Latest Videos

സ്ത്രീകൾക്ക് കൃഷി പറ്റില്ലെന്ന് അവർ പറഞ്ഞു, എന്നാൽ ഇന്ന് സം​ഗീത വർഷം 30 ലക്ഷം വരെ സമ്പാദിക്കുന്നു

By Web TeamFirst Published Oct 24, 2021, 3:13 PM IST
Highlights

എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികൾ അഭിമുഖീകരിച്ച് വർഷങ്ങളായി സംഗീത മുന്തിരിത്തോട്ടം വികസിപ്പിക്കാൻ തുടങ്ങി. “വാട്ടർ പമ്പ് കേടായി, തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഒരിക്കലും നിലച്ചില്ല, കൂടാതെ നഷ്ടത്തിലേക്ക് നയിക്കുന്ന മഴയും കീടബാധയെ നേരിടുന്നതും കൃഷിയെ ബുദ്ധിമുട്ടാക്കി” അവർ പറയുന്നു.

'എന്നോട് ആളുകള്‍ പറഞ്ഞിരുന്നത് ഞാനൊരു പെണ്ണായത് കൊണ്ട് എനിക്കൊരിക്കലും കൃഷി വഴങ്ങില്ല എന്നായിരുന്നു. അത് തെറ്റാണ് എന്ന് എനിക്ക് തെളിയിക്കണമായിരുന്നു' പറയുന്നത് നാഷിക്കിലെ മടോരി ഗ്രാമത്തിലുള്ള സംഗീത പിംഗളെ എന്ന കര്‍ഷക. 

"2004 -ൽ, എനിക്ക് എന്റെ രണ്ടാമത്തെ കുട്ടിയെ ജനനസമയത്തെ സങ്കീർണതകളെ തുടർന്ന് നഷ്ടപ്പെട്ടു" ശാസ്ത്രത്തിൽ ബിരുദധാരിയായ സംഗീത ദ ബെറ്റർ ഇന്ത്യയോട് പറയുന്നു. “2007 -ൽ എന്റെ ഭർത്താവ് ഒരു റോഡപകടത്തിൽ മരിച്ചു. ആ സമയത്ത് ഞാൻ എന്റെ മൂന്നാമത്തെ കുട്ടിയെ ഒൻപത് മാസം ഗർഭിണിയായിരുന്നു. ഞാൻ തകർന്നുപോയി, എന്റെ അമ്മായിയപ്പനും ബന്ധുക്കളും പക്ഷേ എന്നെ പിന്തുണച്ചു.” 

എന്നിരുന്നാലും, 2017 -ൽ, കുടുംബ കലഹങ്ങളെത്തുടർന്ന്  കുടുംബം വേർപിരിഞ്ഞു, സംഗീത അമ്മായിയമ്മയോടും മക്കളോടും ഒപ്പം ജീവിക്കാൻ തുടങ്ങി. രണ്ടു മാസത്തിനു ശേഷം അവളുടെ അമ്മായിയപ്പൻ അസുഖം മൂലം മരണപ്പെട്ടു. "ജീവിതത്തിൽ എപ്പോഴും എന്നെ പിന്തുണച്ചിരുന്ന ആളുകൾ പോയി. ഞാൻ തനിച്ചായിരുന്നു, ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടു” 39 -കാരിയായ സംഗീത പറയുന്നു. 

അതുമാത്രമല്ല, ആ വീടും പതിമൂന്നേക്കര്‍ ഫാമും നോക്കേണ്ട ചുമതലയും അവള്‍ക്കായി. “ഫാം ഞങ്ങളുടെ ഏക വരുമാന സ്രോതസ്സായിരുന്നു, അതിനാൽ വയലിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് എനിക്ക് പഠിക്കേണ്ടിവന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞ ബന്ധുക്കൾ പക്ഷേ അവകാശപ്പെട്ടത്, ഒറ്റയ്‌ക്ക് കുട്ടികൾ, വീട്ടുജോലികൾ, കൃഷി എന്നിവ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത് ഒരു സ്ത്രീക്ക് കഴിയില്ല എന്നുമാണ്” അവർ പറയുന്നു. എന്നാൽ ഇന്ന്, തന്റെ 13 ഏക്കർ സ്ഥലത്ത് വിജയകരമായി മുന്തിരിയും തക്കാളിയും വളർത്തിയതിലൂടെ സംഗീത തന്റെ വിമർശകർ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചു, അതിലൂടെ സംഗീത ലക്ഷങ്ങൾ സമ്പാദിക്കുന്നു.

തന്റെ ആഭരണങ്ങൾ നല്‍കി കടം വാങ്ങിയെന്നും കൃഷിക്ക് മൂലധനം കണ്ടെത്തുന്നതിനായി ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങിയെന്നും തന്റെ കഥ വിവരിക്കുമ്പോൾ സംഗീത പറയുന്നു. "എന്റെ സഹോദരന്മാർ കൃഷിയുടെ വിവിധ വശങ്ങളെന്നെ പഠിപ്പിച്ചു, ഈ പ്രക്രിയയിൽ എന്താണ് ഉൾപ്പെടുന്നത്, മുന്തിരി വളർത്താൻ എന്ത് രാസവസ്തുക്കൾ ഉപയോഗിക്കണം എന്നിങ്ങനെ. പല അവസരങ്ങളിലും, എനിക്ക് ഉത്പന്നങ്ങളുടെ ഉള്ളടക്കം വായിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ല. എന്നാൽ, ഒരു സയൻസ് വിദ്യാർത്ഥിയായത് എന്നെ പെട്ടെന്ന് പഠിക്കുന്നവളാക്കി" അവർ വിശദീകരിക്കുന്നു.

എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികൾ അഭിമുഖീകരിച്ച് വർഷങ്ങളായി സംഗീത മുന്തിരിത്തോട്ടം വികസിപ്പിക്കാൻ തുടങ്ങി. “വാട്ടർ പമ്പ് കേടായി, തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഒരിക്കലും നിലച്ചില്ല, കൂടാതെ നഷ്ടത്തിലേക്ക് നയിക്കുന്ന മഴയും കീടബാധയെ നേരിടുന്നതും കൃഷിയെ ബുദ്ധിമുട്ടാക്കി” അവർ പറയുന്നു.

“കൃഷിയിൽ സ്ത്രീകൾ ഉൾപ്പെടുമ്പോൾ, പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന ചില വശങ്ങൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. ട്രാക്ടർ ഓടിക്കൽ, മെഷീനുകൾ നന്നാക്കൽ, ഉപകരണങ്ങൾ ഉപയോഗിക്കുന്നത്, ഉൽപന്നങ്ങൾ വാങ്ങുന്നതിനായി മാർക്കറ്റിലേക്കുള്ള യാത്രകൾ തുടങ്ങിയ സാങ്കേതിക വശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒരു പുരുഷന്റെയും സ്ത്രീയുടെയും റോളുകൾ നിറവേറ്റാൻ എനിക്ക് പിന്തുണയൊന്നും ഉണ്ടായിരുന്നില്ല. ഇരുചക്ര വാഹനം ഓടിക്കാനും ട്രാക്ടർ ഓടിക്കാനും പഠിച്ചു. ഒരു ട്രാക്ടറിന്റെ കേടായ ഭാഗം നന്നാക്കാൻ ദിവസം മുഴുവൻ ഞാൻ വർക് ഷോപ്പിൽ ചെലവഴിച്ച ദിവസങ്ങളുണ്ടായിരുന്നു” അവൾ പറയുന്നു.

സാവധാനം എന്നാൽ സ്ഥിരതയോടെ, സംഗീതയുടെ കൃഷിയിടം രൂപപ്പെട്ടു, അത് ഇന്ന് പ്രതിവർഷം 800-1,000 ടൺ മുന്തിരിപ്പഴം ഉത്പാദിപ്പിക്കുന്നു, അവളുടെ വരുമാനം 25-30 ലക്ഷം രൂപ. ഇന്ന്, സംഗീതയുടെ മകൾ ബിരുദത്തിന് പഠിക്കുന്നു. മകൻ ഒരു സ്വകാര്യ സ്കൂളിലും. അതേസമയം, തന്റെ വരുമാനം വർധിപ്പിക്കാൻ മുന്തിരി കയറ്റുമതി ചെയ്യാൻ സംഗീതയ്ക്ക് പദ്ധതിയുണ്ട്. "അസമയത്തെ മഴയും തീവ്രമായ കാലാവസ്ഥയും എന്റെ ലക്ഷ്യം നേടുന്നതിൽ നിന്ന് എന്നെ തടഞ്ഞു. എന്നാൽ, വരുന്ന സീസണിൽ ഞാൻ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” അവൾ പറയുന്നു.

തന്നെ സംശയിക്കുന്നവർക്ക് മുന്നില്‍ സ്വയം തെളിയിക്കാൻ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അവർ പറയുന്നു. "ഞാൻ ഇപ്പോഴും കൂടുതല്‍ കൃഷിയെ കുറിച്ച് പഠിക്കുകയാണ്. അതുവഴി ഈ മേഖലയിൽ കൂടുതൽ ആഴത്തിൽ വേരൂന്നാനാകുമെന്നും ഞാൻ വിശ്വസിക്കുന്നു" അവൾ പറയുന്നു.

(കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

click me!