ബിസിസിഐ വരുമാനത്തില്‍ റെക്കോര്‍ഡ് കുതിപ്പ്, 2023-24 സാമ്പത്തിക് വര്‍ഷം നേടിയത് 9742 കോടി രൂപ

Published : Jul 18, 2025, 12:18 PM IST
BCCI-trim-daily-announce-of-staff

Synopsis

2023-24 സാമ്പത്തിക വർഷത്തിൽ ബിസിസിഐ 9741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്റെ പകുതിയിലധികവും ഐപിഎല്ലിൽ നിന്നാണ്. 

മുംബൈ: ബിസിസിഐയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐ 9741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്‍റെ പതുതിയില്‍ അധികവും(59%) സംഭാവന ചെയ്തത് ഐപിഎല്ലാണ്. 5761 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് മാത്രമുള്ള വരുമാനം. ഇതിന് പുറമെ ഐപിഎല്‍ ഇതര രാജ്യാന്തര മത്സരങ്ങളുടെ അടക്കം സംപ്രേഷണ അവകാശം വിറ്റതിലൂടെ 361 കോടി രൂപ കൂടി ബിസിസിഐ ഐപിഎല്ലില്‍ നിന്ന് സ്വന്തമാക്കിയെന്ന് റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദ് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിസിസിഐക്ക് ആകെ 30000 കോടി രൂപയുടെ കരുതല്‍ ധനമുണ്ടെന്നും ഇതിന്‍റെ പലിശയിനത്തില്‍ മാത്രം പ്രതിവര്‍ഷം ആയിരം കോടി രൂപയാണ് ബിസിസിഐ സ്വന്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ വരുമാനത്തില്‍ വനിതാ ഐപിഎല്ലില്‍ നിന്ന് 378 കോടി രൂപയും ഐസിസി വിഹിതമായി 1042 കോടി രൂപയും ടിക്കറ്റ്, പരസ്യവരുമാനങ്ങളില്‍ നിന്ന് 361 കോടി രൂപയും 2023-24 സാമ്പത്തിക വര്‍ഷം ബിസിസിഐ നേടി. 2021-22 സാമ്പത്തിക വര്‍ഷം ബിസിസിഐയുടെ ആകെ വരുമാനം 4360 കോടി രൂപയായിരുന്നെങ്കില്‍ 2022-23ല്‍ ഇത് 6820 കോടിയായി ഉയര്‍ന്നു. ഇതാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 9741.7 കോടിയായി ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മാത്രം ആകെ ഉണ്ടായ വരുമാന വര്‍ധന 5000 കോടിക്ക് അടുത്താണ്.

2007ലാണ് ബിസിസിഐ ഐപിഎല്‍ തുടങ്ങിയത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗാണ് പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ഐപിഎല്‍. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കായിക ലീഗെന്ന നേട്ടവും ഐപിഎല്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലിനെ പോലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി സി കെ നായിഡു ട്രോഫി ടൂര്‍ണമെന്‍റുകളെല്ലാം വാണിജ്യവല്‍ക്കരിച്ചാല്‍ ബിസിസിഐക്ക് മുമ്പാകെ വന്‍ അവസരമാണ് മുന്നിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഐസിസിയുടെ ആകെ വരുമാനത്തിന്‍റെ 80 ശതമാനവും സംഭാവന ചെയ്യുന്നതും ബിസിസിഐയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്