ഹോങ്കോങിനെതിരെ ഇന്ത്യയും പാക്കിസ്ഥാനും 'ഭായി ഭായി', ഇന്നിംഗ്സുകള്‍ തമ്മില്‍ അമ്പരപ്പിക്കുന്ന സാമ്യം

Published : Sep 02, 2022, 09:52 PM IST
ഹോങ്കോങിനെതിരെ ഇന്ത്യയും പാക്കിസ്ഥാനും 'ഭായി ഭായി', ഇന്നിംഗ്സുകള്‍ തമ്മില്‍ അമ്പരപ്പിക്കുന്ന സാമ്യം

Synopsis

ഇന്ന് പാക് ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിഞ്ഞത് ഐസാസ് ഖാനായിരുന്നു. നാല് സിക്സും വൈഡ് വഴി അഞ്ച് റണ്‍സും ഉള്‍പ്പെടെ ഖുഷ്ദില്‍ ഷാ ഐസാസ് ഖാനെതിരെ നേടിയ് 29 റണ്‍സ്. അന്ന് ഇന്ത്യക്കെതിരെ ഹോങ്കോങിനായി അവസാന ഓവര്‍ എറിഞ്ഞത് ഹാരൂണ്‍ റഷീദ് ആയിരുന്നു.നാല് സിക്സി് ഉള്‍പ്പെടെ ഹാരൂണ്‍ അര്‍ഷാദ് വഴങ്ങിയത് 26 റണ്‍സ്.

ഷാര്‍ജ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനും ഹോങ്കോങും സൂപ്പര്‍ ഫോറിലെ അവസാന ടീമാവാന്‍ ഏറ്റമുട്ടുമ്പോള്‍ ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യയുടെ പാക്കിസ്ഥാന്‍റെയും ഇന്നിഗ്സുകള്‍ തമ്മിലുള്ള സാമ്യം. അന്ന് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഹോങ്കോങിനെതിരെ നേടിയത് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് ഹോങ്കോങിനെതിരെ പാക്കിസ്ഥാന്‍ നേടിയത് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ്.

അവസാന മൂന്നോവറിലെ കളി

അന്ന് പതിനേഴാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 138-2. ഇന്ന് ഹോങ്കോങിനെതിരെ പാക്കിസ്ഥാന്‍റെ 17-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്കോര്‍ 138-2. ഇന്ന് പതിനെട്ടാം ഓവര്‍ എറിഞ്ഞ ആയുഷ് ശുക്ലക്കെതിരെ ഖുഷ്ദില്‍ ഷാ നേടിയത് 18 റണ്‍സ്. അന്ന് ആയുഷ് ശുക്ലക്കെതിരെ സൂര്യകുമാര്‍ നേടിയത് 15 റണ്‍സ്.

പത്തൊമ്പതാം ഓവര്‍ എറിഞ്ഞ എഹ്സാന്‍ ഖാന്‍ ഇന്ന് വഴങ്ങിയത് എട്ട് റണ്‍സ് മാത്രം. എന്നാല്‍ അന്ന് ഇന്ത്യക്കെതിരെ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ എഹ്സാന്‍ ഖാന്‍ ഒരു സിക്സ് വഴങ്ങിയെങ്കിലും 13 റണ്‍സെ വഴങ്ങിയുള്ളു.

ഏഷ്യാ കപ്പ്: കെ എല്‍ രാഹുല്‍ മുതല്‍ രോഹിത് ശര്‍മ വരെ, ദുബായില്‍ 'തുഴച്ചിലോട് തുഴച്ചില്‍; വീഡിയോ കാണാം

ഇന്ന് പാക് ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിഞ്ഞത് ഐസാസ് ഖാനായിരുന്നു. നാല് സിക്സും വൈഡ് വഴി അഞ്ച് റണ്‍സും ഉള്‍പ്പെടെ ഖുഷ്ദില്‍ ഷാ ഐസാസ് ഖാനെതിരെ നേടിയ് 29 റണ്‍സ്. അന്ന് ഇന്ത്യക്കെതിരെ ഹോങ്കോങിനായി അവസാന ഓവര്‍ എറിഞ്ഞത് ഹാരൂണ്‍ റഷീദ് ആയിരുന്നു.നാല് സിക്സി് ഉള്‍പ്പെടെ ഹാരൂണ്‍ അര്‍ഷാദ് വഴങ്ങിയത് 26 റണ്‍സ്.

അവസാന പത്തോവറിലെ കളി

ഇന്ന് ഇന്നിംഗ്സിന്‍റെ പകുതി കഴിയുമ്പോള്‍ പാക്കിസ്ഥാന്‍ സ്കോര്‍ 64-1. അന്ന് ഇന്ത്യയുടെ സ്കോര്‍ 10 ഓവറില്‍ 70-1. അവസാന പത്തോവറില്‍ ഇന്ത്യ നേടിയത് 122 റണ്‍സ്. പാക്കിസ്ഥാന്‍ നേടിയത് 129 റണ്‍സ്. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്‌വാനാണ് ഇന്ന് നങ്കൂരമിട്ടതെങ്കില്‍ (57 പന്തില്‍ 78*) അന്ന് ഇന്ത്യക്കായി നങ്കൂരമിട്ടത് വിരാട് കോലി(44 പന്തില്‍ 59*). ഇന്ന് ഖുഷ്ദില്‍ ഷാ(15 പന്തില്‍ 35*) പാക്കിസ്ഥാനുവേണ്ടി തകര്‍ത്തടിച്ചപ്പോള്‍ അന്ന് സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 68 റണ്‍സടിച്ച് ഇന്ത്യക്കായി തിളങ്ങി.

ഇന്ത്യ ലോകകപ്പ് ജയിക്കണമെങ്കില്‍ അവനെ ആശ്രയിച്ചെ പറ്റു, തുറന്നു പറഞ്ഞ് മുന്‍ താരം

ഇന്ന് പാക്കിസ്ഥാന് തുടക്കത്തിലെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(9) പവര്‍ പ്ലേയില്‍ നഷ്ടമായെങ്കില്‍ അന്ന് ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പവര്‍ പ്ലേയില്‍(21) നഷ്ടമായി. അന്ന് നങ്കൂരമിട്ട് വിമര്‍ശനമേറ്റത് രാഹുല്‍(39 പന്തില്‍ 36) ആയിരുന്നെങ്കില്‍ ഇന്ന് പാക്കിസ്ഥാനുവേണ്ടി നങ്കൂരമിട്ട് എയറിലാവുന്നത് ഫഖര്‍ സമന്‍(41 പന്തില്‍ 53). ഇന്ത്യ-പാക് ഇന്നിംഗ്സുകളുടെ ഈ അമ്പരപ്പിക്കുന്ന സാമ്യതകളെക്കുറിച്ചാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ പ്രധാന ചര്‍ച്ച.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ വിജയത്തിലേക്ക് ബാറ്റുവീശി കേരളം, ലക്ഷ്യം 187 റണ്‍സ്
വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'