കാലാവസ്ഥാ വ്യതിയാനം: കാർബൺ ഡൈ ഓക്സൈഡ് കഴിക്കുന്ന ബാക്ടീരിയകളെ സൃഷ്‍ടിച്ച് ഗവേഷകര്‍

Published : Dec 01, 2019, 11:35 AM IST
കാലാവസ്ഥാ വ്യതിയാനം: കാർബൺ ഡൈ ഓക്സൈഡ് കഴിക്കുന്ന ബാക്ടീരിയകളെ സൃഷ്‍ടിച്ച് ഗവേഷകര്‍

Synopsis

ഊർജ്ജത്തിനായി കാർബൺ ഡൈ ഓക്സൈഡ് കഴിക്കുന്ന എഷെറിക്കീയ കോളി അഥവാ ഇ.കോളി എന്ന ബാക്ടീരിയകളെയാണ് ഗവേഷകർ സൃഷ്ടിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം ഉണ്ടെങ്കിലും ആഗോള ഹരിത വാതകങ്ങളുടെ പുറന്തള്ളൽ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു ശാശ്വത പരിഹാരം തേടുകയാണ് ഗവേഷകർ. ഇതിനായി കാർബൺ ഡൈ ഓക്സൈഡ് മാത്രം കഴിക്കുന്ന ബാക്ടീരിയകളെ വികസിപ്പിക്കുകയാണ് ഇസ്രായേലില്‍ നിന്നുള്ള ഗവേഷകർ. പഞ്ചസാര, കൊഴുപ്പ് തുടങ്ങിയവയെക്കാൾ ഊർജ്ജത്തിനായി കാർബൺ ഡൈ ഓക്സൈഡ് കഴിക്കുന്ന എഷെറിക്കീയ കോളി അഥവാ ഇ.കോളി എന്ന ബാക്ടീരിയകളെയാണ് ഗവേഷകർ സൃഷ്ടിച്ചത്.

ശാസ്ത്രജ്ഞർ ലാബിൽ ഇ.കോളി പോലുള്ള ഹെറ്ററോട്രോഫുകൾ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഊർജ്ജത്തിനായി അസ്ഥിര പദാർത്ഥങ്ങൾ കഴിക്കാൻ കഴിവുള്ള ബാക്ടീരിയകളുടെ ഉത്പാദനം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇ.കോളിയുടെ ഭക്ഷണം പഞ്ചസാര ആയിരുന്നു. അത് CO2 ലേക്ക് മാറ്റാൻ ഗവേഷണ സംഘം ശ്രമിച്ചു. അന്തരീക്ഷത്തിലെ കാർബണിൽ നിന്ന് സ്വന്തം ശരീരത്തെ വികസിപ്പിക്കാൻ കഴിവുള്ള  ഈ ബാക്ടീരിയകൾ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതക ശേഖരണം കുറയ്ക്കുന്നതിനും ആഗോളതാപനത്തിനെതിരായ പോരാട്ടത്തിനും ഭാവിയിൽ സഹായകമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

പഞ്ചസാര കഴിക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്ന ഇ.കോളി ബാക്ടീരിയകളെ 'റിപ്രോഗ്രാം' ചെയ്യാൻ ഇസ്രായേലി ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു, അങ്ങനെ അവർ പരിസ്ഥിതിയിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് ഉപയോഗിച്ച് ശരീരം നിർമ്മിക്കാൻ ആവശ്യമായ പഞ്ചസാര ഉത്പാദിപ്പിക്കും.

കൂടാതെ, ഫോർമാറ്റ് എന്ന പദാർത്ഥത്തിൽ നിന്ന് ഊർജ്ജം സ്വീകരിക്കാൻ അനുവദിക്കുന്ന ഒരു ജീൻ ബാക്ടീരിയയിൽ അവർ നിക്ഷേപിച്ചു. പ്രക്രിയയുടെ ഓരോ ഘട്ടത്തിലും, ബാക്ടീരിയകൾക്ക് പഞ്ചസാരയുടെ അളവ് കുറയുന്നു. അതേസമയം കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുകയും ചെയ്യുന്നു. ബാക്ടീരിയയുടെ സന്തതികൾ പഞ്ചസാരയെ ആശ്രയിക്കുന്നതിൽ നിന്ന് ക്രമേണ വിട്ട്, പുതിയ ഭക്ഷണക്രമത്തിലേക്ക് ആറുമാസം കഴിയുമ്പോൾ മാറുന്നു. ഈ ബാക്ടീരിയകളുടെ ഈ ശീലം മിക്കവാറും ഭൂമിക്ക് ആരോഗ്യകരമാണെന്ന് തെളിയിക്കുമെന്നും ഗവേഷകർ വിശ്വസിക്കുന്നു.


 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു