വെറും 46 കി.മീ സഞ്ചരിക്കാൻ ഈ ട്രെയിനിന് വേണ്ടത് 5 മണിക്കൂർ! പക്ഷേ, യാത്രയാണ് മെയിൻ; ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ ഏതാണെന്ന് അറിയാമോ?

Published : Aug 28, 2025, 03:57 PM IST
ooty train

Synopsis

മേട്ടുപ്പാളയം മുതൽ ഊട്ടി വരെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ചാണ് ഈ ട്രെയിൻ യാത്ര ചെയ്യുന്നത്.

ഇന്ത്യയിലെ ട്രെയിൻ യാത്രകൾ പലപ്പോഴും മനോഹരമായ കാഴ്ചകളും ഓർമ്മകളുമെല്ലാം സമ്മാനിക്കുന്നവയാണ്. ചില ട്രെയിനുകൾ വേ​ഗതയ്ക്കും ആഡംബരത്തിനുമെല്ലാം പേരുകേട്ടവയാണെങ്കിൽ മറ്റ് ചില ട്രെയിനുകൾ കാഴ്ചകളുടേതാണ്. അത്തരത്തിൽ കാഴ്ചകൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ഒരു ട്രെയിൻ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിനായ നീലഗിരി മൗണ്ടൻ റെയിൽവേ. മലകളിലൂടെയും താഴ്‌വരകളിലൂടെയും വളഞ്ഞുപുളഞ്ഞുപോകുന്ന നീലഗിരി മൗണ്ടൻ റെയിൽവേ ഊട്ടി ടോയ് ട്രെയിൻ എന്നും അറിയപ്പെടാറുണ്ട്. 46 കിലോമീറ്റർ മാത്രം സഞ്ചരിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽ‌വേ യാത്ര പൂർത്തിയാക്കാൻ എടുക്കുന്നത് 5 മണിക്കൂറോളമാണ്.

നീല​ഗിരി മൗണ്ടൻ റെയിൽവേ എന്ന ആശയം 1854-ലാണ് ഉയർന്നുവരുന്നത്. എന്നാൽ, 1891-ലാണ് നിർമ്മാണം ആരംഭിച്ചത്. ഒടുവിൽ, 1908-ൽ, നീലഗിരി മൗണ്ടൻ റെയിൽവേ പ്രവർത്തനം ആരംഭിച്ചു. കുത്തനെയുള്ള ചരിവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു റാക്ക്-ആൻഡ്-പിനിയൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇന്ന്, ഈ സാങ്കേതികവിദ്യയുടെ ഇന്ത്യയിലെ അവശേഷിക്കുന്ന ചുരുക്കം ചില ഉദാഹരണങ്ങളിൽ ഒന്നാണിത്. 2005-ൽ, യുനെസ്കോ ഇതിനെ ഒരു ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.

മണിക്കൂറിൽ 9-10 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്. മേട്ടുപ്പാളയത്തെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ 326 മീറ്റർ മുതൽ 2,203 മീറ്റർ വരെ ഉയരത്തിൽ സഞ്ചരിക്കുന്നുണ്ട്. ഇത് രാജ്യത്തെ ഏറ്റവും കുത്തനെയുള്ളതും മനോഹരവുമായ റെയിൽ‌വേ റൂട്ടുകളിൽ ഒന്നാണ്. കൂനൂർ, വെല്ലിംഗ്ടൺ, ലവ് ഡെയ്ൽ, ഫേൺ ഹിൽ എന്നിവയുൾപ്പെടെ നിരവധി മനോഹരമായ ഹിൽ സ്റ്റേഷനുകളിലൂടെ ട്രെയിൻ കടന്നുപോകുന്നുണ്ട്. 16 തുരങ്കങ്ങൾ, 200-ലധികം പാലങ്ങൾ, അനന്തമായ തേയിലത്തോട്ടങ്ങൾ എന്നിവ കടന്നാണ് നീല​ഗിരി മൗണ്ടൻ റെയിൽവേയുടെ യാത്ര. മൂടൽമഞ്ഞുള്ള കുന്നിൻചെരിവുകളും കാട്ടരുവികളും കാണാം.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല