രാധാ യാദവിന്‍റെ പറക്കും ക്യാച്ചും ഇന്ത്യയെ രക്ഷിച്ചില്ല, ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോല്‍വി

Published : Jul 13, 2025, 12:28 PM IST
Radha Yadav

Synopsis

അവസാന മൂന്ന് പന്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ അഞ്ച് റൺസ് വേണമെന്നായി. എന്നാല്‍ നാലാം പന്തില്‍ തേര്‍ഡ്മാനില്‍ സംഭവിച്ച മിസ് ഫീല്‍ഡിലൂടെ മൂന്ന് റണ്‍ ഓടിയെടുത്ത സോഫി എക്ലിസ്റ്റോണ്‍ ഇംഗ്ലണ്ടിനെ ലക്ഷ്യത്തോട് അടുപ്പിച്ചു.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ വനിതാ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റ് തോല്‍വി. ഓപ്പണര്‍ ഷഫാലി വര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് അവസാന പന്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി ഷഫാലി വര്‍മ 41 പന്തില്‍ 75 റണ്‍സെടുത്തപ്പോല്‍ മറ്റാർക്കും കാര്യമായ പിന്തുണ നല്‍കാനായില്ല. തോറ്റെങ്കിലും അഞ്ച് മത്സര പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കി.

അരുന്ധതി റെഡ്ഡിയെറിഞ്ഞ അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ അരുന്ധതി റെഡ്ഡി 20 പന്തില്‍ 30 റണ്‍സെടുത്ത് ക്രീസില്‍ നിന്ന റിച്ച ടാമി ബ്യുമൗണ്ടിനെ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി.

 

ഇതോടെ അവസാന മൂന്ന് പന്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ അഞ്ച് റൺസ് വേണമെന്നായി. എന്നാല്‍ നാലാം പന്തില്‍ തേര്‍ഡ്മാനില്‍ സംഭവിച്ച മിസ് ഫീല്‍ഡിലൂടെ മൂന്ന് റണ്‍ ഓടിയെടുത്ത സോഫി എക്ലിസ്റ്റോണ്‍ ഇംഗ്ലണ്ടിനെ ലക്ഷ്യത്തോട് അടുപ്പിച്ചു. അവസാന രണ്ട് പന്തുകളില്‍ സിംഗിളുകള്‍ ഓടിയെടുത്ത് ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഉയര്‍ന്ന റണ്‍ചേസാണിത്.

നേരത്തെ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സോഫിയ ഡങ്ക്‌ലിയും ഡാനിയേല വ്യാറ്റും ചേര്‍ന്ന് 10.4 ഓവറില്‍ 101 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു. എന്നാല്‍ പിന്നീടുള്ള പത്തോവറില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയതോടെയാണ് ഇംഗ്ലണ്ടിന് അവസാന പന്തുവരെ വിജയം നീട്ടേണ്ടിവന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷഫാലിക്ക് പുറമെ 24 റണ്‍സെടുത്ത റിച്ച ഘോഷ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ 15 റണ്‍സെടുത്തപ്പോള്‍ രാധാ യാദവ് 14 റണ്‍സെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍