20 ലക്ഷം ഇന്ത്യന്‍ അക്കൌണ്ടുകളെ ഗെറ്റ് ഔട്ട് അടിച്ച് വാട്ട്സ്ആപ്പ്; പ്രധാന കാരണം ഇതാണ്.!

Web Desk   | Asianet News
Published : Oct 02, 2021, 04:35 PM IST
20 ലക്ഷം ഇന്ത്യന്‍ അക്കൌണ്ടുകളെ ഗെറ്റ് ഔട്ട് അടിച്ച് വാട്ട്സ്ആപ്പ്; പ്രധാന കാരണം ഇതാണ്.!

Synopsis

പരാതി ചാനലിലൂടെ ഉപയോക്താക്കളുടെ പരാതികള്‍ ലഭിക്കുമ്പോള്‍, പ്ലാറ്റ്ഫോമിലെ ഹാനികരമായ പെരുമാറ്റം തടയാന്‍ ഉറവിടങ്ങളുടെ അക്കൗണ്ടിന്മേല്‍ നടപടി സ്വീകരിക്കുമെന്ന് വാട്ട്സ്ആപ്പ് അതിന്‍റെ സപ്പോര്‍ട്ട് പേജില്‍ പറയുന്നു. 

ഗസ്റ്റില്‍ ഇന്ത്യയില്‍ 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ മെസേജിംഗ് ആപ്പ് നിരോധിച്ചതായി വാട്ട്സ്ആപ്പിന്റെ പ്രതിമാസ കംപ്ലയിന്‍സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആഗസ്റ്റില്‍ വാട്ട്സ്ആപ്പിന് 420 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും പ്രതിമാസ കംപ്ലയിന്‍സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.  +91 എന്ന കോഡില്‍ തുടങ്ങുന്ന ഫോണ്‍ നമ്പര്‍ വച്ചാണ് ഇന്ത്യന്‍ അക്കൗണ്ട് ആണെന്നു തിരിച്ചറിഞ്ഞാണ് നടപടി. 20,70,000 അക്കൗണ്ടുകള്‍ നിരോധിച്ചതിന് പിന്നിലെ ഒരു പ്രധാന കാരണം ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് സന്ദേശങ്ങളുടെ അനധികൃത ഉപയോഗം മൂലമാണ്.

ഓഗസ്റ്റ് മാസത്തില്‍ അക്കൗണ്ട് പിന്തുണ (105), നിരോധന അപ്പീല്‍ (222), മറ്റ് പിന്തുണ (34), ഉല്‍പ്പന്ന പിന്തുണ (42), സുരക്ഷ (17) എന്നിവയിലുടനീളം 420 ഉപയോക്തൃ പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി വാട്ട്സ്ആപ്പ് പറയുന്നു. എങ്കിലും, 421 റിപ്പോര്‍ട്ടുകളില്‍ വാട്ട്സ്ആപ്പ് 41 അക്കൗണ്ടുകള്‍ക്കെതിരെ മാത്രമാണ് ഇപ്പോള്‍ പരിഹാര നടപടികള്‍ സ്വീകരിച്ചത്.

പരാതി ചാനലിലൂടെ ഉപയോക്താക്കളുടെ പരാതികള്‍ ലഭിക്കുമ്പോള്‍, പ്ലാറ്റ്ഫോമിലെ ഹാനികരമായ പെരുമാറ്റം തടയാന്‍ ഉറവിടങ്ങളുടെ അക്കൗണ്ടിന്മേല്‍ നടപടി സ്വീകരിക്കുമെന്ന് വാട്ട്സ്ആപ്പ് അതിന്‍റെ സപ്പോര്‍ട്ട് പേജില്‍ പറയുന്നു. ഉയര്‍ന്നതോ അസാധാരണമോ ആയ സന്ദേശങ്ങള്‍ അയയ്ക്കുന്ന അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന് ഫേസ്ബുക്ക് പറയുന്നു. 

തങ്ങളെ സമീപിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും ഒന്നുകില്‍ അവരുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത് അവരെ നിരോധിക്കുന്നതിനുള്ള നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണെന്ന്, വാട്ട്സ്ആപ്പ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. നാല്‍പ്പത്തിയാറ് ദിവസത്തിനുള്ളില്‍ മൂന്ന് ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്ട്സ്ആപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമായി ജൂണ്‍ 16 നും ജൂലൈ 31 നും ഇടയില്‍ അക്കൗണ്ടുകള്‍ നിരോധിച്ചു. പരാതി ചാനലുകളിലൂടെ ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. 

ഉയര്‍ന്നതോ അസാധാരണമോ ആയ സന്ദേശങ്ങളുള്ള അക്കൗണ്ടുകളുടെ ഒരു റെക്കോര്‍ഡ് വാട്ട്സ്ആപ്പ് പരിപാലിക്കുകയും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഇത്തരത്തിലുള്ള ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്ന അത്തരം ദശലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ നിരോധിക്കുകയും ചെയ്യുന്നു. ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന 95 ശതമാനത്തിലധികം അക്കൗണ്ടുകള്‍ക്കുമാണ് ഇന്ത്യയില്‍ നിരോധനം.

PREV
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്