വർഷങ്ങള്‍ പഴക്കം, മൃ​ഗങ്ങൾക്ക് വേണ്ടിയൊരു ക്ഷേത്രം, കഴുത്തറ്റുപോയിട്ടും പശുവിനെ സംരക്ഷിച്ച കർഷകനാണ് ദൈവം

Published : May 03, 2024, 01:43 PM IST
വർഷങ്ങള്‍ പഴക്കം, മൃ​ഗങ്ങൾക്ക് വേണ്ടിയൊരു ക്ഷേത്രം, കഴുത്തറ്റുപോയിട്ടും പശുവിനെ സംരക്ഷിച്ച കർഷകനാണ് ദൈവം

Synopsis

ഈ ​ഗ്രാമത്തിൽ നിന്നും കവർച്ചക്കാർ പശുക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുമായിരുന്നു. പശുക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഇവിടെയുള്ള കർഷകർ ഈ കൊള്ളസംഘവുമായി ഏറ്റുമുട്ടി. ആ കർഷകരുടെ കൂട്ടത്തിൽ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നത്രെ.

ആളുകൾ ക്ഷേത്രങ്ങളിൽ പോകുന്നത് പ്രാർത്ഥിക്കാനും സങ്കടങ്ങൾ പറയാനും ഒക്കെയാണ്. എന്നാൽ, മൃ​ഗങ്ങൾക്ക് വേണ്ടി എവിടെയെങ്കിലും ക്ഷേത്രങ്ങളുണ്ടോ? ഉണ്ട്. നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. അതും വളരെ വർഷം പഴക്കമുള്ളൊരു ക്ഷേത്രം. 

രാജസ്ഥാനിലെ ജുൻജുനുവിൽ, ബക്ര ഗ്രാമത്തിലാണ് ഈ വ്യത്യസ്തത നിറഞ്ഞ ക്ഷേത്രം. മൃ​ഗങ്ങളുടെയും മനുഷ്യരുടെയും സങ്കടങ്ങൾ ഇവിടെ പറഞ്ഞ് പ്രാർത്ഥിക്കാമെന്നും അതിന് ഫലം കിട്ടുമെന്നുമാണ് വിശ്വാസം. സക്ലേ ഗ്രാമത്തിൽ നിന്നുള്ള പാലാ സക്ലേ ദാദയാണ് ഇവിടുത്തെ ദൈവം. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്നാണ് പറയുന്നത്. കള്ളന്മാരിൽ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടതാണ് പാലാ സക്ലേ ദാദയ്ക്ക്. അതുകൊണ്ടാണ് ഈ ക്ഷേത്രം അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്നതത്രെ. 

ഈ ​ഗ്രാമത്തിൽ നിന്നും കവർച്ചക്കാർ പശുക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുമായിരുന്നു. പശുക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഇവിടെയുള്ള കർഷകർ ഈ കൊള്ളസംഘവുമായി ഏറ്റുമുട്ടി. ആ കർഷകരുടെ കൂട്ടത്തിൽ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നത്രെ. എന്നാൽ, കൊള്ളക്കാരുമായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന്റെ കഴുത്തിന് ​ഗുരുതരമായി വെട്ടേറ്റു. എന്നിട്ടും തളരാതെ പശുക്കളുമായി അദ്ദേഹം ​ഗ്രാമത്തിലേക്ക് നടന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കഴുത്ത് അറ്റുപോയി എന്നാണ് പറയുന്നത്. അങ്ങനെ ​ഗ്രാമത്തിൽ ഒരിടത്തെത്തിയപ്പോൾ അദ്ദേഹം അവിടെ കുഴഞ്ഞുവീണു. 

വയലിൽ പണിയെടുക്കുന്നവരുടെ മുന്നിൽ വച്ചാണ് അദ്ദേഹം ജീവൻ വെടിഞ്ഞത്. ആ സ്ഥലത്താണ് പിന്നീട് ക്ഷേത്രം പണിതത് എന്നാണ് പറയുന്നത്. പിന്നീട്, ആ കർഷകനെ ആളുകൾ ദൈവമായി ആരാധിക്കുകയായിരുന്നത്രെ. ഈ ക്ഷേത്രത്തിൽ നിരവധിപ്പേരാണ് പ്രാർത്ഥിക്കാനായി എത്തുന്നത്. ഇന്നും ആളുകൾക്ക് സക്ലേ ദാദയെ ഒരുപാട് വിശ്വാസമാണ്. അതിനാൽ തന്നെ തങ്ങളുടേയും മൃ​ഗങ്ങളുടെയും ദുരിതം പറയാനായും ആളുകൾ ഇവിടെ എത്തുന്നു. 

PREV
Read more Articles on
click me!

Recommended Stories

ആദ്യം 'ചന്ദ്രൻ ഞങ്ങളുടെ സ്വന്ത'മെന്ന്, പിന്നാലെ കാനഡ, മെക്സിക്കോ, ക്യൂബ, ഗ്രീൻലൻഡ്, ഐസ്‌ലാൻഡ്.. എല്ലാം സ്വന്തമെന്ന് ട്രംപ്, വിവാദം
ഓഫീസിലിരുന്നാല്‍ ജോലി കൂടുമെന്ന് കരുതണ്ട, വര്‍ക്ക് ഫ്രം ഹോം തന്നെ നല്ലത്; പോസ്റ്റ്