മണ്ണിന്റെ മനസ്സുള്ള പാട്ടുകള്‍, അതിനായി ജീവിതം സമര്‍പ്പിച്ച ഒരാള്‍!

Published : Jun 04, 2022, 03:25 PM IST
 മണ്ണിന്റെ മനസ്സുള്ള പാട്ടുകള്‍, അതിനായി ജീവിതം സമര്‍പ്പിച്ച ഒരാള്‍!

Synopsis

പുസ്തകപ്പുഴയില്‍ ഇന്ന് മണ്ണിന്റെ മനസ്സുള്ള പാട്ടുകളുടെ പുസ്തകം. പോള്‍സണ്‍ താണിക്കല്‍ സമാഹരിച്ച പാട്ടുപുസ്തകത്തിന്റെ വായന. അജയന്‍ വലിയപുരയ്ക്കല്‍ എഴുതുന്നു

മണ്ണിനെയറിഞ്ഞ, മണ്ണിന്റെ മനസ്സറിഞ്ഞ ഒരാള്‍ സമാഹരിച്ച ഈ പാട്ടുകള്‍ വരുന്ന തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. നാം വന്ന വഴികളിലേക്ക് വെളിവ് കാണിക്കുന്ന കൈചൂണ്ടിതന്നെയാണ് ഈ പുസ്തകം. മറക്കരുതാത്ത കാലഘട്ടങ്ങളെ ആവാഹിച്ച വരികള്‍, ഈണങ്ങള്‍... നമുക്കായി അദ്ദേഹമിവിടെ സ്വരുക്കൂട്ടിയിരിക്കുന്നു.

 

 

ജീവന്റെ ആധാരം ഹരിതകമാണല്ലോ. മണ്ണിന്റെ മനസ്സറിഞ്ഞവര്‍ക്കാണ് പച്ചപ്പ് ഉണ്ടാക്കാന്‍ കഴിയുക. മണ്ണിലും മനസ്സിലും അത് സാധ്യമാണ്. ജീവന്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം!? 

ആ പച്ചയുടെ, ജീവന്റെ, മണ്ണറിഞ്ഞ് മനമറിഞ്ഞ് ഈണമറിഞ്ഞ് പാടുന്ന കലാകാരനാണ് പോള്‍സണ്‍ താണിക്കല്‍. ഞങ്ങടെ പോള്‍സണ്‍മാഷ്!  അതിന് അദ്ദേഹം ഇന്നുവരെയുള്ള ജീവിതം വെറുതെയങ്ങ് 'ഉഴിഞ്ഞ്' വെക്കുകയല്ല; അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം. അഥവാ, അതാണ് അദ്ദേഹം എന്ന് പറഞ്ഞാല്‍ അതാണ് ശരിയായ ശരി!

നാടകം, കാളകളി, നന്തുണിപ്പാട്ട്, തെയ്യം, നാട്ടുപാട്ടുകള്‍.. അങ്ങനെ വിവിധ കലാരൂപങ്ങളിലൂടെ അദ്ദേഹം കടന്നുപോകുന്നത് ഈ പച്ചപ്പ് മണത്തുകൊണ്ടും ജീവാധാരമായ ആ സുഗന്ധം തന്നിലൂടെ സദാ പ്രസരിപ്പിച്ചുമാണ്. അദ്ദേഹത്തിന്റെ കലാപ്രതിബദ്ധതയെയും പ്രവര്‍ത്തന നാള്‍വഴികളെയും കുറിച്ച് പ്രശസ്ത കവിര രാവുണ്ണി  മണ്ണറിഞ്ഞ പാട്ടുകള്‍ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ സംക്ഷിപ്തമായി പറയുന്നുണ്ട്.

മണ്ണിനെയറിഞ്ഞ, മണ്ണിന്റെ മനസ്സറിഞ്ഞ ഒരാള്‍ സമാഹരിച്ച ഈ പാട്ടുകള്‍ വരുന്ന തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. നാം വന്ന വഴികളിലേക്ക് വെളിവ് കാണിക്കുന്ന കൈചൂണ്ടിതന്നെയാണ് ഈ പുസ്തകം. മറക്കരുതാത്ത കാലഘട്ടങ്ങളെ ആവാഹിച്ച വരികള്‍, ഈണങ്ങള്‍... നമുക്കായി അദ്ദേഹമിവിടെ സ്വരുക്കൂട്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ ചിലവിട്ട ആത്മാര്‍ത്ഥമായ സമയവും അദ്ധ്വാനവും ചില്ലറയല്ല. അതിന്റെ നിറവ് ഈ പുസ്തകത്തിന്റെ ഓരോ താളുകളില്‍ നിന്നും കേള്‍ക്കാം.

ഞാനീ പുസ്തകം വായിക്കുകയല്ല, പാടുകയാണ് ചെയ്തത്. ഉത്തമവും മനോഹരവുമായ ഇതിലെ പാട്ടുകള്‍ പലവഴിക്ക് നാം കേട്ട് മനസ്സില്‍ പതിച്ചിട്ടുള്ളതാണല്ലോ. അതെല്ലാം ഒരുമിച്ച് കൈയ്യില്‍ വരിക എന്നത് ഒരു ഭാഗ്യംതന്നെ. 


 

PREV
Read more Articles on
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!