ലങ്ക ചാടി ഇംഗ്ലണ്ട് സെമിയില്‍; ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്

Published : Nov 05, 2022, 04:57 PM IST
 ലങ്ക ചാടി ഇംഗ്ലണ്ട് സെമിയില്‍; ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്

Synopsis

ഇംഗ്ലണ്ട് ജയിച്ചതോടെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനും ഏഴ് പോയന്‍റ് വീതമാണെങ്കിലും മോശം നെറ്റ് റണ്‍റേറ്റാണ് ഓസീസിനെ ചതിച്ചത്.

സിഡ്നി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സെമി ഫൈനലിസ്റ്റിനെ നിര്‍ണയിക്കാനുള്ള സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലക്കെതിരെ ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ അലക്സ് ഹെയില്‍സും(30 പന്തില്‍ 47), ക്യാപ്റ്റന്‍ ജോസ് ബട്‌ലറും(23 പന്തില്‍ 28) നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിന്‍റെയും ബെന്‍ സ്റ്റോക്സിന്‍റെ(36 പന്തില്‍ 44*) പോരാട്ടത്തിന്‍റെയും കരുത്തിലാണ് ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയത്.

ഇംഗ്ലണ്ട് ജയിച്ചതോടെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനും ഏഴ് പോയന്‍റ് വീതമാണെങ്കിലും മോശം നെറ്റ് റണ്‍റേറ്റാണ് ഓസീസിനെ ചതിച്ചത്. ഇംഗ്ലണ്ട് നേരിയ ജയം സ്വന്തമാക്കിയതോടെ മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 141-8, ഇംഗ്ലണ്ട് 19.4 ഓവറില്‍ 144-6.

തകര്‍പ്പന്‍ തുടക്കം, പിന്നെ കൂട്ടത്തകര്‍ച്ച

ലങ്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ അലക്സ് ഹെയില്‍സും ജോസ് ബട്‌ലറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 7.2 ഓവറില്‍ 75 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കമിട്ടു. ബട്‌ലറെയും(23 പന്തില്‍ 28), അലക്സ് ഹെയില്‍സിനെയും(30 പന്തില്‍ 47) ഹസരങ്കയും ഹാരി ബ്രൂക്കിനെ(4) ധനഞ്ജയ ഡിസില്‍വയും വീഴ്ത്തി. പിന്നാലെ ലിയാം ലിവിംഗ്‌സ്റ്റണും(4), മൊയീന്‍ അലിയും(1) പെട്ടെന്ന് മടങ്ങിയത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. അവസാന രണ്ടോവറില്‍ 13ഉം അവസാന ഓവറില്‍ അഞ്ചു റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. വിജയത്തിനരികെ സാം കറനും(6) മടങ്ങിയെങ്കലും ബെന്‍ സ്റ്റോക്സിന്‍റെയും പോരാട്ടം അവരെ വിജയവര കടത്തി. ക്രിസ് വോക്സ്(5*)വിജയത്തില്‍ സ്റ്റോക്സിന് കൂട്ടായി.

തിരിച്ചെത്തുമോ റിഷഭ് പന്തും ചാഹലും, സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ശ്രീലങ്ക ഓപ്പണര്‍ പാതും നിസങ്കയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവില്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞുപിടിക്കുകയായിരുന്നു. 45 പന്തില്‍ 67 റണ്‍സെടുത്ത പാതും നിസങ്കയും 22 റണ്‍സെടുത്ത ഭാനുക രജപക്സെയും 18 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും മാത്രമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.

പവര്‍ പ്ലേ പിന്നിടുമ്പോള്‍ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തിരുന്നു. പത്തോവറില്‍ 80 റണ്‍സടിച്ച ലങ്കക്ക് അവസാന പത്തോവറില്‍ 61 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളു. അസലങ്ക(8) നിരാശപ്പെടുത്തിയപ്പോള്‍ 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിസങ്ക(67) മാത്രമെ പൊരുതിയുള്ളു. 13-ാം ഓവറില്‍ ലങ്ക 100ഉം 15 ഓവറില്‍ 116ലും എത്തിയ ലങ്കയെ അവസാന ഓവറുകളില്‍ സാം കറനും ആദില്‍ റഷീദും മാര്‍ക്ക് വുഡും ചേര്‍ന്ന് വരിഞ്ഞു കെട്ടി. ഇതോടെ അവസാന അഞ്ചോവറില്‍ ലങ്കക്ക് 26 റണ്‍സെ നേടാനായുള്ളു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ