവശത്ത് നിന്ന് ഒഴുകി ബചേരി നദിയിൽ ലയിച്ചു അഗ്രോത്ത നിവാസി 19 -കാരിയായ ബബിത രജ്പുത് പറയുന്നു.
ഓരോ മൺസൂണിലെയും വെള്ളം നദിയിൽ ലയിക്കുമ്പോൾ വിലയേറിയ ജലസ്രോതസ്സുകൾ നഷ്ടപ്പെടുന്ന കാഴ്ച ഗ്രാമീണരെ വേദനിപ്പിച്ചു. തടാകത്തിലുണ്ടാകുന്ന ചെറിയ അളവിലുള്ള വെള്ളത്തെ ആശ്രയിച്ച് അവർ വർഷത്തിന്റെ ശേഷിക്കുന്ന മാസങ്ങൾ ചെലവഴിച്ചു. തടാകത്തിന്റെ ആകെ വിസ്തൃതിയിൽ നാല് ഏക്കറിൽ മാത്രമാണ് ഗ്രാമീണർക്ക് ഉപയോഗിക്കാൻ മഴവെള്ളം അടങ്ങിയിരുന്നത്. ”മഴവെള്ളം കുന്നിന്റെ ഒരു വശത്തേക്ക് തിരിച്ചുവിടുന്നതിനെ കുറിച്ചും തടാകം നിറയ്ക്കുന്നതിനെ കുറിച്ചും ഞങ്ങൾ എല്ലായ്പ്പോഴും ചിന്തിച്ചിരുന്നു. എന്നാൽ, കുന്നുകൾ വനംവകുപ്പിന്റെ വകയായിരുന്നു, ഒരിഞ്ച് സ്ഥലം പോലും കുഴിക്കാൻ അനുവാദമുണ്ടായിരുന്നില്ല” ബബിത പറയുന്നു.
എന്നിരുന്നാലും, ആര്‍ട്സ് വിദ്യാര്‍ത്ഥിയായ ബബിത, വനംവകുപ്പിൽ നിന്ന് അനുമതി തേടുകയും ഗ്രാമത്തിൽ നിന്ന് 200 സ്ത്രീകളുടെ സഹായത്തോടെ 107 മീറ്റർ നീളമുള്ള ഒരു തോട് കുഴിക്കുകയും ചെയ്തതിലൂടെ അസാധ്യമെന്ന് കരുതിയിരുന്നത് സാധ്യമാവുകയായിരുന്നു. ഗ്രാമീണര്‍ക്ക് അവര്‍ അനുഭവിച്ചു പോന്നിരുന്ന ജലത്തെ ചൊല്ലിയുള്ള ആശങ്കകള്‍ക്കുള്ള വിരാമമായിരുന്നു അത്.
ആ ഉദ്യമം വിജയിച്ചതിങ്ങനെ
എല്ലാ ജോലികളും പൂർത്തിയാകാൻ ഏഴുമാസമെടുത്തു. ഗ്രാമീണരെ ഈ ശ്രമങ്ങളിൽ പങ്കുചേര്‍ക്കാനും വനംവകുപ്പിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ഒരു വർഷം നീണ്ടുനിന്ന ശ്രമം. ഒരിക്കലും അവസാനിക്കാത്ത പ്രതിസന്ധിക്ക് പരിഹാരം വെള്ളം തിരിച്ചുവിടലാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ, നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് നടപടിയെടുത്തില്ല- ബബിത പറയുന്നു.
കൃഷിക്കായി ഭൂമി കൈയേറിയ ഏതാനും ഗ്രാമവാസികളായിരുന്നു മറ്റൊരു വെല്ലുവിളി. ചില കർഷകർ തടാകത്തിന്റെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ കൃഷിചെയ്യാൻ തുടങ്ങിയിരുന്നു, പരിമിതമായ ജലസ്രോതസ്സുകൾ അവരുടെ പ്രയോജനത്തിനായി ഉപയോഗിച്ചു. മഴവെള്ളം തടാകത്തിൽ നിറച്ചാൽ അവർക്ക് ഭൂമി നഷ്ടപ്പെടും. അതിനാൽ, ഇക്കാര്യത്തിൽ സാധ്യമായ ഏതൊരു വികസനത്തെയും അവർ എതിർത്തു. സ്ത്രീകൾ നിരന്തരം പരാതിപ്പെടുകയും പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ശ്രമങ്ങൾ നിരർഥകമായിരുന്നു.
വെള്ളം കൊണ്ടുവരുന്നതിനപ്പുറം മറ്റ് ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് സമയം കിട്ടാത്ത അവസ്ഥയായിരുന്നു ഗ്രാമത്തില്‍. അതുപോലെ കര്‍ഷകര്‍ക്ക് ഒരു വിളയും മറ്റും മാത്രമാണ് കൃഷി ചെയ്യാന്‍ കഴിഞ്ഞിരുന്നത്. അതവരുടെ വരുമാനത്തെയും സാരമായി ബാധിച്ചു. എന്നിരുന്നാലും, 2018 പകുതിയോടെ എൻജിഒ ആയ പർമാർത്ത് സമാജ് സേവി സൻസ്ത അംഗങ്ങള്‍ ഗ്രാമം സന്ദർശിക്കുകയും പ്രതിസന്ധി പരിഹരിക്കാന്‍ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ, 12 സ്ത്രീകൾ ഒത്തുചേർന്ന് ജൽ സഹേലിസ് (ജലസുഹൃത്തുക്കൾ) ആയി. പാനി പഞ്ചായത്ത് എന്നായിരുന്നു ആ ഗ്രൂപ്പിന്റെ പേര്. ബബിത പ്രസ്ഥാനത്തിന് നേതൃത്വം നൽകി
ഗ്രാമവാസികളിൽ വിശ്വാസം നേടുന്നതിന്, 2018 വേനൽക്കാലത്ത് പർവതരേഖയിൽ മൂന്ന് ചെക്ക് ഡാമുകൾ കുഴിക്കാൻ കുറച്ച് സന്നദ്ധപ്രവർത്തകർ സഹായിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജലനിരപ്പ് ഉയർത്തുകയും മഴക്കാലത്തിനു ശേഷം അത് ഗ്രാമീണര്‍ക്ക് സഹായമാവുകയും ചെയ്തു. ബബിത വനം വകുപ്പ് അധികൃതരെ ഗ്രാമത്തിന്‍റെ ദുരവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തി. വെള്ളത്തിന്‍റെ പ്രശ്നത്തിന് പരിഹാരം കണ്ടാല്‍ അത് കാടിനും നേട്ടമുണ്ടാകുമെന്നും വന്യമൃഗങ്ങളും മറ്റുമെത്തുമെന്നും അവള്‍ പറഞ്ഞു. കൂടാതെ വനം വകുപ്പുമായി ഗ്രാമീണര്‍ സഹകരിക്കുമെന്നും വനസംരക്ഷണത്തിൽ പങ്കാളികളാകുമെന്നും ഉറപ്പ് നല്‍കി. അങ്ങനെ ജോയിന്‍റ് മാനേജ്മെന്‍റ് ഫോറസ്റ്റ് കമ്മിറ്റി അനുമതി നല്‍കുകയായിരുന്നു.
പണി ആരംഭിക്കുമ്പോൾ, അത്തരം ശ്രമങ്ങൾക്ക് ഫലം ലഭിക്കുമെന്ന ആത്മവിശ്വാസവും വിശ്വാസവും ഗ്രാമവാസികൾക്ക് ഉണ്ടായിരുന്നില്ല. അതിനാൽ ഇരുപതോളം സ്ത്രീകൾ മാത്രമാണ് തുടക്കത്തിൽ ജോലി ആരംഭിച്ചത്. അതുപോലെ സാമൂഹികവും സാംസ്കാരികവുമായ പരിമിതികൾ കാരണം സ്ത്രീകൾക്ക് വീടുകളിൽ നിന്ന് പുറത്തുപോകാൻ അനുവാദമില്ലായിരുന്നു. തടാകത്തിലെ ഭൂമി കൈയേറ്റ കർഷകർ കുറച്ച് തടസ്സങ്ങൾ സൃഷ്ടിച്ചു. ഇത് ജോലിയെ തടസ്സപ്പെടുത്തി. എന്നാൽ, ജോലി പുരോഗമിക്കുമ്പോൾ കൂടുതൽ സ്ത്രീകൾ ചേർന്നു, ഒടുവിൽ പങ്കെടുത്തവരുടെ എണ്ണം 200 ആയി- ബബിത പറയുന്നു.
കുന്നുകൾ മുറിക്കാനും മഴവെള്ളത്തിന്റെ ഗതിയിൽ മാറ്റം വരുത്താനും സ്ത്രീകൾ 12 അടി വീതിയും 107 മീറ്റർ നീളവുമുള്ള ഒരു തോട് കുഴിച്ചു. മൺസൂണിന് മുമ്പുള്ള വേനൽക്കാലത്തെ ചൂടിലും മൺസൂണിന്റെ തുടക്കത്തിലൂടെയും എല്ലാവരും പ്രവർത്തിച്ചു. ക്രമേണ, ചില പുരുഷന്മാർ ജോലി വേഗത്തിലാക്കാൻ സഹായിക്കാൻ തയ്യാറായി തുടങ്ങി.
തടാകത്തിൽ കൂടുതൽ വെള്ളം ശേഖരിക്കാൻ ഗ്രാമവാസികൾക്ക് കഴിഞ്ഞു. 2019 -ൽ സാധാരണയുള്ളതിനേക്കാൾ കുറവ് മഴ പെയ്തതെങ്കിലും തടാകത്തിലെ ജലത്തിന്റെ അളവ് വർദ്ധിച്ചു. തടാകത്തിന്റെ 40 ഏക്കറോളം വെള്ളം ഉൾക്കൊള്ളാൻ കഴിയും. മുഴുവൻ ജലാശയങ്ങളും നിറയ്ക്കാൻ കൂടുതൽ മഴ ആവശ്യമാണ്. എന്നിരുന്നാലും ആവശ്യത്തിനുള്ള വെള്ളം അത്തവണ കിട്ടി. മാത്രവുമല്ല മണ്ണിലെ ജലാംശവും കൂടി. ഇത് കൃഷി എളുപ്പമാക്കി. ഇതോടെ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം തന്നെ മെച്ചപ്പെട്ടിരിക്കുകയാണ്. ഒപ്പം തന്നെ സ്ത്രീകളുടെ കൂട്ടായ പ്രവര്‍ത്തനവും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ബബിതയുടെയും ഗ്രാമത്തിലെ സ്ത്രീകളുടെയും പ്രവർത്തനങ്ങൾ ആ ഗ്രാമത്തിനാകെ ആശ്വാസം പകർന്നിരിക്കയാണ്.
(വിവരങ്ങൾക്ക് കടപ്പാട്: ബെറ്റർ ഇന്ത്യ)