60 വയസ് കഴിഞ്ഞ ദമ്പതികളാണോ? രണ്ട് വീടുകളിലായി കഴിയുന്നത് സന്തോഷം കൂട്ടുമെന്ന് പഠനം 

Published : Dec 25, 2024, 06:00 PM ISTUpdated : Dec 25, 2024, 06:11 PM IST
60 വയസ് കഴിഞ്ഞ ദമ്പതികളാണോ? രണ്ട് വീടുകളിലായി കഴിയുന്നത് സന്തോഷം കൂട്ടുമെന്ന് പഠനം 

Synopsis

ഈ പഠനപ്രകാരം ഒരുമിച്ച് ചെലവഴിക്കുന്നതിനേക്കാൾ വളരെ ദൃഢമായ ബന്ധം സൂക്ഷിക്കാൻ ഇങ്ങനെ അകന്ന് കഴിയുന്നതിലൂടെ സാധിക്കുമത്രെ.

'കണ്ണകന്നാൽ മനസ്സകലും' എന്ന് ചിലപ്പോൾ പറയാറുണ്ട്. ദമ്പതികളും പ്രണയികളുമെല്ലാം എപ്പോഴും അടുത്തായിരിക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. എപ്പോഴും ഒരുമിച്ച് ചെലവഴിക്കാനാണ് അവർ കൊതിക്കാറ്. എന്നാൽ, അടുത്തിടെ മറ്റൊരു ട്രെൻഡുണ്ടായി വരുന്നുണ്ട്. അത് അകലങ്ങളിൽ കഴിയുക എന്നതാണ്. അങ്ങനെ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പിരിഞ്ഞു കഴിയുന്നത് അടുപ്പം ദൃഢമാക്കും എന്ന് ഇന്ന് ചിലരെല്ലാം വിശ്വസിക്കുന്നുണ്ട്. 'ലിവിം​ഗ് അപാർട് ടു​ഗെദർ' (Living Apart Together -LAT) എന്നാണ് ഇത് അറിയപ്പെടുന്നത്. 

ഇപ്പോൾ ഒരു പഠനം പറയുന്നത് ഇങ്ങനെ അകന്ന് കഴിയുന്നത് 60 വയസിന് മുകളിലുള്ള ദമ്പതികൾക്ക് നല്ലതാണ് എന്നാണ്. യൂണിവേഴ്സിറ്റി ഓഫ് ലങ്കാസ്റ്റർ, യൂണിവേഴ്സിറ്റി കോളേജ് ലണ്ടനുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രായമായ ദമ്പതികളുടെ സന്തോഷത്തിന് വേറെ വേറെ വീടുകളിൽ താമസിക്കുന്നത് നല്ലതാണ് എന്നാണ് ഈ പഠനം പറയുന്നത്. 

ബ്രിട്ടീഷ് സർവ്വകലാശാല ഒരു പ്രസ്താവനയിൽ പറയുന്നത്, വിവാഹബന്ധം പിരിയുന്നത് മാനസികാരോ​ഗ്യം കുറയാൻ കാരണമാകും. എന്നാൽ, പരസ്പരം പിരിയാതെ തന്നെ രണ്ട് വീടുകളിലായി കഴിയുന്നത് 60 വയസിനു മുകളിലുള്ള ദമ്പതികൾക്ക് ​ഗുണം ചെയ്യും എന്നാണ്. 

ഈ പഠനപ്രകാരം ഒരുമിച്ച് ചെലവഴിക്കുന്നതിനേക്കാൾ വളരെ ദൃഢമായ ബന്ധം സൂക്ഷിക്കാൻ ഇങ്ങനെ അകന്ന് കഴിയുന്നതിലൂടെ സാധിക്കുമത്രെ. പങ്കാളിക്കൊപ്പം ഒരേ വീട്ടിൽ താമസിക്കുന്നത് പലപ്പോഴും സാമൂഹികമായ ഒരു അടിച്ചമർത്തലിന്റെ ഭാ​ഗമാണ് എന്നും സ്വാതന്ത്ര്യമായോ ഒരാളുടെ തെരഞ്ഞെടുപ്പായോ അത് കണക്കാക്കാൻ ആകില്ല എന്നുമാണ് പഠനം പറയുന്നത്. ‌

എന്നാൽ, പരസ്പരം ബന്ധത്തിലായിരിക്കുമ്പോൾ തന്നെ രണ്ടിടങ്ങളിലായി ജീവിക്കുന്നത് രണ്ടുപേരുടെ തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിന്റെയും ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെയും അടിസ്ഥാനത്തിൽ ദമ്പതികൾക്കിടയിൽ ആത്മാർത്ഥമായ ബന്ധം കൈവരിക്കാനാകും. അതേസമയം തന്നെ, വിവാഹബന്ധത്തിൽ നിന്നും പിരിഞ്ഞുപോകുന്ന ദമ്പതികളുടെ അത്രയും മാനസികാരോ​ഗ്യക്കുറവ് ഇവർക്കുണ്ടാകുന്നില്ല എന്നും പഠനം പറയുന്നു. 

അച്ഛൻ മരിച്ചപ്പോൾ അമ്മാവൻ വിറ്റു, 15 കൊല്ലമായി ഇവിടെയാണ്; ലൈം​ഗികത്തൊഴിലാളിയുടെ കഥ പങ്കുവച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്
10 -ാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ മകന് 'മഹീന്ദ്ര താർ റോക്സ്' സമ്മാനം; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം