തനിക്ക് മരിച്ചുപോയ മൃഗങ്ങളുമായി സംസാരിക്കാനാവും, വിചിത്രജോലിയുമായി സ്ത്രീ, സമീപിക്കുന്നത് അനേകം പേർ

Published : May 12, 2023, 10:09 AM ISTUpdated : May 12, 2023, 10:10 AM IST
തനിക്ക് മരിച്ചുപോയ മൃഗങ്ങളുമായി സംസാരിക്കാനാവും, വിചിത്രജോലിയുമായി സ്ത്രീ, സമീപിക്കുന്നത് അനേകം പേർ

Synopsis

51 വയസാണ് ഡാനിയേലിന്റെ പ്രായം. തനിക്ക് കിട്ടിയ സമ്മാനമാണ് ഇങ്ങനെ മരിച്ചുപോയ മൃഗങ്ങളോട് സംസാരിക്കാനുള്ള കഴിവ് എന്നാണ് ഡാനിയേൽ പറയുന്നത്.

പലതരത്തിലുള്ള വിചിത്രങ്ങളായ വാദവുമായി വരുന്ന അനേകം പേർ ഇന്ന് ലോകത്തിൽ പലയിടങ്ങളിലും ഉണ്ട്. അതുപോലെ ഒരു സ്ത്രീ അവകാശപ്പെടുന്നത് തനിക്ക് ചത്തുപോയ മൃഗങ്ങളോട് സംസാരിക്കാനാവും എന്നാണ്. അതിശയം അത് മാത്രമല്ല, മരിച്ചുപോയ തങ്ങളുടെ മൃഗങ്ങൾ എന്താണ് പറയുന്നത് എന്നറിയാൻ നിരവധി ആളുകൾ ഇവർക്കരികിലേക്ക് എത്താറുമുണ്ട് എന്നതാണ്. 

ഡാനിയേൽ മക്കിന്നൻ എന്ന സ്ത്രീയുടെ ജോലി തന്നെ അതാണ്. ചത്തുപോയ മൃഗങ്ങൾക്കും അവരുടെ ഉടമകൾക്കും ഇടയിൽ കമ്മ്യൂണിക്കേറ്ററായി പ്രവർത്തിക്കുകയാണ് ഡാനിയേൽ. അതായത് ആ മൃഗങ്ങൾക്ക് മരണശേഷവും എന്താണ് തങ്ങളോട് പറയാനുള്ളത് എന്ന് ഡാനിയേൽ പറഞ്ഞു കൊടുക്കും. ഉടമകൾക്ക് ചോദിക്കാനുള്ള ചോദ്യവും മൃഗങ്ങളോട് ചോദിക്കും. 

51 വയസാണ് ഡാനിയേലിന്റെ പ്രായം. തനിക്ക് കിട്ടിയ സമ്മാനമാണ് ഇങ്ങനെ മരിച്ചുപോയ മൃഗങ്ങളോട് സംസാരിക്കാനുള്ള കഴിവ് എന്നാണ് ഡാനിയേൽ പറയുന്നത്. താൻ ഉടമകൾക്ക് അവരുടെ മരിച്ചുപോയ മൃഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു, അവർക്ക് പരസ്പരം പറയാനുള്ളത് അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു എന്നും ഡാനിയേൽ പറയുന്നു. പല മൃഗങ്ങളും ഞാൻ കഴിഞ്ഞ ദിവസം നിങ്ങളെ കണ്ടിരുന്നു എന്നും മറ്റുമാണത്രെ ഉടമകളോട് പറയുന്നത്. അതുപോലെ ഉടമകൾക്ക് പ്രധാനമായും മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളോട് ചോദിക്കാനുള്ള ചോദ്യം താൻ പുതിയ ഒരു പെറ്റിനെ വാങ്ങി, അതിൽ നിനക്ക് ദുഖമുണ്ടോ എന്നാണത്രെ. 

ഏതായാലും ഡാനിയേൽ പറയുന്നത് പ്രശസ്തരടക്കം പലരും മരിച്ചുപോയ തങ്ങളുടെ വളർത്തുമൃഗങ്ങൾ എന്ത് പറയുന്നു എന്ന് അറിയുന്നതിനായി തന്നെ സമീപിക്കാറുണ്ട് എന്നാണ്. എന്നാൽ, അവളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും അവൾ പറയുന്നത് കാര്യമാക്കുന്നില്ല. അവർ അവളുടെ വാക്കുകളെ തള്ളിക്കളയുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ