24 കണ്ണുകളുള്ള ജെല്ലിഫിഷിനെ കണ്ട് കണ്ണ് തള്ളി ശാസ്ത്രജ്ഞര്‍

Published : Apr 29, 2023, 12:19 PM IST
24 കണ്ണുകളുള്ള ജെല്ലിഫിഷിനെ കണ്ട് കണ്ണ് തള്ളി ശാസ്ത്രജ്ഞര്‍

Synopsis

പുതിയതായി കണ്ടെത്തിയ ജെല്ലിഫിഷിന് മറ്റ് മിക്ക ജെല്ലിഫിഷുകളെക്കാളും വേഗത്തിൽ നീന്താൻ കഴിയും.  അതിന്‍റെ സ്പര്‍ശ ഗ്രന്ഥികളുടെ അടിഭാഗത്തുള്ള 'പെഡാലിയ' എന്ന് വിളിക്കപ്പെടുന്ന പെഡൽ പോലെയുള്ള ഘടനകൾ "ബോട്ട് പാഡിൽ" പോലെ പ്രവർത്തിക്കുന്നു.  


ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളില്‍ ഭൂരിഭാഗം ജീവികളും രണ്ട് കണ്ണുള്ളവരാണ്. രാത്രി കാഴ്ചയുള്ള വവ്വാലിന് പോലും കണ്ണുകള്‍ രണ്ടാണ്. അതേ സമയം കണ്ണുകളേ ഇല്ലാത്ത ജീവികളും ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു ജീവിയില്‍ 24 കണ്ണുകള്‍ കണ്ടെത്തുന്നത്. ചൈനയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് സർവകലാശാലയിലെ ഗവേഷകർ സുതാര്യവും നിറമില്ലാത്തതുമായ ശരീരമുള്ള ചെറുതും എന്നാൽ വിഷമുള്ളതുമായ ജെല്ലിഫിഷായ ട്രിപെഡാലിയ മൈപോൻസിസിനെക്കുറിച്ചുള്ള അവരുടെ പുതിയ പഠനം ശാസ്ത്രമാസികളില്‍ പ്രസിദ്ധപ്പെടുത്തി. 

ഹോങ്കോങ്ങിലെ ശാസ്ത്രജ്ഞർ ജെല്ലിഫിഷിന്‍റെ പുതിയ ഇനത്തെ നിരീക്ഷിച്ചതില്‍ നിന്നാണ് ഈ ജീവിക്ക് 24 കണ്ണുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ചൈനീസ് ജലാശയത്തിൽ നിന്നും കണ്ടെത്തിയ ഈ പുതിയ ജെല്ലിഫിഷിന്‍റെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കേസാണിത്.  2020, 2021, 2022 വര്‍ഷങ്ങളിലെ വേനൽക്കാലത്ത് ഉപ്പുരസമുള്ള ചെമ്മീൻ കുളത്തിൽ സുതാര്യവും നിറമില്ലാത്ത ശരീരവുമുള്ള സിനിഡേറിയനെ ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് സർവകലാശാലയിലെ (HKBU) ഗവേഷകരാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഈ ജീവികളില്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ സുവോളജിക്കൽ സ്റ്റഡീസ് ജേണലിൽ പ്രസിദ്ധീകരിച്ചത്. 

വാടക 18,000 രൂപ വർദ്ധിപ്പിച്ചു; ബെംഗളൂരുവില്‍ ഫ്ലാറ്റ് ഒഴിയാന്‍ നിര്‍ബന്ധിതരായി വാടകക്കാര്‍

“24 കണ്ണുകളെ തുല്യമായി നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, കൂടാതെ ആറ് കണ്ണുകളുള്ള ഓരോ ഗ്രൂപ്പും. കൃഷ്ണമണിയുടെ ഓരോ വശത്തും റോപാലിയം എന്ന സെൻസറി ഡിപ്രഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓരോ കൂട്ടം കണ്ണുകളുണ്ടെങ്കിലും അവയില്‍ രണ്ടെണ്ണത്തിലാണ് കാഴ്ച രൂപീകരണം സാധ്യമാക്കുന്ന ലെൻസുകളുള്ളത്. മറ്റ് നാലെണ്ണത്തിന് പ്രകാശത്തെ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ” ഗവേഷകര്‍ പറഞ്ഞു. പുതിയതായി കണ്ടെത്തിയ ജെല്ലിഫിഷിന് മറ്റ് മിക്ക ജെല്ലിഫിഷുകളെക്കാളും വേഗത്തിൽ നീന്താൻ കഴിയും.  അതിന്‍റെ സ്പര്‍ശ ഗ്രന്ഥികളുടെ അടിഭാഗത്തുള്ള 'പെഡാലിയ' എന്ന് വിളിക്കപ്പെടുന്ന പെഡൽ പോലെയുള്ള ഘടനകൾ "ബോട്ട് പാഡിൽ" പോലെ പ്രവർത്തിക്കുന്നു.  ഇവ ഉപയോഗിച്ച് വെള്ളത്തിലൂടെ നീങ്ങുമ്പോൾ ശക്തമായ ഒരു തള്ള് പുറകിലേക്ക് നല്‍കാന്‍ കഴിയുന്നു. ഇതാണ് മറ്റ് ജെല്ലിഫിഷുകളില്‍ നിന്നും ഇവയെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്നത്. 

ട്രൈപെഡാലിയ മൈപോയൻസിസ് എന്ന് ഈ പുതിയ ജെല്ലിഫിഷിന് മനുഷ്യനെ പരിക്കേല്‍പ്പിക്കാന്‍ അറിയില്ലെങ്കിലും ഇവയ്ക്ക് ചെറിയ ചെമ്മീന്‍ പോലുള്ള ജീവികളെ പരിക്കേല്‍പ്പിക്കാന്‍ കഴിയുമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ബയോളജി വിഭാഗം പ്രൊഫസറായ ക്യു ജിയാൻവെൻ ലൈവ് സയൻസിനോട് പറഞ്ഞു. പുതിയ പഠനം  പസഫിക്കിലെയും ഇന്ത്യൻ മഹാസമുദ്രങ്ങളിലെയും ചൂടുള്ള തീരജലത്തിൽ വസിച്ചിരുന്ന ക്യൂബോസോവ എന്ന ജീവിയെ കുറിച്ച് കൂടുതലറിയാന്‍ സഹായിക്കുമെന്ന് ശാസ്ത്രസമൂഹം കരുതുന്നു. 

ലൈഗോ ഇന്ത്യാ പ്രോജക്റ്റില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഉണ്ണികൃഷ്ണന്‍

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ