ഏഷ്യാ കപ്പ്: കെ എല്‍ രാഹുല്‍ മുതല്‍ രോഹിത് ശര്‍മ വരെ, ദുബായില്‍ 'തുഴച്ചിലോട് തുഴച്ചില്‍; വീഡിയോ കാണാം

Published : Sep 02, 2022, 06:28 PM IST
ഏഷ്യാ കപ്പ്: കെ എല്‍ രാഹുല്‍ മുതല്‍ രോഹിത് ശര്‍മ വരെ, ദുബായില്‍ 'തുഴച്ചിലോട് തുഴച്ചില്‍; വീഡിയോ കാണാം

Synopsis

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഒറ്റക്ക് സര്‍ഫിംഗിനിറങ്ങിയപ്പോള്‍ ചാഹലും അശ്വിനും ചേര്‍ന്ന് പെഡല്‍ ബോട്ടില്‍ ബോട്ടിംഗ് നടത്തി.സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ നിര്‍ണായ പോരാട്ടത്തിന് മുമ്പ് കളിക്കാരുടെ ഉന്‍മേഷം തിരിച്ചുപിടിക്കാന്‍ ഈ വിനോദങ്ങള്‍ കളിക്കാരെ സഹായിക്കുമെന്ന് ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.  

ദുബായ്: പരിശീലനമില്ലാത്ത അവധി ദിനത്തില്‍ ദുബായ് ബീച്ചില്‍ തുഴയെറിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി സൂപ്പര്‍ ഫോറില്‍ ഇടം നേടിയതോടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഇന്നലെ പരീശിലനത്തില്‍ അവധി ദിനമായിരുന്നു. ഇതോടെ ദുബായ് ബീച്ചില്‍ സര്‍ഫിംഗിനും ബീച്ച് വോളിബോളിനുമായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ സമയം കണ്ടെത്തി.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഒറ്റക്ക് സര്‍ഫിംഗിനിറങ്ങിയപ്പോള്‍ ചാഹലും അശ്വിനും ചേര്‍ന്ന് പെഡല്‍ ബോട്ടില്‍ ബോട്ടിംഗ് നടത്തി.സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ നിര്‍ണായ പോരാട്ടത്തിന് മുമ്പ് കളിക്കാരുടെ ഉന്‍മേഷം തിരിച്ചുപിടിക്കാന്‍ ഈ വിനോദങ്ങള്‍ കളിക്കാരെ സഹായിക്കുമെന്ന് ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഇന്ന് പരിശീലനത്തിന് അവധിയാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞതോടെയാണ് കളിക്കാരെല്ലാവരും സര്‍ഫിംഗിനും ബോട്ടിംഗിനുമായി ഇറങ്ങിയതെന്നും യാത്ര രസകരമായിരുന്നുവെന്നും യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞു. ടീമിന്‍റെ ഒത്തിണക്കം കൂട്ടാന്‍ ഇത് ഏറെ ഉപകരിക്കുമെന്നും ചാഹല്‍ വ്യക്തമാക്കി.

'തട്ടീം മുട്ടീം' വീണ്ടും രാഹുല്‍, ഓപ്പണറായി സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍

സര്‍ഫിംഗിനുശേഷം കളിക്കാര്‍ ടീമായി തിരിഞ്ഞ് ബീച്ച് വോളിബോളും കളിച്ചു. വിരാട് കോലിയും അശ്വിനും ദിനേശ് കാര്‍ത്തിക്കും രവി ബിഷ്ണോയിയും അര്‍ഷദീപുമെല്ലാം ബീച്ച് വോളിയില്‍ സജീവമായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും രാഹുല്‍ ദ്രാവിഡും മാത്രം കടലിലിറങ്ങുകയോ ബീച്ച് വോളി കളിക്കുകയോ ചെയ്യാതെ ഗൗരവമുള്ള ചര്‍ച്ചയിലായിരുന്നു.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തകര്‍ത്തിരുന്നു. രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെ 40 റണ്‍സിനും കീഴടക്കിയാണ് ഇന്ത്യ അപരാജിതരായി സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന് പുറമെ  അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകളുമായും ഇന്ത്യ ഏറ്റുമുട്ടും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും 11ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക.

കെ എല്‍ രാഹുലിന്‍റെ സ്ഥാനം ഇപ്പോഴും എയറില്‍ത്തന്നെ; ടീമില്‍ നിന്ന് തെറിക്കുമെന്ന മുന്നറിയിപ്പുമായി ഗാവസ്‌കര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വരുന്നു, റണ്‍സടിക്കുന്നു, ലണ്ടനിലേക്ക് പറക്കുന്നു'; കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുഹമ്മദ് കൈഫ്
പാകിസ്ഥാന്റെ കുത്തിത്തിരിപ്പ്, ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ഇന്ത്യയിലേക്ക് പോകരുത്; പിന്തുണ പ്രഖ്യാപിച്ചു