ഒന്നാം ടെസ്റ്റ്: ലങ്കയെ എറിഞ്ഞിട്ടു, പാക്കിസ്ഥാനും ബാറ്റിംഗ് തകര്‍ച്ച

Published : Jul 16, 2022, 06:42 PM IST
ഒന്നാം ടെസ്റ്റ്: ലങ്കയെ എറിഞ്ഞിട്ടു, പാക്കിസ്ഥാനും ബാറ്റിംഗ് തകര്‍ച്ച

Synopsis

മൂന്ന് റണ്‍സോടെ അസ്ഹര്‍ അലിയും ഒരു റണ്ണുമായി ക്യാപ്റ്റന്‍ ബാബര്‍ അസമുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖിന്‍റെയും(13), ഇമാമുള്‍ ഹഖിന്‍റെയും(2) വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. പ്രഭാത് ജയസൂര്യക്കും രജിതക്കുമാണ് വിക്കറ്റ്.

ഗോള്‍: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 222 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്കായി 76 റണ്‍സെടുത്ത ദിനേശ് ചണ്ഡിമല്‍ മാത്രമെ തിളങ്ങിയുള്ളു. മറുപടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാന്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്.

മൂന്ന് റണ്‍സോടെ അസ്ഹര്‍ അലിയും ഒരു റണ്ണുമായി ക്യാപ്റ്റന്‍ ബാബര്‍ അസമുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖിന്‍റെയും(13), ഇമാമുള്‍ ഹഖിന്‍റെയും(2) വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. പ്രഭാത് ജയസൂര്യക്കും രജിതക്കുമാണ് വിക്കറ്റ്.

ബാബറിന്‍റെ പിന്തുണക്ക് ഒടുവില്‍ മറുപടി നല്‍കി വിരാട് കോലി

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ മുന്‍നിരയെ ഹസന്‍ അലിയും യാസിര്‍ ഷായും ഷഹീന്‍ അഫ്രീദിയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ കരുണരത്നെയെ(1) വീഴ്ത്തി ഷഹീന്‍ അഫ്രീദിയാണ് ലങ്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം വിക്കറ്റില്‍ ഒഷാദ ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും ഫെര്‍ണാണ്ടോയെ(35) ഹസന്‍ അലിയും മെന്‍ഡിസിനെ(21) യാസിര്‍ ഷായും മടക്കി.

15 പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ ഏയ്ഞ്ചലോ മാത്യൂസ് യാസിര്‍ ഷാക്ക് മുന്നില്‍ വീണു. ഡിക്‌വെല്ലയെ അഫ്രീദിയും മടക്കിയതോടെ 103-6ലേക്ക് കൂപ്പുകുത്തിയ ലങ്കയെ ചണ്ഡിമല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പാണ് 200 കടത്തിയത്. രമേശ് മെന്‍ഡിസ്(11), മഹീഷ് തീക്ഷണ(38), രജിത(12*) എന്നിവര്‍ ചണ്ഡിമലിന് മികച്ച പിന്തുണ നല്‍കി. സ്കോര്‍ 177ല്‍ നില്‍ക്കെ ചണ്ഡിമലിനെ നഷ്ടമായെങ്കിലും അവസാന വിക്കറ്റില്‍ തീക്ഷണയും രജിയതും ചേര്‍ന്ന് 45 റണ്‍സടിച്ച് ലങ്കയെ 200 കടത്തുകയായിരുന്നു.

ജയിക്കുന്നവര്‍ക്ക് പരമ്പര; ഇംഗ്ലണ്ട്-ഇന്ത്യ മൂന്നാം ഏകദിനം നാളെ, വീണ്ടും കണ്ണുകള്‍ കോലിയില്‍

പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 58 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹസന്‍ അലിയും യാസിര്‍ ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ടെസറ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക സമനിലയാക്കിയിരുന്നു(1-1).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രോഹിത്തും സൂര്യകുമാറും ശിവം ദുബെയുമില്ല, വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു
ടി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ, ഓപ്പണറായി സഞ്ജുവും, ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര