അംബ്രിഷിന് അര്‍ധ സെഞ്ചുറി, തര്‍ച്ചയില്‍ നിന്ന് കരകയറില്‍ ഇന്ത്യ അണ്ടര്‍ 19; ഇംഗ്ലണ്ടിന് 211 റണ്‍സ് വിജയലക്ഷ്യം

Published : Jul 07, 2025, 08:22 PM IST
india u19 vs england u19

Synopsis

അഞ്ചാം ഏകദിനത്തിൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിന് 211 റൺസ് വിജയലക്ഷ്യം. ആർഎം അംബ്രിഷിന്റെ അർധ സെഞ്ചുറി ഇന്ത്യയ്ക്ക് ആശ്വാസമായി. 

വോര്‍സെസ്റ്റര്‍: ഇന്ത്യ അണ്ടര്‍ 19 ടീമിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന് 211 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ആര്‍എം അംബ്രിഷിന്റെ (66) ഇന്നിംഗ്‌സാണ് ആശ്വാസമായത്. 33 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി എഎം ഫ്രഞ്ച്, റാല്‍ഫി ആല്‍ബര്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒന്നിന് 28 എന്ന നിലയിലാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഒരെണ്ണം ഇംഗ്ലണ്ടും ജയിച്ചു.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ഒമ്പത് റണ്‍സിനിടെ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (1), വിഹാന്‍ മല്‍ഹോത്ര (1) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് വൈഭവ് - രാഹുല്‍ കുമാര്‍ സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. വൈഭവിനെ, സെബാസ്റ്റ്യന്‍ മോര്‍ഗന്‍ പുറത്താക്കി. രാഹുല്‍ കുമാറിനും (21) അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ഹാര്‍വന്‍ഷ് പങ്കാലിയ (24), കനിഷ്‌ക് ചൗഹാന്‍ (24) എന്നിവര്‍ അല്‍പനേരം ക്രീസില്‍ നിന്ന് പ്രതീക്ഷ നല്‍കി.

എന്നാല്‍ കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചില്ല. ദീപേഷ് ദേവേന്ദ്രന്‍ (0) കൂടി പോയതോടെ ഏഴിന് 135 എന്ന നിലയിലായി ഇന്ത്യ. ടീം 200 കടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് അംബ്രിഷ് - യുധാജിത് ഗുഹ () സഖ്യം നിര്‍ണായക കൂട്ടുകെട്ട് ഉയര്‍ത്തുന്നത്. ഇരുവരും .. റണ്‍സ് കൂട്ടിചേര്‍ത്തു. യുധാജിത് ഒരുവശത്ത് ഉറച്ച് നിന്നപ്പോള്‍ അംബ്രിഷ് ആക്രമിച്ച് കളിച്ചു. ഇരുവരും 68 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഗുഹ 49-ാം ഓവറിന്റെ ആദ്യ പന്തില്‍ പുറത്തായി. മൂന്നാം ന്തില്‍ നമന്‍ പുഷ്പകും (0) മടങ്ങി. അന്‍മോല്‍ജീത് സിംഗ് (5), അംബ്രിഷിനൊപ്പം പുറത്താവാതെ നിന്നു. 81 പന്തുകള്‍ നേരിട്ട അംബ്രിഷ് ആറ് ബൗണ്ടറികള്‍ നേടി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇംഗ്ലണ്ട്: ബെന്‍ ഡോക്കിന്‍സ്, ജോസഫ് മൂര്‍സ്, ബെന്‍ മെയ്‌സ്, റോക്കി ഫ്‌ലിന്റോഫ്, തോമസ് റെവ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഏകാന്‍ഷ് സിംഗ്, സെബാസ്റ്റ്യന്‍ മോര്‍ഗന്‍, റാല്‍ഫി ആല്‍ബര്‍ട്ട്, അലക്‌സ് ഗ്രീന്‍, മാത്യു ഫിര്‍ബാങ്ക്, എഎം ഫ്രഞ്ച്.

ഇന്ത്യ: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ശി, വിഹാന്‍ മല്‍ഹോത്ര, രാഹുല്‍ കുമാര്‍, ഹര്‍വന്‍ഷ് പംഗലിയ (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ആര്‍ എസ് അംബ്രീഷ്, ദീപേഷ് ദേവേന്ദ്രന്‍, അന്‍മോല്‍ജീത് സിംഗ്, യുധാജിത് ഗുഹ, നമന്‍ പുഷ്പക്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍