ബുമ്രയും ഷമിയും ഇല്ലാത്തപ്പോഴെങ്കിലും അവനെ സ്ഥിരമായി കളിപ്പിക്കണം, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

Published : Aug 24, 2022, 10:46 PM IST
ബുമ്രയും ഷമിയും ഇല്ലാത്തപ്പോഴെങ്കിലും അവനെ സ്ഥിരമായി കളിപ്പിക്കണം, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

Synopsis

പരിക്കുമൂലം ആറ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ചാഹര്‍ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ആദ്യ മത്സരത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തി ചാഹര്‍ കളിയിലെ താരമാകുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ചാഹറിന് വിശ്രമം കൊടുത്തത് ആരാധകരെ അത്ഭുതപ്പെടുത്തി.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യ ഏഷാ കപ്പിനിറങ്ങുന്നത്. ബുമ്രക്ക് പരിക്കാണ് വില്ലനായതെങ്കില്‍ ഷമിയെ ടി20 ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കാതിരിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ പരിക്കുമൂലം ആറു മാസത്തോളമായി വിട്ടു നിന്നശേഷം സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്ത ദീപക് ചാഹറിനെ സ്ഥിരമായി ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ലക്ഷിപതി ബാലാജി.

'ക്ലാസ് മീറ്റ്സ് ക്ലാസ്', ഏഷ്യാ കപ്പിന് മുമ്പ് സൗഹൃദം പുതുക്കി കോലിയും ബാബറും

പരിക്കുമൂലം ആറ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ചാഹര്‍ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ആദ്യ മത്സരത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തി ചാഹര്‍ കളിയിലെ താരമാകുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ചാഹറിന് വിശ്രമം കൊടുത്തത് ആരാധകരെ അത്ഭുതപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് ബുമ്രയും ഷമിയും കളിക്കാത്ത സാഹചര്യത്തിലെങ്കിലും ചാഹറിന് ടീമില്‍ സ്ഥിരമായി അവസരം നല്‍കണമെന്ന് ബാലാജി ആവശ്യപ്പെടുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമാണ് ചാഹര്‍. ബാലാജിയാകട്ടെ ചെന്നൈയുടെ ബൗളിംഗ് പരിശീലകന്‍ കൂടിയാണ്. ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ പേസര്‍മാരുടെ മത്സരമുണ്ടെങ്കിലും ലഭിക്കുന്ന അവസരങ്ങളിലെല്ലാം മികവ് കാട്ടാന്‍ ചാഹറിന് കഴിയുന്നുണ്ടെന്ന് ബാലാജി ന്യൂസ് 18നോട് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫൈവിനെ തെരഞ്ഞെടുത്ത് ലാബഷെയ്ന്‍

ബുമ്രയും ഷമിയില്ലാത്തപ്പോള്‍ വിക്കറ്റ് വീഴ്ത്താനുള്ള ബൗളറായി ചാഹറിനെ ഉപയോഗിക്കണം. കാരണം ആദ്യ പന്ത് മുതല്‍ അസാമാന്യ നിയന്ത്രണത്തോടെ പന്തെറിയാന്‍ ചാഹറിനാവും. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ അവന് ഇനി വേണ്ടത് തുടര്‍ച്ചയായ അവസരങ്ങളാണ്. ബംഗ്ലാദേശിനെതിരെ ചാഹറിന്‍റെ ഹാട്രിക്കും ആറ് വിക്കറ്റ് പ്രകടനവും ആര്‍ക്കാണ് മറക്കാനാവുകയെന്നും ബാലാജി ചോദിച്ചു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്
എന്തുകൊണ്ട് റിങ്കു സിംഗിനെ ടീമില്‍ നിന്നൊഴിവാക്കി? കൂടുതലൊന്നും പ്രതികരിക്കാതെ സൂര്യകുമാര്‍ യാദവ്