കോടികളുടെ കാറുകള്‍ തമ്മിലിടിച്ചു, ഡ്രൈവര്‍ സീറ്റില്‍ താരദമ്പതികളുടെ 10 വയസുകാരന്‍ മകന്‍!

By Web TeamFirst Published Jun 28, 2022, 3:18 PM IST
Highlights

താരദമ്പതികളുടെ 10 വയുകാരന്‍ മകന്‍ ഓടിച്ച ആഡംബര വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചു

താരദമ്പതികളുടെ 10 വയുകാരന്‍ മകന്‍ ഓടിച്ച ആഡംബര വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചു. അമേരിക്കന്‍ താരദമ്പതികളായ ബെൻ അഫ്‌ലെക്കിന്റെയും ജെന്നിഫർ ഗാർണറുടെയും 10 വയസുള്ള മകൻ സാമുവൽ തങ്ങളുടെ മഞ്ഞ ലംബോർഗിനി പാർക്ക് ചെയ്‌ത ബിഎംഡബ്ല്യു കാറിൽ ഇടിക്കുന്നതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

ഔട്ടിംഗിനിടെ താരകുടുംബം ലോസ് ഏഞ്ചൽസിലെ ഒരു കാർ ഡീലർഷിപ്പ് സന്ദർശിക്കുന്നതിനിടെയാണ് സംഭവം എന്നും മാതാപിതാക്കൾ സമീപത്തുള്ള സമയത്താണ് കുട്ടി ഡ്രൈവർ സീറ്റ് ഏറ്റെടുത്തത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഭാഗ്യവശാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അനുസരിച്ച്, സാമുവൽ ആദ്യം അഫ്‌ലെക്കും ജെന്നിഫറിനുമൊപ്പം പുറത്തായിരുന്നുവെങ്കിലും പിന്നീട് അഫ്‌ലെക്ക് കാറിന് പുറത്ത് ഇരിക്കുമ്പോൾ ഡ്രൈവർ സീറ്റിൽ കുട്ടി ഇരിക്കുന്നതായി കാണാം. കാർ പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നു. പിന്നാലെ പിന്നിൽ പാർക്ക് ചെയ്‍തിരിക്കുന്ന ബിഎംഡബ്ല്യുവിൽ വാഹനം ഇടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം, കേടുപാടുകൾ പരിശോധിക്കാൻ സാമുവൽ കാറിൽ നിന്ന് പുറത്തിറങ്ങുന്നതും കാണാം. 

മുഖ്യമന്ത്രിക്ക് പുതിയ വാഹനം, വരുന്നത് ഇന്നോവയെ വിറപ്പിച്ച എതിരാളി!

അപകടത്തില്‍ വാഹനത്തിന്‍റെ പിന്‍ഭാഗം തകര്‍ന്നു.  പ്രത്യക്ഷത്തിൽ, വാഹനത്തിന്‍റെ പിൻ ബമ്പർ അതേ വലിപ്പമുള്ള ബിഎംഡബ്ല്യുവിന്റെ മുൻ ചക്രവുമായും ഒരുപക്ഷേ ഫെൻഡറുമായും ബന്ധപ്പെട്ടു. ഓരോ വശത്തുമുള്ള ബമ്പറുകൾ കാരണം വലിയ കേടുപാടുകൾ സംഭവിച്ചില്ല. മഞ്ഞ നിറത്തിലുള്ള ലംബോർഗിനി ഉറുസിന് മൂന്നു കോടിയില്‍ അധികം രൂപ വിലയുണ്ട്. 

ജെന്നിഫർ ഗാർണറുമായുള്ള വിവാഹത്തിൽ നിന്നുള്ള ബെൻ അഫ്ലെക്കിന്റെ ഏറ്റവും ഇളയ മകനാണ് സാമുവൽ. നിലവില്‍ വിവാഹ മോചിതരായ ദമ്പതികൾക്ക് വയലറ്റ് ആനി (16), സെറാഫിന റോസ് എലിസബത്ത് (13) എന്നീ രണ്ട് പെൺമക്കളും ഉണ്ട്. 2005 ൽ വിവാഹിതരായ ബെനും ജെന്നിഫറും 2018ലാണ് വിവാഹ മോചിതരായത്. 

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

നാണയങ്ങള്‍ എടുക്കില്ലെന്ന് ബാങ്ക്, വാശിക്ക് ശേഖരിച്ചത് ആയിരങ്ങള്‍, ഒടുവില്‍ വാന്‍ വാങ്ങി യുവാവ്!

രു കാര്‍ എന്നത് പലരുടെയും സ്വപ്‍നമാണ്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ പണം സ്വരുക്കൂട്ടിയും ബാങ്ക് ലോണ്‍ എടുത്തുമൊക്കെയാണ് പലരും വാഹനം എന്ന സ്വപ്‍നം സാക്ഷാല്‍ക്കരിക്കുന്നത്. അതുപോലെ നാണയത്തുട്ടുകളുമായി എത്തി വാഹനം വാങ്ങുന്നത് അടുത്തകാലത്തായി സാമൂഹിക മാധ്യമങ്ങളിലെ പതിവ് കാഴ്‍ചയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനു വേണ്ടിയാണ് പലരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍ സ്വരുക്കൂട്ടി വച്ച 10 രൂപ നാണയങ്ങളുടെ ചാക്കുമായെത്തി ഒരു മാരുതി വാന്‍ സ്വന്തമാക്കിയ ശേഷം, വൈറലാകാനല്ല തന്‍റെ പ്രവര്‍ത്തിയെന്ന് പറയുകയാണ് തമിഴ്‍നാട് സ്വദേശിയായ ഈ യുവാവ്. കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്ന കൌതുകം നിറഞ്ഞ ആ കഥ ഇങ്ങനെ.

ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്

കേട്ടുകേൾവിയില്ലാത്ത നിരാശയിൽ നിന്നാണ് വെട്രിവേൽ എന്ന ഈ യുവാവ് 10 രൂപ നാണയങ്ങൾ ഉപയോഗിച്ച് ഒരു പുതിയ കാർ വാങ്ങാന്‍ തീരുമാനിക്കുന്നത്. തമിഴ്‌നാട്ടിലെ ധര്‍മപുരിക്ക് സമീപം അരൂരില്‍ വെട്രിവേലിന്റെ അമ്മയ്ക്ക് ഒരു പലച്ചരക്ക് കടയുണ്ട്. കടയിലെത്തി സാധാനം വാങ്ങുന്നവര്‍ക്ക് ബാക്കി തുകയായി പത്ത് രൂപയുടെ നാണയം നല്‍കുമ്പോള്‍ അവര്‍ അത് വാങ്ങാന്‍ മടി കാണിക്കുകയും നോട്ടുകള്‍ ചോദിച്ച് വാങ്ങുകയും ചെയ്യുന്നത് താന്‍ കാണാറുണ്ടെന്ന് യുവാവ് പറയുന്നു. ഈ രൂപയുടെ മൂല്യം അറിയാതെ വീട്ടിലെ കുട്ടികള്‍ ഇത് കളിക്കാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വെട്രിവേല്‍ പറയുന്നു. ഇതോടെയാണ് താനിത് ശേഖരിക്കാന്‍ തുടങ്ങിയതെന്നും യുവാവ് പറയുന്നു. 

കാറിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത്; കാരണം..

പിന്നീട് താന്‍ ശേഖരിച്ച ഈ നാണയങ്ങള്‍ മാറിയെടുക്കാന്‍ ബാങ്കുകളിൽ പോയപ്പോഴാണ് വെട്രിവേല്‍ ശരിക്കും ഞെട്ടിയത്. അവിടെ ഈ നാണയങ്ങൾക്ക് പകരമായി പേപ്പർ നോട്ടുകളോ അല്ലെങ്കില്‍ അക്കൗണ്ടിലേക്ക് പണം കൈമാറാനോ ബാങ്കുകള്‍ വിസമ്മതിച്ചുവെന്നും വെട്രിവേല്‍ പറയുന്നു. ഈ നാണയങ്ങള്‍ എണ്ണാനും കണക്കാക്കാനും ആർക്കും മതിയായ സമയമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ഉദ്യോഗസ്ഥർ ഈ നാണയങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചതെന്ന് യുവാവ് പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിസന്ധിയില്‍ ചൈനീസ് കമ്പനിക്ക് താങ്ങായി ധനത്രയോദശി, ഒറ്റദിവസം വിറ്റത് ഇത്രയും വണ്ടികള്‍! 

നാണയങ്ങൾ സ്വീകരിക്കരുതെന്നും എണ്ണരുതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക ഔദ്യോഗിക മാർഗനിർദേശങ്ങളെന്നും നിലവില്‍ ഇല്ലാത്തതിനാൽ ബാങ്ക് അധികൃതരുടെ ഈ പ്രസ്‍താവന തന്നെ അമ്പരപ്പിച്ചതായും വെട്രിവേല്‍ പറയുന്നു. അങ്ങനെയാണ് പത്ത് രൂപ നാണയത്തിന്റെ പ്രാധാന്യം ആളുകളില്‍ എത്തിക്കണമെന്ന് വെട്രിവേല്‍ തിരുമാനിച്ചത്. ഇതേതുടര്‍ന്ന് കടയില്‍ ലഭിക്കുന്നതും മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും കിട്ടുന്നത്രയും പത്ത് രൂപയുടെ നാണയം വെട്രിവേല്‍ ശേഖരിച്ച് തുടങ്ങുകയായിരുന്നു. 

ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചു, പൊലീസ് സ്റ്റേഷന്‍റെ ഫ്യൂസൂരി ലൈന്മ‍ാന്‍റെ പ്രതികാരം!

തുടര്‍ന്ന് പുതിയ കാർ വാങ്ങാൻ ഈ നാണയങ്ങൾ ഉപയോഗിക്കാൻ വെട്രിവേൽ തീരുമാനിച്ചു. തന്‍റെ ജന്മനാടായ ധർമ്മപുരിയിലെ മാരുതി സുസുക്കി ഷോറൂമില്‍ എത്തി. ഒരു പുതിയ ഇക്കോ വാന്‍ വേണമെന്നും വാഹനത്തിന്‍റെ വിലയില്‍ 60,000 രൂപയുടെ നാണയമാണ് കൈവശമുള്ളതെന്നും അറിയിച്ചു. പക്ഷേ ഡീലര്‍ഷിപ്പും ഈ ഇടപാടിന് ആദ്യം വിമുഖത കാണിച്ചു. എന്നാല്‍ ഈ നാണയ ഇടപാടുമായി മുന്നോട്ട് പോകാൻ ആദ്യം മടിച്ചെങ്കിലും വെട്രിവേലിന്‍റെ ദൃഡനിശ്‍ചയത്തിനു മുന്നില്‍ ഡീലർഷിപ്പ് മാനേജർ ഒടുവിൽ വഴങ്ങി. 

വാങ്ങാന്‍ തള്ളിക്കയറ്റം, ഈ വണ്ടിയുടെ വില കുത്തനെ കൂട്ടി മഹീന്ദ്ര!

ആറ് ലക്ഷം രൂപയുടെ മാരുതി സുസുക്കി ഇക്കോയാണ് വെട്രിവേല്‍ വാങ്ങിയത്. കാറിന്റെ വിലയില്‍ 60,000 രൂപയാണ് അദ്ദേഹം നാണയമായി നല്‍കിയത്.  വാഹനം ഡെലിവറി ചെയ്യുന്നതിന് മുമ്പ്, വെട്രിവേലും കുടുംബാംഗങ്ങളും നാണയങ്ങള്‍ നിറച്ച ചാക്കുകള്‍ ഷോറൂം അധികൃതര്‍ക്ക് നല്‍കി. അവർ ഓരോ നാണയവും എണ്ണി പൂര്‍ത്തായിക്കിയ ശേഷം, വെട്രിവേലിന് ഗ്രേ നിറത്തിലുള്ള പുതിയ മാരുതി സുസുക്കി ഇക്കോയുടെ താക്കോൽ കൈമാറുകയും ചെയ്‍തു.

 

click me!