ജോർജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രക്ഷോഭത്തെ വളരെ ഹീനവും പ്രകോപനപരവുമായ ഭാഷയിലാണ് ട്രംപ് നേരിട്ടത്. ഈ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് ട്രംപ് നടത്തിയിരുന്നത്.
വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമീപകാല പോസ്റ്റുകൾ സംബന്ധിച്ച കമ്പനിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ഫേസ്ബുക്ക് ജീവനക്കാർ തിങ്കളാഴ്ച ’വെർച്വൽ വാക്ക് ഔട്ട്’ നടത്തി. ഫേസ്ബുക്കിൽ നിന്ന് വിട്ടു നിന്ന ജീവനക്കാർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിക്കുകയും ചെയ്തു.
ട്രംപിന്റെ വംശീയവിരുദ്ധ നിലപാടുകൾ തടസമില്ലാതെ പ്രസിദ്ധീകരിക്കാൻ ഫേസ്ബുക്ക് അനുവദിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ജോലികളിൽ നിന്ന് പ്രതീകാത്മകമായി വിട്ടുനിന്നത്. നടപടിയെടുക്കൂ എന്ന ഹാഷ് ടാഗിലായിരുന്നു പ്രതിഷേധം.
ജോർജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രക്ഷോഭത്തെ വളരെ ഹീനവും പ്രകോപനപരവുമായ ഭാഷയിലാണ് ട്രംപ് നേരിട്ടത്. ഈ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് ട്രംപ് നടത്തിയിരുന്നത്.
പക്ഷേ, ഫേസ്ബുക്ക് ഒഴികെയുള്ള മാധ്യമങ്ങൾ ചില നിയന്ത്രണങ്ങൾ നടത്തുകയുണ്ടായി. ട്വിറ്റർ, അപകടകരമായ സന്ദേശം എന്ന് ടാഗ് ചെയ്യുകയും ചെയ്തു. എന്നാൽ, ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാത്രം അതിനെതിരെ അധികമൊന്നും പ്രതികരിച്ചിരുന്നില്ല.
നേരത്തെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിന് ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ സുക്കര്‍ബര്‍ഗിന് നേരെ രൂക്ഷ പരിഹാസം ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയയിലെ ആക്ഷേപ ഹാസ്യ മാധ്യമമായ ദി ചേസര്‍ നിര്‍മ്മിച്ച സുക്കര്‍ബര്‍ഗിനെ സംബന്ധിച്ച വ്യാജപോസ്റ്റ് പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടത് 1.2ദശലക്ഷം ആളുകള്‍. ആക്ഷേപ ഹാസ്യ മാധ്യമമായ ദി ചേസര്‍ വെള്ളിയാഴ്ചയാണ് സുക്കര്‍ബര്‍ഗിനെ കളിയാക്കിക്കൊണ്ടുള്ള കുറിപ്പിട്ടത്.
ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളുടെ വസ്തുത പരിശോധിക്കേണ്ടത് ഫേസ്ബുക്ക് അല്ലെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിച്ചത്.