ഐസിസി ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ബാബര്‍ അസം

Published : Aug 17, 2022, 07:15 PM IST
ഐസിസി ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ബാബര്‍ അസം

Synopsis

ബൗളര്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ മിച്ചല്‍ സാന്‍റ്നര്‍ എട്ടാം സ്ഥാനത്തെത്തി. ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സുരക്ഷിതമായി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പാക്കിസ്ഥാന്‍-നെതര്‍ല‍ഡ്സ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം പുറത്തിറക്കിയ പുതി റാങ്കിംഗില്‍ 893 റേറ്റിംഗ് പോയന്‍റുമായി ബാബര്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍റെ തന്നെ ഇമാമുള്‍ ഹഖിന് 800 റേറ്റിംഗ് പോയന്‍റാണുള്ളത്.

നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാബര്‍ 74 റണ്‍സുമായി തിളങ്ങിയിരുന്നു. ടി20 റാങ്കിംഗിലും നിലവില്‍ ബാബര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ ഏകദിന റാങ്കിംഗില്‍ ഏഴാം റാങ്കിലെത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആറാമതും വിരാട് കോലി അഞ്ചാമതുമാണ്.

അഫ്രീദി അന്ന് സച്ചിനെ കുറേ ചീത്ത വിളിച്ചു, സച്ചിന്‍റെ ഏറ്റവും മികച്ച ലോകകപ്പ് ഇന്നിംഗ്സിനെക്കുറിച്ച് സെവാഗ്

ബൗളര്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ മിച്ചല്‍ സാന്‍റ്നര്‍ എട്ടാം സ്ഥാനത്തെത്തി. ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്തുണ്ട്. ട്രെന്‍റ് ബോള്‍ട്ടാണ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. അടുത്തിടെ ന്യൂസിലന്‍ഡ് ടീമിന്‍റെ കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന് ബോള്‍ട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

ലോകകപ്പാണ് മുന്നില്‍, അവരെ രണ്ട് പേരെയും നിരീക്ഷിക്കൂ! വിവിഎസ് ലക്ഷ്മണിന് സെലക്റ്റര്‍മാരുടെ നിര്‍ദേശം

പരിക്കുമൂലം നെതര്‍ലന്‍ഡ്സിനെതിരെ കളിക്കാത്തതിനാല്‍ പാക് പേസര്ഡ ഷഹീന്‍ അഫ്രീദി രണ്ട് സ്ഥാനം താഴേക്കിറങ്ങി. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഏകദിന റാങ്കിംഗില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്കയുയര്‍ന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ മാറ്റങ്ങളില്ല. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാം സ്ഥാനത്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം
ദീപേഷ് ദേവേന്ദ്രന് 5 വിക്കറ്റ്, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ സെമിയില്‍