145 വർഷത്തിനിടെ ആദ്യ വനിതാ ടിക്കറ്റ് എക്സാമിനർ, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയിൽ ചരിത്രം

Published : Feb 13, 2026, 08:51 PM IST
Sarita Yolmo

Synopsis

145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയിൽ ഒരു വനിതാ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറെ നിയമിച്ചിരിക്കയാണ്. സരിത യോൾമോയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. 

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. പുരുഷന്മാർ മാത്രം വാണിരുന്ന പല ജോലികളിലേക്കും സ്ത്രീകളും കടന്നു വരുന്നു. അതിൽ തന്നെ പലതും ചരിത്രമായി മാറുക​യും ചെയ്തിട്ടുണ്ട്. അതുപോലെ, ലോക പ്രശസ്തമായ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ട്രാക്കുകളിൽ പുതുചരിത്രം പിറന്നിരിക്കയാണ്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിലെ ഉദ്യോഗസ്ഥയായ സരിത യോൾമോ, ഈ ലോക പൈതൃക റെയിൽവേയിൽ 'ടൂർ ഡ്യൂട്ടി'ക്കായി നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ എന്ന നേട്ടം കൈവരിച്ചു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു നാഴികക്കല്ലായാണ് ഈ നിയമനത്തെ അധികൃതർ കാണുന്നത്.

1881 -ൽ പ്രവർത്തനം ആരംഭിച്ച ഡാർജിലിംഗ് മലയോര റെയിൽവേയ്ക്ക് ഏകദേശം 145 വർഷത്തെ പഴക്കമുണ്ട്. ഇത്രയും ദീർഘമായ കാലയളവിനിടയിൽ ഇതാദ്യമായാണ് ഒരു വനിതയെ ഈ പൈതൃക പാതയിലെ വിശിഷ്ടമായ ഉത്തരവാദിത്തത്തിലേക്ക് റെയിൽവേ തിരഞ്ഞെടുക്കുന്നത്. നിലവിൽ ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ ജോലി ചെയ്യുന്ന സരിതയെ, വിനോദസഞ്ചാരികൾക്കായി ഓടിക്കുന്ന സ്പെഷ്യൽ ടൂർ ട്രെയിനുകളുടെ മേൽനോട്ടത്തിനായാണ് ഇപ്പോൾ പ്രത്യേകം നിയോഗിച്ചിരിക്കുന്നത്.

 

 

ഈ നിയമനം ഇന്ത്യൻ റെയിൽവേയിലെ സ്ത്രീശക്തിയുടെയും പുരോഗതിയുടെയും അടയാളമാണെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സി പി ആർ ഒ വ്യക്തമാക്കി. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഈ മലയോര പാതയിൽ സരിതയുടെ സാന്നിധ്യം റെയിൽവേയ്ക്ക് അഭിമാനകരമായ നിമിഷമാണെന്നും, ഇത് റെയിൽവേയുടെ സേവന മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാർജിലിംഗിന്റെ വിനോദസഞ്ചാര മേഖലയിലും ഈ വാർത്ത വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട പോസ്റ്റുകൾക്കും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ടിസി സർട്ടിഫിക്കറ്റ് ചോദിച്ച രക്ഷിതാവിനോട് 200 രൂപ കൈക്കൂലി ആവശ്യപ്പെട്ട് പ്രിൻസിപ്പാൾ, ചോദ്യം ചെയ്തപ്പോൾ പണം തിരികെ നൽകി; വീഡിയോ വൈറൽ
31 -കാരി അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി, സംഭവം യുപിയിൽ