'നിങ്ങളില്ലാതെ ഞങ്ങളെങ്ങനെ കളിക്കും'; ഷാക്കിബിന് പിന്നില്‍ അണിനിരന്ന് ബംഗ്ലാദേശ് ടീം

Published : Oct 30, 2019, 04:35 PM IST
'നിങ്ങളില്ലാതെ ഞങ്ങളെങ്ങനെ കളിക്കും'; ഷാക്കിബിന് പിന്നില്‍ അണിനിരന്ന് ബംഗ്ലാദേശ് ടീം

Synopsis

ഷാക്കിബിന്റെ സസ്പെന്‍ഷനില്‍ ദു:ഖമുണ്ടെങ്കിലും അദ്ദേഹം കരുത്തോടെ തിരിച്ചുവരുമെന്ന് മുന്‍ നായകന്‍ മൊര്‍ത്താസ

ധാക്ക: ഐസിസി വിലക്ക് നേരിടുന്ന ഷാക്കിബ് അല്‍ ഹസന് പിന്നില്‍ ഒന്നടങ്കം അണിനിരന്ന് ബംഗ്ലാദേശ് ടീം അംഗങ്ങള്‍. വാതുവെപ്പുകാര്‍ സമീപിച്ച വിവരം ഐസിസി അഴിമതി വിരുദ്ധ സമിതിയെ അറിയിച്ചില്ലെന്ന കാരണത്താല്‍ ഐസിസി ഷാക്കിബിനെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു.  അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയിലാണ് വിലക്ക് നിലവില്‍ വരുന്നത്.

പല പ്രായത്തിലായി 18 വര്‍ഷമായി താങ്കള്‍ക്കൊപ്പം കളിക്കുന്നു. താങ്കളെ കൂടാതെ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനെ വയ്യെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫീഖുര്‍ റഹീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചാമ്പ്യനായി താങ്കള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെയും ബംഗ്ലാദേശ് ജനതയുടെയും പിന്തുണ താങ്കള്‍ക്കുണ്ടെന്നും മുഷ്ഫീഖുര്‍ പറഞ്ഞു.

താങ്കളെക്കൂടാതെ കളിക്കേണ്ടിവരുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്റെ പ്രതികരണം. പക്ഷെ താങ്കള്‍ കൂടുതല്‍ കരുത്തനായി തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ആ ദിവസത്തിനായി കാത്തിരിക്കുന്നുവെന്നും മുസ്തഫിസുര്‍ ട്വിറ്ററില്‍ കുറിച്ചു.

ഷാക്കിബിന്റെ സസ്പെന്‍ഷനില്‍ ദു:ഖമുണ്ടെങ്കിലും അദ്ദേഹം കരുത്തോടെ തിരിച്ചുവരുമെന്ന് മുന്‍ നായകന്‍ മൊര്‍ത്താസ പറഞ്ഞു. കുറച്ചു ദിവസത്തേക്ക് എനിക്ക് ഉറക്കമില്ലാത്ത രാത്രിയായിരിക്കും. എങ്കിലും 2023ലെ ലോകകപ്പ് ഷാക്കിബിന്റെ കീഴിലായിരിക്കും ബംഗ്ലാദേശ് കളിക്കുക എന്നോര്‍ത്ത് തനിക്ക് സുഖമായി ഉറങ്ങാനാകുമെന്നും മൊര്‍ത്താസ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുജറാത്തിനെതിരെ ടോസ് ഭാഗ്യം പഞ്ചാബിന്; മലയാളി താരമില്ലാതെ ടൈറ്റൻസ്, അശോക് ശർമ്മയ്ക്കും ഗ്ലെൻ ഫിലിപ്സിനും അരങ്ങേറ്റം
ക്രിക്കറ്റിൽ വീണ്ടും പന്ത് ചുരണ്ടൽ വിവാദം, പാകിസ്ഥാൻ താരം ഫഖർ സമന് 2 മത്സരങ്ങളിൽ വിലക്ക്; ലാഹോർ ഖലന്തേഴ്സിന് കനത്ത തിരിച്ചടി