
അഹമ്മദാബാദ്: ഐപിഎൽ സീസണിൽ ക്രിക്കറ്റ് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്‍റെ 15 വയസുകാരൻ വൈഭവ് സൂര്യവംശി പുറത്തെടുത്തത്. സീസണിൽ ഉടനീളം 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടി റൺവേട്ടക്കാരനുള്ള 'ഓറഞ്ച് ക്യാപ്പ്' സ്വന്തമാക്കിയ താരം, ലേലത്തിൽ തനിക്കുണ്ടായിരുന്ന വിപണി മൂല്യത്തെക്കാൾ എത്രയോ അധികമാണ് തന്‍റെ പ്രതിഭയെന്ന് അടിവരയിട്ടു.
കഴിഞ്ഞ മെഗാ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ ടീമിലെത്തിലെത്തിച്ചത്. ഈ സീസണിലും വൈഭവിനെ 1.10 കോടിക്ക് തന്നെയായിരുന്നു രാജസഥാന്‍ നിലനിര്‍ത്തിയത്. എങ്കിലും, ടൂർണമെന്‍റിലുടനീളം നടത്തിയ അവിശ്വസനീയ പ്രകടനങ്ങളിലൂടെ 3 കോടിയോളം രൂപയാണ് വൈഭവ് ഈ സീസണൊടുവില്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചത്.
രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തിയില്ലെങ്കിലും, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ വൈഭവ് സൂര്യവംശിയായിരുന്നു പ്രധാന താരം. ടൂർണമെന്‍റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'മോസ്റ്റ് വാല്യുബിൾ പ്ലെയർ' പുരസ്കാരം ഉൾപ്പെടെയുള്ള അവാർഡുകളെല്ലാം വൈഭവ് ഒറ്റയ്ക്ക് തൂക്കി.
അടിസ്ഥാന കരാർ തുകയായ 1.10 കോടിക്ക് പുറമെ, ഐപിഎല്ലിൽ കളിക്കുന്ന ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം കളിക്കാർക്ക് മാച്ച് ഫീസായി ലഭിക്കും. ഈ സീസണിൽ രാജസ്ഥാനുവേണ്ടി 16 മത്സരങ്ങളിൽ വൈഭവ് കളത്തിലിറങ്ങിയിരുന്നു. ഇതിലൂടെ മാത്രം 1.20 കോടി രൂപയാണ് വൈഭവിന് ലഭിച്ചത്. കരാർ തുകയായ 1.10 കോടിയും, മാച്ച് ഫീസിനത്തിൽ ലഭിച്ച 1.20 കോടിയും ചേർന്നപ്പോൾ തന്നെ വൈഭവിന്‍റെ പ്രതിഫലം 2.30 കോടിയായി ഉയർന്നു. ഇതിന് പുറമെയാണ് ഫൈനൽ വേദിയിൽ നിന്ന് ലഭിച്ച 55 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ.
കൂടാതെ, ലീഗ് മത്സരങ്ങളിൽ താരം സ്വന്തമാക്കിയ 'പ്ലെയർ ഓഫ് ദി മാച്ച്', 'ഇലക്ട്രിക് സ്ട്രൈക്കർ ഓഫ് ദി മാച്ച്', 'മോസ്റ്റ് സിക്സസ് ഓഫ് ദി മാച്ച്' എന്നീ മാച്ച് ഡേ പുരസ്കാരങ്ങളിലൂടെ ഓരോ ലക്ഷം രൂപ വീതവും വൈഭവ് പലതവണ വാരിക്കൂട്ടി. ചുരുക്കത്തിൽ, തന്‍റെ കരിയറിലെ ആദ്യ സമ്പൂർണ്ണ ഐപിഎൽ സീസൺ കൊണ്ട് പ്രകടനത്തില്‍ മാത്രമല്ല സനമ്പാദ്യത്തിലും വലിയ കുതിപ്പാണ് വൈഭവ് നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!