എല്ലാവരും 'ചാമ്പ്യൻ' ലുക്കിൽ, സഞ്ജു മാത്രം പഴയ ലുക്കിൽ, സഞ്ജുവിന്റെ ജേഴ്സി മിസ്സിംഗ്‌ ചർച്ചയാക്കി ആരാധകര്‍

Published : Mar 09, 2026, 03:02 PM IST
Team India World Cup Trophy

Synopsis

പുരസ്കാരം വാങ്ങി സംസാരിച്ചശേഷം കിരീടം സമ്മാനിക്കാനായി സമയമേറെ എടുത്തിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ ടീം അംഗങ്ങളും പരിശീലകന്‍ ഗൗതം ഗംഭീറും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം ചാമ്പ്യൻസ് എന്നെഴുതിയ ജേഴ്സി ധരിച്ചത്.

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങളെല്ലാം ചാമ്പ്യൻസ് എന്നെഴുതിയ പ്രത്യേക ജേഴ്സി ധരിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ മാത്രം ചാമ്പ്യൻസ് ജേഴ്സി ധരിക്കാത്തത് ചൂണ്ടിക്കാട്ടി ആരാധകര്‍. അഭിഷേക് ശര്‍മയുടെ പന്തില്‍ ജേക്കബ് ഡഫിയെ തിലക് വര്‍മ ലോംഗ് ഓണില്‍ പിടികൂടിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങളെല്ലാം വിജയാഘോഷം തുടങ്ങിയിരുന്നു.

ഇതിനിടെ ദേശീയ പതാകയുമായി ഗ്രൗണ്ടിലിറങ്ങിയ കുട്ടി അരാധകരില്‍ നിന്ന് ദേശീയ പതാക വാങ്ങി ഇന്ത്യൻ താരങ്ങല്‍ വീശുകയും ചിലരെല്ലാം ദേഹത്ത് പതാക പുതക്കുകയും ചെയ്തു. ഇതിനിടെയാണ് മത്സരത്തിലെ താരത്തെയും ടൂര്‍ണമെന്‍റിലെ താരത്തെയും പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുമ്രക്ക് കളിയിലെ താരത്തിനുള്ള പുരസ്കാരം സമ്മാനിച്ചശേഷം സഞ്ജു സാംസണെയാണ് ടൂര്‍ണമെന്‍റിലെ താരമായി പ്രഖ്യാപിച്ചത്. പുരസ്കാരം വാങ്ങി സംസാരിച്ചശേഷം കിരീടം സമ്മാനിക്കാനായി സമയമേറെ എടുത്തിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ ടീം അംഗങ്ങളും പരിശീലകന്‍ ഗൗതം ഗംഭീറും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം ചാമ്പ്യൻസ് എന്നെഴുതിയ ജേഴ്സി ധരിച്ചത്.

എന്നാല്‍ സഞ്ജു മാത്രം ഇത് ധരിക്കാതിരുന്നതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കിരീടം ഏറ്റുവാങ്ങിയശേഷം ടീം അംഗങ്ങെളെല്ലാം ഒരുമിച്ചിരുന്ന് ഫോട്ടോ എടുത്തപ്പോഴും സഞ്ജു ചാമ്പ്യൻസ് ജേഴ്സി ധരിച്ചിരുന്നില്ല. തിരിക്കിനിടയില്‍ സഞ്ജു മറന്നുപോയതാണ് അതോ ശ്രദ്ധിക്കാതെ പോയതാണോ എന്നാണ് ഇതിനെക്കുറിച്ച് ആരാധകര്‍ ചോദിക്കുന്നത്. ചാമ്പ്യൻസ് ജേഴ്സി ധരിച്ചില്ലെങ്കിലും യഥാര്‍ത്ഥ ചാമ്പ്യൻ അല്ലെ നമ്മുടെ സഞ്ജുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ടി20 ലോക കപ്പ് ഫൈനലിലും സെമിയിലും വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു സഞ്ജു. ലോകകപ്പ് റണ്‍വേട്ടയില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡഗൗട്ടില്‍ നിന്ന് രാജ്യത്തിന്റെ രക്ഷനിലേക്ക്; ഒരേയൊരു സഞ്ജു സാംസണ്‍
ടി20 ലോകകപ്പ്: ദുബെയും അക്‌‌സറും, ഈ ലോകകപ്പ് അവരുടേത് കൂടി; സൂര്യയുടെ സ്നൈപ്പറുകള്‍