ഏഷ്യാ കപ്പ്: ഹോങ്കോംഗിനെതിരെ അഫ്ഗാനിസ്ഥാന് 94 റണ്‍സ് ജയം

Published : Sep 09, 2025, 11:59 PM IST
Azmatullah Omarzai

Synopsis

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഹോങ്കോംഗിന് വിക്കറ്റുകൾ നഷ്ടത്തിൽ റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

അബുദാബി: ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 94 റണ്‍സ് ജയം. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. അഫ്ഗാന് വേണ്ടി സെദിഖുള്ള അടല്‍ (52 പന്തില്‍ 73) മികച്ച പ്രകടനം പുറത്തെടുത്തു. 21 പന്തില്‍ 53 റണ്‍സ് അടിച്ചെടുത്ത അസ്മതുള്ള ഒമര്‍സായാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഹോങ്കോംഗിന് 9 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുക്കാനാണ് സാധിച്ചത്. 39 റണ്‍സ് നേടിയ ബാബര്‍ ഹയാത്താണ് ടോപ് സ്‌കോറര്‍.

പവര്‍ പ്ലേയില്‍ തന്നെ ഹോങ്കോംഗിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അന്‍ഷുമാന്‍ രാത് (0), സീഷന്‍ അലി (5), നിസാകത് ഖാന്‍ (0), കല്‍ഹാന്‍ ചല്ലു (4) എന്നിവര്‍ വന്നത് പോലലെ മടങ്ങി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഹോങ്കോംഗിന് സാധിച്ചില്ല. ഇതിനിടെ വലിയ തകര്‍ച്ച ഒഴിവാക്കിയത് ബാബറിന്റെ ഇന്നിംഗ്‌സായിരുന്നു. ക്യാപ്റ്റന്‍ യാസിന്‍ മുര്‍താസയാണ് (16) രണ്ടക്കം കണ്ട മറ്റൊരു താരം. ഇതിനിടെ കിഞ്ചിത് ഷാ (6), ഐസാസ് ഖാന്‍ (6), എഹ്‌സാന്‍ ഖാന്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അതീഖ് ഇക്ബാല്‍ (), ആയുഷ് ശുക്ല () പുറത്താവാതെ നിന്നു. അഫ്ഗാന് വേണ്ടി ഗുല്‍ബാദിന്‍ നെയ്ബ്, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ അഫ്ഗാന്‍ നിരയില്‍ അടല്‍, ഒമര്‍സായ് എന്നിവര്‍ക്ക് പുറമെ മുഹമ്മദ് നബിയാണ് (26 പന്തില്‍ 33) രണ്ടക്കം കണ്ട മറ്റൊരു താരം. 26 റണ്‍സിനിടെ അഫ്ഗാനിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസ് (8), ഇബ്രാഹിം സദ്രാന്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നീട് അടല്‍ - നബി സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ നബി മടങ്ങി. തുടര്‍ന്നെത്തിയ ഗുല്‍ബാദിന്‍ നെയ്ബിന് (5) തിളങ്ങാനായില്ല. എന്നാല്‍ ഒമര്‍സായിയുടെ അതിവേഗ ഇന്നിംഗ്സ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അടല്‍ - ഒമര്‍സായ് സഖ്യം 82 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

അഞ്ച് സിക്സും രണ്ട് ഫോറും നേടിയ ഒമര്‍സായ് 19-ാം ഓവറില്‍ മടങ്ങി. അവസാന ഓവറില്‍ കരിം ജനാതിന്റെ (2) വിക്കറ്റും അഫ്ഗാന് നഷ്ടമായി. റാഷിദ് ഖാന്‍ (3) അടലിനൊപ്പം പുറത്താവാതെ നിന്നു. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അടലിന്റെ ഇന്നിംഗ്സ്. ഹോങ്കിംഗിന് വേണ്ടി ആയുഷ് ശുക്ല, കിഞ്ചിത് ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അഫ്ഗാനിസ്ഥാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, ഇബ്രാഹിം സദ്രാന്‍, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, എ എം ഗസന്‍ഫര്‍, ഫസല്‍ഹഖ് ഫാറൂഖി.

ഹോങ്കോംഗ്: സീഷന്‍ അലി (വിക്കറ്റ് കീപ്പര്‍), ബാബര്‍ ഹയാത്ത്, അന്‍ഷുമാന്‍ റാത്ത്, കല്‍ഹന്‍ ചല്ലു, നിസാക്കത്ത് ഖാന്‍, ഐസാസ് ഖാന്‍, കിഞ്ചിത് ഷാ, യാസിം മുര്‍താസ (ക്യാപ്റ്റന്‍), ആയുഷ് ശുക്ല, അതീഖ് ഇഖ്ബാല്‍, എഹ്‌സാന്‍ ഖാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കാന്‍ പുതിയ ഉപാധിവെച്ച് പാകിസ്ഥാൻ, ഉറപ്പു നല്‍കാതെ ഐസിസി
മാർട്ടിൻ ക്രോയ്ക്കും മൈക്ക് പവലിനും ശേഷം സുദീപ്; രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാള്‍ താരത്തിന് ട്രിപ്പിള്‍ സെഞ്ചുറി നഷ്ടമായത് ഒരു റണ്ണിന്