കൃഷിയിലൂടെ തന്നെ സ്ത്രീകൾക്ക് കൂടുതൽ വരുമാനം, ഇവിടെ സ്ത്രീകൾ സന്തോഷത്തിലാണ്...

By Web TeamFirst Published Mar 22, 2021, 4:11 PM IST
Highlights

1950 -കളിൽ ജമീന്ദാരി നിർത്തലാക്കിയ ജില്ലകളിൽ ഒന്നായതിനാൽ ധാരാളം പ്രദേശവാസികൾക്ക് ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞു. എന്നിരുന്നാലും, ജനസംഖ്യാ വർദ്ധനവോടെ ഭൂവുടമസ്ഥത ക്രമാനുഗതമായി കുറയുകയും പ്രതിഫലം കുറയുകയും ചെയ്തതതിനാല്‍ ​കൃഷി ഒരു വെല്ലുവിളിയായി. 

കൊവിഡിനെ തുടര്‍ന്ന് ലോകം മൊത്തം ലോക്ക്ഡൌണിലേക്ക് വീണല്ലോ. അപ്പോള്‍ ശക്തമായി പിടിച്ചുനിന്ന മേഖലയാണ് കൃഷി. ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍റെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയും കൃഷിയുമായോ അനുബന്ധ തൊഴിലുകളുമായോ ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്. കർഷകർ ഇന്ത്യയുടെ കാർഷിക ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. 

ഇന്ത്യയിലെ കാർഷിക തൊഴിലാളികളിൽ 78 ശതമാനവും വരുന്ന ചെറുകിട, മാര്‍ജിനല്‍ കർഷകർ, രണ്ട് ഹെക്ടറിൽ താഴെ ഭൂമി സ്വന്തമാക്കി കൃഷി ചെയ്യുന്നു. എന്നാൽ ദേശീയ ധാന്യ ഉൽപാദനത്തിന്റെ 41 ശതമാനം സംഭാവന ചെയ്യുന്നുള്ളൂ. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ ഗ്രാമീണ മേഖലകളിലെ ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവ ഇല്ലാതാക്കുന്നതിനും പ്രകൃതി വിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും ഈ കർഷകർ അത്യാവശ്യമാണ്. 

ചെറുകിട കർഷകരാണ് ഇന്ത്യയിലെ പല ജില്ലകളിലും ആധിപത്യം പുലർത്തുന്നത്; അതിലൊന്നാണ് ജാർഖണ്ഡിലെ ഹസാരിബാഗ്. പരമ്പരാഗതമായി കൽക്കരി ഖനിത്തൊഴിലാളിയുടെ സ്ഥലമാണിത്. ഏറ്റവും ഉയർന്ന രണ്ടാമത്തെ കൽക്കരി ശേഖരം ഉള്ള ജില്ല ഇവിടെയാണ്. ഇന്ത്യയിലെ രണ്ട് ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനങ്ങളും (IARI) ഇവിടെയുണ്ട്. ഈ പ്രദേശം കൂടുതലും മഴയെ ആശ്രയിച്ചുള്ള കൃഷിയെ ആണ് ആശ്രയിക്കുന്നത്. കൃഷിക്കാർ പലപ്പോഴും അവരുടെ പ്രധാന ഭക്ഷണമായ നെല്ല്, ചോളം മുതലായവ വളർത്തുന്നതിന് മോണോ-ക്രോപ്പിംഗ് (ഒരു സീസണിൽ ഒരു വിള) രീതി തെരഞ്ഞെടുക്കുന്നു. 

“ഹസാരിബാഗ് ഒരു ചിതറിക്കിടക്കുന്ന പ്രദേശമാണ്, പ്രധാനമായും മൂന്ന് വ്യത്യസ്തതരം ഭൂപ്രദേശങ്ങൾ (ഉയര്‍ന്ന ഭൂപ്രദേശം, മധ്യഭൂമി, താഴ്ന്ന ഭൂമി), 15 ശതമാനത്തിൽ താഴെ ആളുകൾക്ക് ജലസേചന രീതികളെക്കുറിച്ച് നല്ല അറിവുണ്ട്. അതിനാൽ, ജലസേചനത്തിന്റെ അഭാവവും ആ സ്ഥലത്തിന്റെ ഫലഭൂയിഷ്ഠത കുറഞ്ഞതും കാരണം കർഷകർ ഉയർന്ന പ്രദേശങ്ങൾ ഉപയോഗിക്കുന്നത് കാലക്രമേണ കുറഞ്ഞു” കോര്‍ട്ടെവ അഗ്രിസയന്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരുണ രചക്കൊണ്ട നിരീക്ഷിക്കുന്നു.

1950 -കളിൽ ജമീന്ദാരി നിർത്തലാക്കിയ ജില്ലകളിൽ ഒന്നായതിനാൽ ധാരാളം പ്രദേശവാസികൾക്ക് ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞു. എന്നിരുന്നാലും, ജനസംഖ്യാ വർദ്ധനവോടെ ഭൂവുടമസ്ഥത ക്രമാനുഗതമായി കുറയുകയും പ്രതിഫലം കുറയുകയും ചെയ്തതതിനാല്‍ ​കൃഷി ഒരു വെല്ലുവിളിയായി. ഇത് ചെറുകിട കർഷകരെ കുറഞ്ഞ നിക്ഷേപത്തിന്റെയും ഉൽപാദനക്ഷമതയുടെയും കെണിയിൽ വീഴാൻ പ്രേരിപ്പിച്ചു. ഗ്രാമത്തിലെ ഒരേയൊരു വരുമാന മാര്‍ഗം കൃഷി ആയതിനാല്‍ പ്രതീക്ഷ അസ്തമിച്ച പുരുഷന്മാര്‍ നഗരങ്ങളിലേക്ക് ജോലി തേടി പോയിത്തുടങ്ങി. ഇതോടെ വീട്ടിലെ കാര്യങ്ങളും കൃഷിയുമെല്ലാം സ്ത്രീകളുടെ ഉത്തരവാദിത്തമായിത്തീര്‍ന്നു. 

എങ്കിലും കൃഷിയുടെ കാര്യത്തില്‍ തീരുമാനങ്ങളെല്ലാം എടുക്കുന്നത് പുരുഷന്മാര്‍ തന്നെയായിരുന്നു. അങ്ങനെയാണ് ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി  ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ പ്രദാൻ, കോർട്ടെവ അഗ്രിസയൻസ് എന്നിവ ചേര്‍ന്ന് “Empowering women through Financial Inclusion and Direct Seeded Rice (DSR) cultivation in Jharkhand and Bihar” എന്ന പേരിൽ ഒരു പദ്ധതിക്ക് തുടക്കമിട്ടത്. 

ഇതിലൂടെ സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചും കൃഷിയിലൂടെ ലാഭം നേടുന്നതിനെ കുറിച്ചും ബോധവല്‍ക്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. തക്കാളി, വഴുതന, മുളക് എന്നിവയുടെ തൈകൾ കേന്ദ്രീകൃതമായി വളർത്തുന്നതിലൂടെ ഹസാരിബാഗിലെ 10 വനിതാ അഗ്രിപ്രെണർമാർക്ക് സീസണിൽ 5,000 മുതൽ 8,000 രൂപ വരെ അധിക വരുമാനം നേടാൻ പ്രോഗ്രാം സഹായിച്ചിട്ടുണ്ട്. മാത്രമല്ല, വനിതാ കർഷകരെ കമ്മ്യൂണിറ്റി സേവന ദാതാക്കളായും കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണായും മാറാൻ ഈ പ്രോഗ്രാം സഹായിക്കുന്നു, മറ്റ് സുസ്ഥിര സാങ്കേതികവിദ്യകളിലും സ്ത്രീകൾക്കും പുരുഷ കർഷകർക്കും പരിശീലനം നൽകുന്നു. 

മാത്രവുമല്ല, അഗ്രോണമി, സാമ്പത്തിക സാക്ഷരത, ജല സംരക്ഷണം, മണ്ണിന്‍റെ ആരോഗ്യം എന്നിവയിലെല്ലാം ഇവര്‍ അറിവ് പകരുന്നു. അതുപോലെ നല്ല വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നതിനായി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന് രൂപം നല്‍കി. അതുപോലെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വഴികളുമൊരുക്കി. 

എഫ്‌പി‌ഒകള്‍ പങ്ക് വഹിക്കുന്നത് കാർഷിക സംരംഭകര്‍ക്ക് സാങ്കേതിക സഹായം നല്‍കുക, മെച്ചപ്പെട്ട നിരക്കുകൾ ചർച്ച ചെയ്ത് ബിസിനസുകൾ നടത്തുക, ചെറുകിട കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയിലെല്ലാമാണ്. ഇതിലൂടെ വരുമാനം വര്‍ധിച്ച ഒരാളാണ് റിന യാദവ്. കൃഷിയും വീട്ടുകാര്യങ്ങളും നോക്കിനടത്തുന്ന റിനയ്ക്ക് ഒരു വര്‍ഷം ആകെ കിട്ടിയിരുന്നത് ഒരുലക്ഷം രൂപയോളമാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം രൂപ എല്ലാ ചെലവും കഴിച്ച് ലാഭം കിട്ടി. ഇപ്പോൾ ഇവിടെ കർഷകർ പ്രതീക്ഷയിലാണ്. സ്ത്രീകളിലൂടെ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനാവുമെന്ന പ്രതീക്ഷ തന്നെയാണ് അരുണ രചക്കൊണ്ടയും പങ്കുവെക്കുന്നത്. 


 

click me!