ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചു, വിരമിക്കല്‍ പ്രഖ്യാപിച്ച് ചേതേശ്വര്‍ പൂജാര

Published : Aug 24, 2025, 11:51 AM IST
Cheteshwar Pujara

Synopsis

2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ആണ് പൂജാര ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്.

രാജ്‌കോട്ട്: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര. ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് എക്സ് പോസ്റ്റിലൂടെ 37കാരനായ പൂജാരയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ കളിച്ച പൂജാര 43.6 ശരാശരിയില്‍ 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. അ‍ഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ച പൂജാര 51 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി 30 മത്സരങ്ങളിലും പൂജാര പാഡണിഞ്ഞു.

2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ആണ് പൂജാര ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്. ഇന്ത്യ തോറ്റ ഫൈനലില്‍ 14, 27 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സ്കോര്‍. രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു ദശകത്തോളം മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി വളര്‍ന്ന പൂജാര സാങ്കേതികത്തികവിന്‍റെയും പിഴവറ്റ പ്രതിരോധത്തിന്‍റെയും പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്.

 

രാജ്കോട്ട് പോലെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ കളിക്കുക എന്ന ആഗ്രഹവുമായി എത്തിയ തനിക്ക് ക്രിക്കറ്റ് ആഗ്രഹിച്ചതിലധികം നല്‍കിയെന്നും വിടവാങ്ങല്‍ കുറിപ്പില്‍ പൂജാര വ്യക്തമാക്കി. ഇന്ത്യക്കായും സാരാഷ്ട്രക്കായും കളിക്കാന്‍ അവസരം ഒരുക്കിയ ബിസിസിഐക്കും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും മറ്റ് ടീം ഉടമകള്‍ക്കും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും പൂജാര വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം ഓസട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്കും കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കും പൂജാരയെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും യുവതാരങ്ങള്‍ക്കാണ് സെലക്ടര്‍മാര്‍ പിരഗണന നല്‍കിയത്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരകളില്‍ കമന്‍റേറ്ററായും പൂജാര ശ്രദ്ദേയനായിരുന്നു. ഓസ്ട്രേലിയക്കെതിരെ ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെയും ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായര്‍, സായ് സുദര്‍ശന്‍ എന്നിവരെയുമാണ് സെലക്ടര്‍മാര്‍ മൂന്നാം നമ്പറിലേക്ക് പരിഗണിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര