വർഷങ്ങളായുള്ള ആ സ്വപ്നം സഫലമായി; നന്ദി പറഞ്ഞ് രമ്യ

Published : Oct 29, 2019, 10:26 PM ISTUpdated : Oct 29, 2019, 10:38 PM IST
വർഷങ്ങളായുള്ള ആ സ്വപ്നം സഫലമായി; നന്ദി പറഞ്ഞ് രമ്യ

Synopsis

നരസിംഹയുടെയും പദ്മയുടെയും മകളായ രമ്യ, സുചിത്രയിലെ ശ്രീ ചൈതന്യ കോളേജിലെ രണ്ടാം വർഷ എംപിസി ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയാണ്. 

 

ഹൈദരാബാദ്: 17 കാരിയായ രമ്യയുടെ വർഷങ്ങളായിട്ടുള്ള ആ ആ​ഗ്രഹം സഫലമായിരിക്കുകയാണ്. രക്താർബുദത്തിനെതിരെ ധീരമായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രമ്യ രാചകോണ്ട പൊലീസ് കമ്മീഷണർ മഹേഷ് എം. ഭഗവതിനെ നേരിൽ കണ്ട് ആ​ഗ്രഹം പറയുകയായിരുന്നു. ഒരു ദിവസമെങ്കിലും പൊലീസ് കമ്മീഷണറാകണമെന്നുള്ള ആ​ഗ്രഹമാണ് കമ്മീഷണറോട് രമ്യ പറഞ്ഞത്.

ആ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് രമ്യ ഇപ്പോൾ. നരസിംഹയുടെയും പദ്മയുടെയും മകളായ രമ്യ, സുചിത്രയിലെ ശ്രീ ചൈതന്യ കോളേജിലെ രണ്ടാം വർഷ എംപിസി ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയാണ്. രക്താർബുദത്തോട് ധൈര്യത്തോടെ പോരാടുന്ന രമ്യ ഓരോ പെൺകുട്ടികൾക്കും മാത്യകയാണെന്നും എപ്പോഴും ആത്മവിശ്വാസ ത്തോടെയിരിക്കാനാണ് ഈ മിടുക്കി ആ​ഗ്രഹിക്കുന്നതെന്നും പഞ്ചുഗുട്ട നിംസിലെ ഡോ. കിരൺ പറഞ്ഞു.

കമ്മീഷണർ ഭഗവത് രമ്യയ്ക്ക് ഒരു ചെറിയ സാമ്പത്തിക സഹായം നൽകി. രമ്യയുടെ അമ്മ പത്മ, അഡീഷണൽ ഡിസിപി (അഡ്മിൻ) ശിൽപവല്ലി, അഡീഷണൽ ഡിസിപി (സിഎആർ) ഷമീർ, മേക്ക് എ വിഷ്  ഫൗണ്ടേഷൻ കോർഡിനേറ്റർ ശശി തുടങ്ങിയവർ പങ്കെടുത്തു.

ഇത് രണ്ടാം തവണയാണ് കമ്മീഷണർ ഭഗവത് ഇത്തരത്തിലൊരു ആഗ്രഹം സാക്ഷാത്കരിക്കുന്നത്. എഹ്‌സാൻ എന്ന കൊച്ചു മിടുക്കൻ 2017 ൽ ഒരു ദിവസം കമ്മീഷണറാകാൻ ആ​ഗ്രഹിച്ച് ഭഗവതിനെ സമീപിച്ചിരുന്നു.  അന്ന് ഭ​ഗവത് ആ കുട്ടിയുടെ ആ​ഗ്രഹം സാധിച്ച് കൊടുത്തിരുന്നു.

PREV
click me!

Recommended Stories

വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി