ഏഷ്യാ കപ്പ് ടിക്കറ്റ് വില്‍പന, തീയതിയായി; ഇന്ത്യാ-പാക് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഈ വഴികള്‍

Published : Aug 13, 2022, 11:00 PM ISTUpdated : Aug 13, 2022, 11:06 PM IST
 ഏഷ്യാ കപ്പ് ടിക്കറ്റ് വില്‍പന, തീയതിയായി; ഇന്ത്യാ-പാക് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഈ വഴികള്‍

Synopsis

27ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ 28ന് നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുണ്ടാകുക. ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകും. ഇതിന് ശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ പരമ്പരാഗത വൈരികളുടെ പോരാട്ടം കാണാന്‍ യുഎഇയിലെ ആരാധകര്‍ക്ക് അവസരം ലഭിക്കും.  

ദുബായ്: ഈ മാസം 27ന് യുഎഇയില്‍ തുടക്കമാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ടിക്കറ്റ് വില്‍പനയുടെ തീയതികള്‍ പ്രഖ്യാപിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി). തിങ്കളാഴ്ച മുതല്‍ ടിക്കറ്റുകള്‍ ആരാധകര്‍ക്ക് ലഭ്യമാകുമെന്ന് എസിസി വ്യക്തമാക്കി. ശ്രീലങ്ക വേദിയാവേണ്ടിയിരുന്ന ടൂര്‍ണമെന്‍റ് ലങ്കയിലെ ആബ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് യുഎഇയിലേക്ക് മാറ്റിയത്. ഇതാണ് ടിക്കറ്റ് വില്‍പന ആരംഭിക്കാന്‍ വൈകാന്‍ കാരണം.

27ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ 28ന് നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുണ്ടാകുക. ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകും. ഇതിന് ശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ പരമ്പരാഗത വൈരികളുടെ പോരാട്ടം കാണാന്‍ യുഎഇയിലെ ആരാധകര്‍ക്ക് അവസരം ലഭിക്കും.

ആരാധകര്‍ ശാന്തരാവൂ! ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനുണ്ടാവാം; സൂപ്പര്‍താരത്തെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി

ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തിന് ടിക്കറ്റില്ല

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലെഇന്ത്യ-പാക് പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പനക്ക് വെച്ച് മണിക്കൂറുകള്‍ കൊണ്ട് വിറ്റു തീര്‍ന്നിരുന്നു.  ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന ഏറ്റവും വലിയ സ്റ്റേഡിയമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി) ആണ് ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം.

ഏഷ്യാ കപ്പ് ടിക്കറ്റുകള്‍ എന്നു മുതല്‍

27ന് തുടങ്ങുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിന്‍റെ ടിക്കറ്റുകള്‍ ഓഗസ്റ്റ് 15 മുതലാണ് ഔദ്യോഗികമായി വില്‍പന തുടങ്ങുക.

ടിക്കറ്റുകള്‍ എവിടെ കിട്ടും

platinumlist.net എന്ന വെബ് സൈറ്റിലൂടെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാം. മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലും ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടാകുമെങ്കിലും ഓണ്‍ലൈന്‍ വില്‍പനയില്‍ ബാക്കിവരുന്ന ടിക്കറ്റുകള്‍ മാത്രമെ കൗണ്ടറുകളിലൂടെ ലഭ്യമാകൂ എന്നാണ് സൂചന.

ഇന്ത്യ-പാക് പോരാട്ടം ദുബായിയില്‍

28ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാവുക. 25000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റേഡിയം. 28-ഞായറാഴ്ച അവധി ദിനമായതിനാല്‍ ഇന്ത്യ-പാക് പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡായിരിക്കുമെന്നാണ് കരുതുന്നത്.

'കാര്‍ത്തികിന്റെ കാര്യത്തില്‍ രോഹിത്തിനേയും ദ്രാവിഡിനേയും പിന്തുണയ്ക്കണം';വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

കൊവിഡ് പ്രോട്ടോക്കോള്‍ ഉണ്ടാകുമോ

യുഎഇ സര്‍ക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കാണികള്‍ക്ക് മത്സരദിവസം സ്റ്റേഡിയത്തിലേക്ക് പ്രവേശനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: തീക്ഷ്ണയ്ക്കും ഹസരങ്കയ്ക്കും മൂന്ന് വിക്കറ്റ് വീതം; ഐറിഷ് പടയെ വീഴ്ത്തി ശ്രീലങ്ക തുടങ്ങി
'സഞ്ജു വേണ്ടായിരുന്നു, സാം കറന്‍ തന്നെയായിരുന്നു നല്ലത്'; നേപ്പാള്‍ തോറ്റപ്പോഴും പരിഹാസം സഞ്ജുവിന്