എട്ട് മണിക്കൂര്‍ മൊബൈല്‍ കൈ കൊണ്ട് തൊട്ടില്ല, യുവതിക്ക് ഒരു ലക്ഷം രൂപ സമ്മാനം

Published : Dec 07, 2024, 06:45 PM ISTUpdated : Dec 18, 2024, 11:41 AM IST
എട്ട് മണിക്കൂര്‍ മൊബൈല്‍ കൈ കൊണ്ട് തൊട്ടില്ല, യുവതിക്ക് ഒരു ലക്ഷം രൂപ സമ്മാനം

Synopsis

എട്ട് മണിക്കൂര്‍ നേരം സമൂഹ മാധ്യമങ്ങള്‍ പോയിട്ട് മൊബൈല്‍ കൈ കൊണ്ട് പോലും എടുക്കാന്‍ പാടില്ല. ഈ മത്സരം വിജയിച്ചാലോ ഒരു ലക്ഷം രൂപ സമ്മാനം. (പ്രതീകാത്മക ദശ്യം)


യാതൊരുവിധ ഉത്കണ്ഠകളുമില്ലാതെ എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരുന്നതിന് തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള  ഒരു യുവതിക്ക് സമ്മാനമായി ലഭിച്ചത് 10,000 യുവാൻ (1,400 യുഎസ് ഡോളര്‍). അതായത് ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ. നവംബർ 29 ന് ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്‍ററില്‍ നടന്ന മത്സരത്തിലാണ് ഈ അപൂര്‍വ്വ സമ്മാനമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

മത്സരത്തിൽ പങ്കെടുക്കാന്‍ താൽപര്യം പ്രകടിപ്പിച്ച 100 അപേക്ഷകരിൽ നിന്ന് 10 മത്സരാർത്ഥികളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. മത്സരത്തിന്‍റെ സംഘാടകർ നൽകുന്ന കിടക്കയിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ എട്ട് മണിക്കൂർ ചെലവഴിക്കുകയാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്.  മത്സരത്തിന് മുമ്പ്, മത്സരാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ സംഘാടകർക്ക് നൽകണം. കൂടാതെ  ഐപാഡുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനും അനുവാദമില്ല. അടിയന്തിര സാഹചര്യങ്ങളിൽ, പങ്കെടുക്കുന്നവർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ സംഘാടകർ നൽകുന്ന കോളിംഗ് ശേഷി മാത്രമുള്ള പഴയ മൊബൈൽ ഫോൺ ഉപയോഗിക്കാം.

'നല്ല കേള്‍വിക്കാരൻ'; 5 വർഷമായി 500 ഒളം അപരിചിതരുടെ വീടുകളില്‍ സൌജന്യമായി താമസിച്ച് യാത്ര ചെയ്യുന്ന യുവാവ്

മത്സര സമയത്ത് കിടക്കയിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങാൻ അനുവാദമില്ല. ടോയ്‌ലറ്റിൽ പോകാനുള്ള അഞ്ച് മിനിറ്റ് ബ്രേക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷണപാനീയങ്ങൾ കിടക്കയിൽ ഇരുന്നു തന്നെ കഴിക്കണം. മത്സരാർത്ഥികൾ ഗാഢനിദ്രയ്ക്ക് വിധേയരാകരുത്. കണ്ണടച്ച് കിടന്നുള്ള ചെറിയ മയക്കങ്ങളാവാം. എട്ടുമണിക്കൂർ സമയത്തെ മത്സരാർത്ഥികളുടെ ഉറക്കത്തിന്‍റെ അളവും ഉൽക്കണ്ഠയും റിസ്റ്റ് സ്ട്രാപ്പുകൾ ഉപയോഗിച്ച് പരിശോധിച്ചാണ് വിജയിയെ കണ്ടെത്തുക. 

ചെറുതായി മയങ്ങിയും പുസ്തകങ്ങൾ വായിച്ചുമാണ് മത്സരാർത്ഥികൾ സമയം ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആവേശകരമായ മത്സരത്തിനൊടുവിൽ ഡോങ് എന്ന യുവതിയെ വിജയിയായി തെരഞ്ഞെടുത്തു. 100 -ൽ 88.99 പോയിന്‍റ് നേടിയാണ് ഇവർ ചാമ്പ്യനായത്. ഏറ്റവും കൂടുതൽ സമയം കിടക്കയിൽ ചെലവഴിക്കുകയും എന്നാൽ, ഗാഢനിദ്രയിലേക്ക് വഴുതി വീഴാതിരിക്കുകയും ഉൽക്കണ്ഠ ഏറ്റവും കുറവ് പ്രകടിപ്പിക്കുകയും ചെയ്ത മത്സരാർത്ഥിയായിരുന്നു ഡോങ് എന്ന് സംഘാടകർ വിജയിയെ പ്രഖ്യാപിക്കുന്ന വേളയില്‍ അഭിപ്രായപ്പെട്ടു.

ആദ്യ ഇന്ത്യന്‍ 'എഐ അമ്മ'; യഥാര്‍ത്ഥ അമ്മമാരുടെ കരുത്താണ് തന്‍റെ ബലമെന്ന് കാവ്യ മെഹ്റ, സോഷ്യല്‍ മീഡിയയില്‍ താരം
 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?