ഐപിഎല്‍ താരകൈമാറ്റം, ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി, ഇന്ത്യൻ താരത്തെ വിട്ടുകൊടുക്കാനാവില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ്

Published : Nov 10, 2025, 07:14 PM IST
Washington Sundar-Sanju Samson

Synopsis

കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിനായി കളിച്ച അശ്വിന്‍ ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ സ്പിന്‍ ട്രാക്കില്‍ മികച്ചൊരു ഇന്ത്യൻ സ്പിന്നറുടെ കുറവ് നികത്താനാണ് ചെന്നൈ ശ്രമിക്കുന്നത്.

അഹമ്മദാബാദ്: ഐപിഎല്‍ താരകൈമാറ്റത്തില്‍ ആര്‍ അശ്വിന്‍റെ പകരക്കാരനെ കണ്ടെത്താനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അശ്വിന്‍റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വാഷിംഗ്ടണ്‍ സുന്ദറെ താരകൈമാറ്റത്തിലൂടെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ ഓഫര്‍ ഗുജറാത്ത് ടൈറ്റന്‍സ് നിരസിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്കൽ ബോയ് കൂടിയായ സുന്ദറെ അശ്വിന് പകരം ടീമിലെത്തക്കാനായിരുന്നു ചെന്നൈയുടെ ശ്രമം.

കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിനായി കളിച്ച അശ്വിന്‍ ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ സ്പിന്‍ ട്രാക്കില്‍ മികച്ചൊരു ഇന്ത്യൻ സ്പിന്നറുടെ കുറവ് നികത്താനാണ് ചെന്നൈ ശ്രമിക്കുന്നത്. സഞ്ജു സാംസണ് പകരം രവീന്ദ്ര ജഡേജയെ കൂടി കൈവിട്ടാല്‍ ചെന്നൈ സ്പിന്‍ നിര വീണ്ടും ദുര്‍ബലമാകും. നൂര്‍ അഹമ്മദും ശ്രേയസ് ഗോപാലും മാത്രമാണ് പിന്നീട് ചെന്നൈ സ്പിന്‍ നിരയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുന്ദറിനായി ചെന്നൈ രംഗത്തെത്തിയത്.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി സുന്ദര്‍ മികച്ച ഫോമിലുമാണ്. സുന്ദറിനെ സ്വന്തമാക്കിയിരുന്നെങ്കില്‍ ജഡേജക്ക് പറ്റിയ പകരക്കാരനാക്കാന്‍ ചെന്നൈക്ക് കഴിയുമായിരുന്നു. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനായി ആറ് മത്സരങ്ങളില്‍ മാത്രമാണ് സുന്ദര്‍ കളിച്ചത് ഇതില്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് പന്തെറിഞ്ഞത്. രണ്ട് വിക്കറ്റ് മാത്രമാണ് സുന്ദറിന് വീഴ്ത്താനായത്. ഇന്ത്യൻ ടീ20 ടീമില്‍ സ്ഥിരമായി അവസരം ലഭിക്കുമ്പോഴും 2020-21 ഐപിഎല്‍ സീസണില്‍ മാത്രമാണ് സുന്ദര്‍ 10ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ സുന്ദറിനെ സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നൈ. എന്നാല്‍ ഗുജറാത്ത് ചെന്നൈയുടെ ഓഫര്‍ നിരസിച്ചതോടെ ഐപിഎല്‍ താരലേലത്തില്‍ മികച്ചൊരു ഇന്ത്യൻ സ്പിന്നര്‍ക്കായി ചെന്നൈ വലിയ തുക മുടക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ചെന്നൈയുടെ ആവശ്യം അറിയാവുന്ന മറ്റ് ടീമുകള്‍ സ്പിന്നര്‍മാര്‍ക്കായി വാശിയോടെ രംഗത്തിറങ്ങിയാല്‍ അത് ചെന്നൈക്ക് കനത്ത തിരിച്ചടിയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍