ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി; സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്

Published : Aug 23, 2021, 04:01 PM ISTUpdated : Aug 23, 2021, 04:03 PM IST
ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി; സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്

Synopsis

വലത് തോളിനാണ് പരിക്ക്. ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ നാലാംദിനം നാല് ഓവര്‍ മാത്രമാണ് വുഡ് എറിഞ്ഞത്. താരം ടീമിനൊപ്പം തുടരും. നാലാം ടെസ്റ്റില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

ലീഡ്‌സ്: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് പേസര്‍ മാര്‍ക് വുഡിന്റെ സേവനം ലഭിക്കില്ല. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഫീല്‍ഡ് ചെയ്യുമ്പോള്‍ പരിക്കേറ്റതാണ് താരത്തിന് വിനയായത്. വലത് തോളിനാണ് പരിക്ക്. ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ നാലാംദിനം നാല് ഓവര്‍ മാത്രമാണ് വുഡ് എറിഞ്ഞത്. താരം ടീമിനൊപ്പം തുടരും. നാലാം ടെസ്റ്റില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

അതുകൊണ്ട് തന്നെ വുഡിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.  വുഡിന് പകരം ടീമിനൊപ്പമുള്ള സാക്വിബ് മഹ്‌മൂദ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറിയേക്കും. ക്രെയ്ഗ് ഓവര്‍ടോണാണ് കളിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. ലോര്‍ഡ്‌സ് ടെസ്റ്റില്‍ താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ജയിംസ് ആന്‍ഡേഴ്‌സണ്‍, ഒല്ലി റോബിന്‍സണ്‍, സാം കറന്‍ എന്നിവരാണ് ടീമിലുള്ള മറ്റു പേസര്‍മാര്‍.

ഇംഗ്ലണ്ടിന് പരിക്കേറ്റ് പേസര്‍മാരുടെ പട്ടിക നീളുകയാണ്. ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇതില്‍ ആര്‍ച്ചര്‍ക്കും സ്റ്റോണിനും ബ്രോഡിനും പരമ്പരയില്‍ കൡക്കാന്‍ പോലുമാവില്ല.

ബുധനാഴ്ച്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, സഞ്ജുവിനും ഗില്ലിനും വെല്ലുവിളിയായി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും പരിഗണനയില്‍
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?