
മുംബൈ: ടീം ഇന്ത്യയുടെ (Team India) ഏകദിന നായക പദവി (ODI Captaincy ) നഷ്‌ടമായ വിരാട് കോലിയെ (Virat Kohli) തണുപ്പിക്കാന്‍ നീക്കങ്ങളുമായി ബിസിസിഐ (BCCI). കോലിക്ക് നന്ദി അറിയിച്ച് ബിസിസിഐ ട്വീറ്റ് ചെയ്‌തു. അതേസമയം ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പര കോലി ബഹിഷ്‌കരിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ബിസിസിഐയോ താരമോ സ്ഥിരീകരിച്ചിട്ടില്ല.
ടി20 നായകപദവി ഒഴിയുന്നതായി വിരാട് കോലി ട്വീറ്റ് ചെയ്‌ത് ഒരു മണിക്കൂറിനകം പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജെയ് ഷായുടേയും പ്രതികരണങ്ങള്‍ അടങ്ങിയ വിശദമായ വാര്‍ത്താക്കുറിപ്പിലൂടെ ബിസിസിഐ ആദരം അറിയിച്ചിരുന്നു. എന്നാൽ ഏകദിന നായക പദവിയിൽ രോഹിത് ശര്‍മ്മയെ നിയമിച്ച കാര്യം ബിസിസിഐ അറിയിച്ചത് ദക്ഷിണഫ്രിക്കയിലെ ടെസ്റ്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിനൊപ്പമുള്ള ഒറ്റ വരി ട്വീറ്റിലൂടെയാണ്.
നായകപദവി ഒഴിയാനുള്ള 48 മണിക്കൂര്‍ അന്ത്യശാസനം തള്ളിയതോടെ പുറത്താക്കിയെന്ന വിവരം പുറത്തുവന്നതും കോലിയെ അതൃപ്തനാക്കി. കോലിയെ അപമാനിച്ച് പുറത്താക്കിയെന്ന വിമര്‍ശനം സാമൂഹികമാധ്യമങ്ങളില്‍ ശക്തമായതോടെയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വിശദീകരണവുമായി രംഗത്തെത്തിയത്. രോഹിത് ശര്‍മ്മയെ നായകനായി നിയമിക്കും മുന്‍പ് താനും സെലക്‌ടര്‍മാരും കോലിയോട് നേരിട്ട് സംസാരിച്ചെന്ന് ഗാംഗുലി വ്യക്തമാക്കി.
ടി20 നായകപദവി ഒഴിയേണ്ടതില്ലെന്ന് സെപ്റ്റംബറില്‍ ബിസിസിഐ നിര്‍ദേശിച്ചെങ്കിലും കോലി വഴങ്ങിയില്ല. ഏകദിന ട്വന്‍റി 20 ടീമുകള്‍ക്ക് വ്യത്യസ്ത നായകന്മാര്‍ അനുചിതമെന്നതാണ് ബിസിസിഐ നിലപാടെന്നും ഗാംഗുലി പറഞ്ഞു. പിന്നാലെ ഏകദിന നായകനായുള്ള കോലിയുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് വൈകീട്ട് ആറ് മണിയോടെ ബിസിസിഐ ട്വീറ്റ് ചെയ്തു.
ടി20 ലോകകപ്പിന് മുമ്പ് തന്നെ ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം കൈവിടുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായക സ്ഥാനവും കോലി രാജിവെച്ചു. ടി20 ലോകകപ്പിന് ശേഷം നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കോലിക്ക് പകരം രോഹിത് ശര്‍മ്മയെ നായകനായി തെരഞ്ഞെടുത്തിരുന്നു.
ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാണ് രോഹിത് തുടങ്ങിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച സെലക്‌ടര്‍മാര്‍ അപ്രതീക്ഷിതമായി രോഹിത്തിനെ ഏകദിന നായകനായും തെരഞ്ഞെടുക്കുകയായിരുന്നു.
Rohit Sharma : ഐസിസി ടൂര്‍ണമെന്‍റുകളിലെ തുടര്‍തോല്‍വികള്‍, എല്ലാറ്റിനും ഒരേ കാരണമെന്ന് രോഹിത് ശര്‍മ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!