കൊവിഡ് കാലത്ത് വ്യാജ സന്ദേശങ്ങള്‍ വേണ്ട; കടുത്ത നിയന്ത്രണവുമായി വാട്‌സ്ആപ്പ്

By Web TeamFirst Published Apr 7, 2020, 4:56 PM IST
Highlights

ഫോര്‍വേഡ് സന്ദേശങ്ങള്‍ക്കു പരിധി ഏര്‍പ്പെടുത്തിയതായി വാട്സ്ആപ്പ്. ഇന്ന് മുതല്‍, അഞ്ച് തവണ അയച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് വാട്സ് ആപ്പ് വിലക്കുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് വ്യാജ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വാട്സ് ആപ്പ് ഈ നീക്കം നടത്തിയത്.

ഫോര്‍വേഡ് സന്ദേശങ്ങള്‍ക്കു പരിധി ഏര്‍പ്പെടുത്തിയതായി വാട്സ്ആപ്പ്. ഇന്ന് മുതല്‍, അഞ്ച് തവണ അയച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് വാട്സ് ആപ്പ് വിലക്കുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് വ്യാജ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വാട്സ് ആപ്പ് ഈ നീക്കം നടത്തിയത്.

'നിരവധി ഉപയോക്താക്കള്‍ സഹായകരമായ വിവരങ്ങളും രസകരമായ വീഡിയോകള്‍, ഓഡിയോകള്‍, ട്രോളുകള്‍ മറ്റു സന്ദേശങ്ങള്‍ എന്നിവ കൈമാറുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പൊതു പിന്തുണയോടെ കാര്യങ്ങള്‍ ചെയ്യാനും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ സമയത്ത് ഫോര്‍വേഡിംഗിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവ് കാണുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അതൊരു കാരണമാവുകയും ചെയ്യുന്നതായി മനസ്സിലാക്കിയിരിക്കുന്നു. വ്യക്തിഗത സംഭാഷണത്തിനുള്ള ഒരു സ്ഥലമായി വാട്ട്സ്ആപ്പ് നിലനിര്‍ത്തുന്നതിന് ഈ സന്ദേശങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ' വാട്ട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.


2019 ല്‍, വാട്ട്സ്ആപ്പ് കൈമാറിയ സന്ദേശങ്ങള്‍ ഒരാള്‍ സൃഷ്ടിച്ചതല്ലെന്നും അതൊരു ഫോര്‍വേഡ് സന്ദേശമാണെന്നും സ്വീകര്‍ത്താവിനെ അറിയിക്കാനായി മെസേജിനോടു ചേര്‍ന്ന് ഇരട്ട അമ്പടയാളം നല്‍കിയിരുന്നു. ഇത് അക്കാലത്ത് ആഗോളതലത്തില്‍ സന്ദേശ ഫോര്‍വേഡുകളില്‍ 25% കുറവുണ്ടാക്കി. നേരത്തെ, ഉപയോക്താക്കള്‍ക്ക് 256 കോണ്‍ടാക്റ്റുകളിലേക്ക് ഒരൊറ്റ സന്ദേശം കൈമാറാന്‍ കഴിയുമായിരുന്നു, എന്നാല്‍ പിന്നീട് പരിധി ഏര്‍പ്പെടുത്തി.

സന്ദേശങ്ങള്‍ ഫേര്‍വേഡ് ചെയ്യുന്നത് ഒട്ടും മോശമല്ല, പക്ഷേ ഉറവിടങ്ങള്‍ പരിശോധിക്കാതെ അത് ഉപയോഗിക്കുമ്പോള്‍ പരിഭ്രാന്തരായ സാഹചര്യങ്ങള്‍ക്ക് കാരണമാകും. ചില ആളുകള്‍ എല്ലാ ദിവസവും രാവിലെ ഉണര്‍ന്ന് അവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ പോലും നോക്കാതെ മെസേജുകളുടെ വന്‍തോതില്‍ ഫോര്‍വേഡ് ചെയ്യും. 

ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, ആളുകള്‍ അവശ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ പലചരക്ക് കടകളിലേക്ക് പാഞ്ഞു. അതിവരെ പ്രേരിപ്പിച്ചത് സാധനങ്ങള്‍ക്കു കടുത്ത ക്ഷാമമുണ്ടാകുമെന്ന വ്യാജ സന്ദേശങ്ങളായിരുന്നു. അവശ്യസാധനങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുമെന്നും ഒരു കുറവുമില്ലെന്നും സര്‍ക്കാര്‍ വീണ്ടും വീണ്ടും പൗരന്മാരോട് വ്യക്തമാക്കി.
മൃഗങ്ങള്‍ക്ക് കൊറോണ വൈറസ് പടരുമെന്ന് അവകാശപ്പെടുന്ന ചില സന്ദേശങ്ങള്‍ പലരും വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന്‍ കാരണമായി. 

ലോകാരോഗ്യ സംഘടന ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതിന് മുമ്പ് ഏറ്റവും കുറഞ്ഞത് ഒരു ഡോക്ടറെ സമീപിക്കുക. കോവിഡ് 19 നു ചികിത്സകള്‍ അവകാശപ്പെടുന്ന ചില സന്ദേശങ്ങളും പ്രചരിച്ചു. വാട്ട്സ്ആപ്പിലെ വ്യാജ സന്ദേശങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ എങ്ങനെ നാശമുണ്ടാക്കുമെന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവ. ഫോര്‍വേഡ് കാരണം ഇന്ത്യയിലും ആള്‍ക്കൂട്ട അക്രമ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് കൈമാറിയ സന്ദേശങ്ങള്‍ ഫോര്‍വേഡുകളായി പരിശോധിക്കാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ സൃഷ്ടിക്കാനും വാട്സ് ആപ്പ് ഇപ്പോള്‍ ശ്രമിക്കുന്നു. ഫോര്‍വേഡ് ചെയ്യുന്ന ഓരോ സന്ദേശത്തിനും പുറമെ, ഒരു തിരയല്‍ ഐക്കണ്‍ സ്ഥാപിക്കുകയും നിങ്ങള്‍ അതില്‍ ക്ലിക്കുചെയ്യുകയും ചെയ്താല്‍, സന്ദേശം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാനാകും. കോവിഡ് 19-ന്റെ കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിന് വിവിധ എന്‍ജിഒകളുമായും ലോകാരോഗ്യ സംഘടനയുമായും വാട്ട്സ്ആപ്പ് പങ്കാളികളായിട്ടുണ്ട്. പ്രചരിക്കുന്ന സന്ദേശങ്ങളുടെ സത്യമറിയാന്‍ ഇവിടെ തിരയല്‍ നടത്താവുന്നതാണ്.

click me!