രക്ഷകനായി ചണ്ഡിമല്‍, പാക്കിസ്ഥാനെതിരെ ശ്രീലങ്കക്ക് മികച്ച ലീഡ്

Published : Jul 18, 2022, 05:16 PM IST
രക്ഷകനായി ചണ്ഡിമല്‍, പാക്കിസ്ഥാനെതിരെ ശ്രീലങ്കക്ക് മികച്ച ലീഡ്

Synopsis

മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ലങ്കക്ക് അധികം വൈകാതെ കസുന്‍ രജിയതുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 91 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ കരകയറ്റി.

ഗോള്‍: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് മികച്ച ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തിട്ടുണ്ട്. 86 റണ്‍സുമായി ദിനേശ് ചണ്ഡിമലും നാലു റണ്ണോടെ പ്രഭാത് ജയസൂര്യയും ക്രീസില്‍. ഒരു വിക്കറ്റ് ശേഷിക്കെ ലങ്കക്ക് ഇപ്പോള്‍ 333 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ലങ്കക്ക് അധികം വൈകാതെ കസുന്‍ രജിയതുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 91 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ കരകയറ്റി. 64 റണ്‍സെടുത്ത ഫെര്‍ണാണ്ടോയെ വീഴ്ത്തി യാസിര്‍ ഷായാണ് കൂട്ടുകെട്ട് പൊളിച്ചത്. മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിനെ (9)മുഹമ്മദ് നവാസ് മടക്കുകയും പിന്നാലെ കുശാല്‍ മെന്‍ഡിസിനെ(76) യാസിര്‍ ഷാ പുറത്താക്കുകയും ചെയ്തതോടെ 178-5ലേക്ക് ലങ്ക തകര്‍ന്നെങ്കിലും ദിനേശ് ചണ്ഡിമല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടം ലങ്കയെ 300 കടത്തി.

വാലറ്റത്ത് ധന‍ഞ്ജയ ഡിസില്‍ന(20), നിരോഷന്‍ ഡിക്‌വെല്ല(12), രമേഷ് മെന്‍ഡിസ്(22), മഹീഷ് തീക്ഷണ(11) എന്നിവര്‍ ചണ്ഡിമലിന് മികച്ച പിന്തുണ നല്‍കി. പിരിയാത്ത പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ ചണ്ഡിമലും പ്രഭാത് ജയസൂര്യും ചേര്‍ന്ന് 21 റണ്‍സെടുത്തിട്ടുണ്ട്.

ഗോളിലെ ക്ലാസിക് ഇന്നിംഗ്‌സ്; സാക്ഷാല്‍ കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ബാബർ അസം

121 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയാണ് ചണ്ഡിമല്‍ 86 റണ്‍സെടുത്തത്. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് 88 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ യാസിര്‍ ഷാ 122 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 222 റണ്‍സിന് മറുപടിയായി പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ 218 റണ്‍സെടുത്തിരുന്നു.

സെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 148 റണ്‍സില്‍ ഒമ്പതാം വിക്കറ്റ് നഷ്ടമായശേഷം ബാബര്‍(119) അവസാന ബാറ്ററായ നസീം ഷായെ(5) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് പാക്കിസ്ഥാനെ ശ്രീലങ്കന്‍ ടോട്ടലിന് അടുത്തെത്തിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ശ്രേയസിന്റെ നേതൃത്വഗുണം സവിശേഷമാണ്'; വാഴ്ത്തി പഞ്ചാബ് ബോളിംഗ് പരിശീലകന്‍ സായ്രാജ് ബഹുതുലെ
ക്രിസ് ഗെയിലിനെ പിന്നിലാക്കി സായ് സുദര്‍ശന്‍; ഐപിഎല്ലില്‍ അതിവേഗം 2000 റണ്‍സ് തികയ്ക്കുന്ന താരം