ടിവി അടക്കം വാങ്ങാന്‍ നില്‍ക്കുന്നവര്‍ അറിയുക; ജനുവരി മുതല്‍ 10 ശതമാനം വില വര്‍ദ്ധിക്കും

By Web TeamFirst Published Dec 30, 2020, 9:30 AM IST
Highlights

ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയുടെ വില 10 ശതമാനം വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വില്‍പ്പനക്കാര്‍ വിദേശ വിപണികളിലെ വിതരണത്തെ ആശ്രയിച്ചാല്‍ വീണ്ടും വില ഉയരും. പ്രത്യേകിച്ച് ചൈന ഉപകരണങ്ങളുടെ കാര്യത്തില്‍. അങ്ങനെ വന്നാല്‍, മിക്കവാറും എല്ലാ പ്രമുഖ ബ്രാന്‍ഡുകളും ഒന്നുകില്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കും.

രാജ്യമാകെ, വീട്ട് ഉപകരണങ്ങളുടെ വില വര്‍ദ്ധിക്കുന്നു. നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ വിലയില്‍ വന്ന വര്‍ദ്ധനവാണ് വില ഉയര്‍ത്തുന്നത്. ചെമ്പ്, അലുമിനിയം, ഉരുക്ക് തുടങ്ങിയ വസ്തുക്കളുടെ വിലയിലെ വര്‍ധനയും ചരക്കുനീക്കത്തിന്റെ വര്‍ദ്ധനയും കാരണം ജനുവരി രണ്ടാം ആഴ്ചയില്‍ ടെലിവിഷനുകള്‍, റഫ്രിജറേറ്റര്‍, മറ്റ് ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയുടെ വില 10 ശതമാനം വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വില്‍പ്പനക്കാര്‍ വിദേശ വിപണികളിലെ വിതരണത്തെ ആശ്രയിച്ചാല്‍ വീണ്ടും വില ഉയരും. പ്രത്യേകിച്ച് ചൈന ഉപകരണങ്ങളുടെ കാര്യത്തില്‍. അങ്ങനെ വന്നാല്‍, മിക്കവാറും എല്ലാ പ്രമുഖ ബ്രാന്‍ഡുകളും ഒന്നുകില്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കും.

'നിലവില്‍ വിലകള്‍ വര്‍ദ്ധിച്ചിട്ടില്ല, എന്നാല്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള സൂചനകള്‍ ജനുവരി രണ്ടാം വാരത്തില്‍ 7 മുതല്‍ 10% വരെ ഉയരുമെന്നാണ്. ഇത് ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ബാധകമാണ്, 'ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാരില്‍ ഒരാളായ വിജയ് സെയില്‍സ് ഡയറക്ടര്‍ നിലേഷ് ഗുപ്ത പറഞ്ഞു.

വില ഉയരുമെന്ന് സ്ഥിരീകരിച്ച ടിസിഎല്‍, ശതമാനം വിതരണം സപ്ലൈ എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കും വിലക്കയറ്റമെന്നു വെളിപ്പെടുത്തി. 'നിലവില്‍, ഞങ്ങള്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയാണ്, എന്നാല്‍ സ്ഥിതിഗതികള്‍ അനുസരിച്ച് തീര്‍ച്ചയായും ചില മാറ്റങ്ങള്‍ ഉണ്ടാകും, പക്ഷേ വിതരണത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അത് വെളിപ്പെടുത്താന്‍ കഴിയില്ല. ടിസിഎല്‍ ഇന്ത്യ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വിജയ് കുമാര്‍ മിക്കിലിനെനി പറഞ്ഞു. അടുത്തയാഴ്ച ജനുവരി 1 മുതല്‍ അപ്ലയന്‍സ് വിഭാഗത്തില്‍ ഉല്‍പ്പന്നങ്ങളിലുടനീളം കുറഞ്ഞത് 7 മുതല്‍ 8 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുമെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയും സ്ഥിരീകരിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലും ക്രൂഡ് ഓയില്‍ വില പ്ലാസ്റ്റിക് വസ്തുക്കളുടെ വിലയും ഗണ്യമായി വര്‍ദ്ധിച്ചു. ടിവി നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം ശരിയായ വിലയ്ക്ക് പാനലുകള്‍ കണ്ടെത്തുക എന്നതാണ് വെല്ലുവിളി. പാനലിന്റെ വില വര്‍ദ്ധിച്ചു, പ്രത്യേകിച്ചും ചെറിയ സ്‌ക്രീനുകളുടെ. ഗതാഗത ചെലവ് ജനുവരിയില്‍ ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ടിന് പകരമായി സര്‍ക്കാര്‍ പുതിയ മര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍ തയ്യാറാക്കി. ഷിപ്പിംഗ് ചരക്ക് നിയന്ത്രിക്കുക എന്നതാണ് പുതിയ ബില്ലിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ചെലവ് വര്‍ദ്ധിക്കുന്നതിനുള്ള മറ്റൊരു കാരണം കണ്ടെയ്‌നറുകളുടെ കുറവാണ്.

ചരക്കുകളുടെ വിലയില്‍ 20 ശതമാനം വര്‍ദ്ധനവ് കണ്ടെയ്‌നറുകളുടെ കുറവ് മൂലം ഉണ്ടാകും. കുറവ് ഇപ്പോഴത്തെ സാഹചര്യത്തില്‍ 56 മടങ്ങ് വരെ വര്‍ദ്ധിച്ചു, പകര്‍ച്ചവ്യാധി മൂലമുള്ള ഖനന പ്രവര്‍ത്തനത്തിലെ കാലതാമസം ഉപകരണങ്ങളുടെ മൊത്തത്തിലുള്ള ചെലവ് ഉയര്‍ത്തി. 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കമല്‍ നന്ദി പി.ടി.ഐയോട് പറഞ്ഞു.
എങ്കിലും, സോണിയെപ്പോലുള്ളവര്‍ ഇപ്പോഴും കാത്തിരിപ്പിലാണ്, മാത്രമല്ല വരുന്ന വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

click me!