'യോഗ്യനായ പിന്‍ഗാമിയായി അവന്‍ വന്നാല്‍ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കും', പ്രവചനവുമായി മുഹമ്മദ് കൈഫ്

Published : Nov 10, 2025, 04:41 PM IST
MS Dhoni

Synopsis

യോഗ്യനായ പിന്‍ഗാമിയെത്താനുള്ള കാത്തിരിപ്പിലാണ് ധോണിയെന്നും അതുകൊണ്ട് തന്നെ സഞ്ജു ചെന്നൈയിലെത്തിയാല്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും അടുത്ത തവണത്തേതെന്നും കൈഫ് പറഞ്ഞു.

ലക്നൗ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ധോണിയുടെ ഭാവി സംബന്ധിച്ച പ്രവചനവുമായി മുന്‍ താരം മുഹമ്മദ് കൈഫ്. ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് സഞ്ജു സാംസണ്‍ വരികയാണെങ്കില്‍ ധോണി ഐപിഎല്‍ സീസണിടയില്‍ വിരമിക്കുമെന്ന് കൈഫ് യുട്യൂബ് ചാനലില്‍ പറഞ്ഞു.

യോഗ്യനായ പിന്‍ഗാമിയെത്താനുള്ള കാത്തിരിപ്പിലാണ് ധോണിയെന്നും അതുകൊണ്ട് തന്നെ സഞ്ജു ചെന്നൈയിലെത്തിയാല്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും അടുത്ത തവണത്തേതെന്നും കൈഫ് പറഞ്ഞു. 2008ല്‍ ധോണിയും ജഡേജയും ഒരുമിച്ചാണ് ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. ആദ്യ സീസണില്‍ ചെന്നൈയിലെത്തിയശേഷം ധോണി മറ്റെവിടേക്കും പോയിട്ടില്ല. എന്നാല്‍ സഞ്ജുവിന്‍റെ താരകൈമാറ്റം യാഥാര്‍ത്ഥ്യമായാല്‍ ഇത് ധോണിയുടെ അവസാന സീസണാവും. സഞ്ജു ടീമിലെത്തി സെറ്റായാല്‍ തന്‍റെ പിന്‍ഗാമിക്ക് അവകാശങ്ങളെല്ലാം കൈമാറി ടീം വീടുമെന്നാണ് കരുതുന്നതെന്നും കൈഫ് പറഞ്ഞു.

സഞ്ജുവിനെ സ്വന്തമാക്കാന്‍ രവീന്ദ്ര ജഡേജയെയും ഓള്‍ റൗണ്ടര്‍ സാം കറനെയും പകരം വിട്ടുകൊടുത്തുകൊണ്ടുള്ള താരകൈമാറ്റത്തിന് ചെന്നൈയും രാജസ്ഥാനും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ജഡേജക്കൊപ്പം വെടിക്കെട്ട് താരം ഡെവാള്‍ഡ് ബ്രെവിസിനെ വേണമെന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ഇരു ടീം മാനേജ്മെന്‍റുകളും ചര്‍ച്ച നടത്തി ധാരണയിലെത്തിയെന്നാണ് സൂചന. ഡല്‍ഹി ക്യാപിറ്റല്‍സും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നെങ്കിലും പകരം ട്രിസ്റ്റന്‍ സ്റ്റബ്സിനെ വേണമെന്ന രാജസ്ഥാന്‍റെ കടുംപിടുത്തം കാരണം ഇത് നടക്കാതെ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 15ന് മുമ്പ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ടീമുകള്‍ക്ക് തീരുമാനമെടുക്കണം. ഇതിന് മുമ്പ് സഞ്ജുവിന്‍റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍