93 -കാരന് വീണ്ടും വിവാഹം, ആരും നോക്കാനില്ലാത്ത കാലത്ത് കൂട്ടുകാരനെഴുതിക്കൊടുത്ത വീട് തിരികെ വേണമത്രെ

Published : Sep 04, 2024, 04:03 PM ISTUpdated : Sep 04, 2024, 04:05 PM IST
93 -കാരന് വീണ്ടും വിവാഹം, ആരും നോക്കാനില്ലാത്ത കാലത്ത് കൂട്ടുകാരനെഴുതിക്കൊടുത്ത വീട് തിരികെ വേണമത്രെ

Synopsis

എന്നാലിപ്പോൾ 93 -ാമത്തെ വയസ്സിൽ ടാൻ വീണ്ടും ഒരു വിവാഹം കൂടി കഴിച്ചു. അതോടെ തന്റെ ഫ്ലാറ്റ് തനിക്ക് തന്നെ തിരികെ വേണം എന്ന ആ​ഗ്രഹത്തിലാണ് അയാൾ. അതിന് വേണ്ടി ടാൻ കോടതിയേയും സമീപിച്ചു.

തന്റെ വീടും സ്വത്തും ഒക്കെ സഹപ്രവർത്തകനായിരുന്നയാൾക്ക് എഴുതിക്കൊടുത്തതിന്റെ പേരിൽ പശ്ചാത്തപിക്കുകയാണ് ഇപ്പോൾ ചൈനയിൽ നിന്നുള്ള ഒരു 93 -കാരൻ. കാര്യം വളരെ സിംപിളാണ്. ടാൻ എന്നയാളെ അയാളുടെ ഭാര്യയോ മക്കളോ ഒന്നും നോക്കിയിരുന്നില്ല. അങ്ങനെ തന്നെ നോക്കാൻ തയ്യാറായ ​ഗു എന്ന ഒരു സഹപ്രവർത്തകന് ടാൻ തന്റെ ഫ്ലാറ്റ് എഴുതി നൽകുകയായിരുന്നു. 

എന്നാലിപ്പോൾ 93 -ാമത്തെ വയസ്സിൽ ടാൻ വീണ്ടും ഒരു വിവാഹം കൂടി കഴിച്ചു. അതോടെ തന്റെ ഫ്ലാറ്റ് തനിക്ക് തന്നെ തിരികെ വേണം എന്ന ആ​ഗ്രഹത്തിലാണ് അയാൾ. അതിന് വേണ്ടി ടാൻ കോടതിയേയും സമീപിച്ചു. എന്നാൽ, കോടതി ഇയാളുടെ ആവശ്യം തള്ളിക്കളയുകയായിരുന്നു. 2005 -ലാണ് ടാനിൻ്റെയും ഗുവിൻ്റെയും കുടുംബം ഒരു കരാറിലെത്തുന്നത്. ​ഗുവും കുടുംബവും ടാനിനെ ശ്രദ്ധിക്കുകയും അയാൾക്ക് കൂട്ടായിരിക്കുകയും ആളെ പരിചരിക്കുകയും വേണം. അതിന് പകരമായി തന്റെ ഫ്ലാറ്റ് അവർക്കുള്ളതായിരിക്കും എന്നതായിരുന്നു എ​ഗ്രിമെന്റ്. 

​ടാനിനെ സ്ഥിരമായി വിളിച്ച് അന്വേഷിക്കുക, ആഴ്ച തോറും കുടുംബമായി സന്ദർശിക്കുക, വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളും വസ്ത്രങ്ങളും ഒക്കെ വാങ്ങി നൽകുക, അസുഖബാധിതനായിരിക്കുമ്പോൾ പരിചരിക്കുക എന്നിവയെല്ലാം ചെയ്യണമെന്നാണ് കരാറിൽ പറഞ്ഞിരുന്നത്. അതിന് പകരമായി തന്റെ ഫ്ലാറ്റും അതിലെ സാധനങ്ങളുമെല്ലാം സ്വന്തം മക്കൾക്ക് നൽകുന്നതിന് പകരം ​ഗുവിനും കുടുംബത്തിനുമായിരിക്കും എന്നും ടാൻ തന്റെ വിൽപത്രത്തിൽ എഴുതിയിരുന്നു. 

'അവർ എന്റെ കുടുംബത്തേക്കാളും എന്നെ സ്നേഹിച്ചു. എനിക്ക് വയ്യാത്തപ്പോഴെല്ലാം എന്റെ കൂടെ നിന്നു. എന്റെ ജീവിതവും സമ്പന്നപൂർണവും സന്തോഷപൂർണവുമാക്കി' എന്നാണ് ​ടാൻ കുറിച്ചത്. എന്തായാലും, പിന്നീട് 93 -ാമത്തെ വയസ്സിൽ മറ്റൊരു വിവാഹം കഴിച്ചപ്പോൾ ​ടാനിന് തന്റെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു