
റോഡിലെ അപരചിതമായ ചില പുതിയ വരകള്‍ അടുത്തിടെയാണ് ചര്‍ച്ചയായത്. കേരളത്തിലെ ചില റോഡുകളിൽ പ്രത്യക്ഷപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചുള്ള സംശയങ്ങള്‍ സോഷ്യല്‍മീഡയയില്‍ വൈറലുമായിരുന്നു. സിഗ് സാഗ് ലൈനുകള്‍ എന്നറിയപ്പെടുന്ന ഈ വരകള്‍ എന്തിനാണെന്നായിരുന്നു പലരുടെയും ചോദ്യം. ഇപ്പോഴിതാ ഈ വരകളെക്കുറിച്ച് വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ കേരള പൊലീസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയൊണ് പൊലീസിന്‍റെ വിശദീകരണം.
പുതുതായി നിരത്തുകളില്‍ അടയാളപ്പെടുത്തിയ സിഗ് സാഗ് ലൈനുകള്‍ നിരത്തുകളില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുവാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല എന്നതിന്റെ സൂചനയാണെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് പുതിയതായി സിഗ് സാഗ് ലൈനുകൾ നിരത്തുകളില്‍ വരയ്ക്കുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയുള്ള ഇത്തരം വരകൾ തിരക്കേറിയ കവലകളിലും സ്കൂളുകളുടെ മുന്നിലുമാണ് പ്രധാനമായും രേഖപ്പെടുത്തുക. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണെന്നും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകുമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം
നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്?
അടുത്തിടെ കേരളത്തിലെ ചില റോഡുകളിൽ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു.
റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.