
ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്ത നൂറിലധികം അനധികൃത സൈലൻസറുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് മുംബൈ പോലീസ് (Mumbai Police). തുടർന്ന് മോട്ടോർ സൈക്കിളുകളിൽ സാധാരണ സൈലൻസറുകൾ ഘടിപ്പിച്ച ശേഷം പോലീസ് മോട്ടോർ സൈക്കിളുകൾ ഉടമകൾക്ക് വിട്ടുകൊടുത്തു. നഗരത്തിൽ ശബ്‍ദ മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്താനാണ് ഈ നീക്കം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും; ഉടമയെ തപ്പിയ എംവിഡി ഞെട്ടി!
റോഡ് സേഫ്റ്റി കാമ്പയിൻ സമയത്താണ് അനധികൃത സൈലൻസറുകൾ ഘടിപ്പിച്ച മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കൽ ആരംഭിച്ചത്. എക്‌സ്‌ഹോസ്റ്റുകൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ രാജ്വർധൻ സിൻഹ ഉത്തരവിട്ടിരുന്നു. പിടിച്ചെടുത്ത മോട്ടോർസൈക്കിൾ മോഡലുകൾ പോലീസ് വെളിപ്പെടുത്തിയില്ലെങ്കിലും എക്‌സ്‌ഹോസ്റ്റുകളുടെ ചിത്രങ്ങൾ നോക്കുമ്പോൾ, അവയിൽ മിക്കതും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ സൈലൻസറുകളെപ്പോലെ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതു നിരത്തുകളിൽ ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾ സ്ഥാപിക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾ ശബ്‍ദ മലിനീകരണം സൃഷ്‌ടിക്കുന്ന സ്റ്റോക്ക് എക്‌സ്‌ഹോസ്റ്റുകളേക്കാൾ വളരെ ഉച്ചത്തിലുള്ള ഒരു ശബ്‍ദം സൃഷ്ടിക്കുന്നു. കൂടാതെ, ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ, അവ സാധാരണ സ്റ്റോക്ക് എക്‌സ്‌ഹോസ്റ്റുകളേക്കാൾ മലിനീകരണം ഉണ്ടാക്കും.
സ്‍കൂട്ടറിലെ 'സെക്സ്', പരിഹാസവുമായി അയല്‍ക്കാര്‍, പുലിവാല് പിടിച്ച് യുവതി!
ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾക്കായി റോയൽ എൻഫീൽഡ് റൈഡർമാർ ഉൾപ്പെട്ട നിരവധി സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. പൊതുനിരത്തുകളിൽ ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾ ഉപയോഗിച്ചതിന് മുമ്പ് നിരവധി സൂപ്പർ ബൈക്കുകൾ പോലും പിടിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഇത്തരം ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകളുടെ വിൽപന നിയമപരമാണെങ്കിലും അവ പൊതുനിരത്തുകളിൽ ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, റേസ് ട്രാക്കുകൾ അല്ലെങ്കിൽ സ്വകാര്യ സ്വത്ത് പോലെയുള്ള സ്വകാര്യ സ്ഥലങ്ങളിൽ അവ ഉപയോഗിക്കാൻ കഴിയും.
ഇത്തരം എക്‌സ്‌ഹോസ്റ്റുകൾ പൊതുവഴികളിൽ വളരെയധികം അസ്വസ്ഥതകൾ സൃഷ്‍ടിക്കുകയും ശബ്‍ദ മലിനീകരണത്തിന്റെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും, ഡെസിബൽ മീറ്റർ പോലെയുള്ള ശബ്‍ദത്തിന്റെ തോത് അളക്കുന്നതിനും നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനും പോലീസുകാർ ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. മുമ്പും പോലീസ് സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു.
നമ്പര്‍ പ്ലേറ്റില്ലാത്ത വണ്ടിയുമായി ഷോറൂമില്‍ നിന്നിറങ്ങിയാല്‍ ഇനി കീശ കീറും!
ഇതാദ്യമായല്ല റോയൽ എൻഫീൽഡ് ഉടമകൾക്കെതിരെ ട്രാഫിക് പോലീസ് ഇത്തരം നടപടികള്‍ നടത്തുന്നത്. മുൻകാലങ്ങളിലും പോലീസ് ഈ എക്‌സ്‌ഹോസ്റ്റുകൾ സ്ഥലത്തുവെച്ചു തന്നെ പിടിച്ചെടുക്കകുകും റോഡ് റോളറുകൾ ഉപയോഗിച്ച് കൂട്ടമായി നശിപ്പിക്കുകയും ചെയ്‍തിട്ടുണ്ട്.
എല്ലാ എക്‌സ്‌ഹോസ്റ്റുകളും നിയമവിരുദ്ധമല്ല
എല്ലാ ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകളും നിയമവിരുദ്ധമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എക്‌സ്‌ഹോസ്റ്റ് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുകയും സൗണ്ട് ഔട്ട്‌പുട്ട് ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നുവെങ്കിൽ, അത് പൊതു റോഡുകളിൽ ഉപയോഗിക്കാം. എന്നിരുന്നാലും, ഒരു എക്‌സ്‌ഹോസ്റ്റ് അനുവദനീയമായ പരിധിയേക്കാൾ ഉച്ചത്തിലാണെങ്കിൽ, പോലീസുകാർ ചലാൻ ചുമത്താനും മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കാനും ബാധ്യസ്ഥരാണ്. സൂപ്പർബൈക്ക് റൈഡർമാർക്കും ഇതേ പ്രശ്‍നം നേരിടേണ്ടി വന്നിട്ടുണ്ട്. ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്തതിന് പല ഉടമകൾക്കും കനത്ത പിഴ ഈടാക്കിയിട്ടുണ്ട്.
പൊലീസിനൊപ്പം 'ബൊമ്മ പൊലീസും'; ഗതാഗത നിയമലംഘനം തടയാന്‍ കിടിലന്‍ ഐഡിയയുമായി കര്‍ണാടക
തിരക്കേറിയ സിഗ്നലുകളില്‍ ഗതാഗതം നിയന്ത്രിക്കലാണ് പൊലീസിന്‍റെ എപ്പോഴത്തെയും തലവേദന. എന്നാല്‍ ബെംഗലുരുവില്‍(Bengaluru) ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് പൊലീസ് (Traffic Police). ബെംഗലുരുവില്‍ ക്യാമറയെ വെട്ടിച്ച് വച്ച് വരെ നിയമലംഘനം തുടര്‍കഥയാണ് . വാഹനങ്ങളുടെ തിരക്കും ഗതാഗത കുരുക്കും അഴിയാറുമില്ല(Bengaluru traffic). ഇതോടെയാണ് 'ബൊമ്മ പൊലീസിനെ'(Mannequins) രംഗത്തിറക്കിയത്.
ക്യാമറയെ ചതിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു, പക്ഷേ ആര്‍ടിഒയുടെ കണ്ണ് ചതിച്ചു!
മുഖ്യമന്ത്രി ബൊമ്മയ് അല്ല ശരിക്കുള്ള 'പൊലീസ് ബൊമ്മ'. നഗരത്തിന്‍റെ പ്രധാന സിഗ്നലുകളില്‍ എല്ലാം ഈ ബൊമ്മ പൊലീസുണ്ട്. ഒറ്റനോട്ടത്തില്‍ ശരിക്കുള്ള പൊലീസ്. സൂക്ഷിച്ച് നോക്കാതെ സംഗതി പിടികിട്ടില്ല. നിയമലംഘകരെ നിയന്ത്രിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമ്മില്ലെന്നാണ് ബെംഗലുരു പൊലീസ് പറയുന്നത്. പ്രധാനപ്പെട്ട സിഗ്നലുകളില്‍ എല്ലാം പൊലീസ് ബൊമ്മ സ്ഥാപിച്ചിട്ടുണ്ട്.
ട്രാഫിക് ഡ്യൂട്ടിക്ക് വേണ്ട പൊലീസുകാരുടെ എണ്ണം അപര്യാപ്തമായതോടെയാണ് ബെംഗലുരു സിറ്റി കമ്മീഷ്ണര്‍ പുതിയ ആശയം മുന്നോട്ട് വച്ചത്. എന്തായാലും ബൊമ്മ പൊലീസ് ഹിറ്റായതോടെ കര്‍ണാടകയില്‍ വിവിധയിടങ്ങളിലേക്കും ഇതേ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ് പൊലീസ്. ഗതാഗത നിയമലംഘനങ്ങളും ട്രാഫിക്കും നിയന്ത്രിക്കാന്‍ ഒരു പോലെ പാടുപെടുന്ന ബെംഗലുരു പൊലീസിന് ഒരു പരിധിവരെ സഹായകരമാണ് ഈ ബൊമ്മ പൊലീസ്.
"ബോള്‍ട്ട് ചതിച്ചാശാനേ.." വ്യാജ നമ്പര്‍പ്ലേറ്റ് പരാതിയില്‍ പൊലീസ് പറയുന്നത് ഇങ്ങനെ!