'അവന്‍ ശരിക്കും റണ്‍മെഷീന്‍, ടി20യിലെ ഇന്ത്യയുടെ പ്രധാന ബാറ്റര്‍', ഇന്ത്യൻ താരത്തെ വാഴ്ത്തി ഓസീല് ഇതിഹാസം

Published : Nov 05, 2025, 04:03 PM IST
Abhishek Sharma-Sanju Samson

Synopsis

ഇന്ത്യക്കായി 27 മത്സരങ്ങളിലെ 26 ഇന്നിംഗ്സുകളില്‍ നിന്ന് അഭിഷേക് 36.96 ശരാശരിയിലും 192.20 സ്ട്രൈക്ക് റേറ്റിലുമായി ഇതുവരെ 961 റണ്‍സടിച്ചിട്ടുണ്ട്. 

മെല്‍ബണ്‍: ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പ്രകടനത്തെ വാഴ്ത്തി ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ജേസണ്‍ ഗില്ലെസ്പി. അഭിഷേക് ശരിക്കുമൊരു റണ്‍മെഷീനാണെന്നും ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുന്ന അഭിഷേക് ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ സുപ്രധാന ബാറ്ററാണെന്നും ഗില്ലെസ്പി പറഞ്ഞു. ഇന്ത്യയുടെ ആക്രമണോത്സുക ശൈലിക്ക് കാരണം തന്നെ അഭിഷേകാണെന്നും ഗില്ലെസ്പി വ്യക്തമാക്കി.

ഇന്ത്യക്കായി 27 മത്സരങ്ങളിലെ 26 ഇന്നിംഗ്സുകളില്‍ നിന്ന് അഭിഷേക് 36.96 ശരാശരിയിലും 192.20 സ്ട്രൈക്ക് റേറ്റിലുമായി ഇതുവരെ 961 റണ്‍സടിച്ചിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും നേടിയിട്ടുള്ള അഭിഷേകിന്‍റെ ഉയര്‍ന്ന സ്കോര്‍ 54 പന്തില്‍ 135 റണ്‍സടിച്ചതാണ്. ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുന്ന അഭിഷേകിന്‍റെ ശൈലി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും ഗില്ലെസ്പി പറഞ്ഞു.

അവന്‍ ക്രീസിലിറങ്ങുന്നു, ആദ്യ പന്ത് മുതല്‍ അടി തുടങ്ങുന്നു. അത് എതിരാളികളെ ബാക്ക് ഫൂട്ടിലാക്കുന്നു. അവനൊരു റണ്‍മെഷീനാണെന്നും ഫാസ്റ്റ് ബൗളിംഗ് കാര്‍ട്ടര്‍ യുട്യൂബ് ചാനലില്‍ ഗില്ലെസ്പി പറഞ്ഞു. ഒരു പന്തില്‍ കുറഞ്ഞത് രണ്ട് റണ്‍സ് വീതമാണ് അഭിഷേക് സ്കോര്‍ ചെയ്യുന്നതെന്ന് മുന്‍ ഓസീസ് പേസര്‍ ഡാമിയന്‍ ഫ്ലെമിംഗ് പറഞ്ഞു. അവന്‍ റണ്‍സെടുക്കുന്നതെല്ലാം വ്യത്യസ്ത ആംഗളുകളിലാണ്. ഞാനവന്‍റെ റെക്കോര്‍ഡുകളൊക്കെ നോക്കി. അവന്‍ അപൂര്‍വമായി മാത്രമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ. അതുപോലെ ആഭ്യന്തര ക്രിക്കറ്റില്‍ അവനധികം ഏകദിന മത്സരങ്ങളിലും കളിച്ചിട്ടില്ല.ഇന്ത്യക്കായും ഇതുവരെ ഏകദിനങ്ങളില്‍ കളിച്ചിട്ടില്ല. എന്നാല്‍ ടി20യിലെത്തുമ്പോള്‍ അവന്‍ ഇന്ത്യയുടെ പ്രധാന ബാറ്ററാകുന്നു. ഐപിഎല്ലില്‍ മാത്രം കളിച്ച് ഒരു ഫോര്‍മാറ്റില്‍ മാത്രം മികവ് കാട്ടുന്ന ബാറ്ററാണ് നിലവില്‍ അഭിഷേക് ഇപ്പോഴെന്നും ഫ്ലെമിംഗ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും വിവാദത്തില്‍; താരത്തിന് പിന്തുണയുമായി അശ്വിന്‍
നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത പ്രഹരം, വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍, സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം