ആദ്യ 20 പന്തില്‍ 7 റണ്‍സ്, പിന്നീട് നേരിട്ട 28 പന്തില്‍ നേടിയത് 71 റണ്‍സ്, ഏഷ്യാ കപ്പ് ടീമിലെ സ്ഥാനം വെറുതെയല്ലെന്ന് തെളിയിച്ച് റിങ്കു സിംഗ്

Published : Aug 31, 2025, 09:45 PM IST
Rinku Singh

Synopsis

ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന റിങ്കുവിനെ ഏഷ്യാ കപ്പ് ടീമിലെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലക്നൗ:യുപി ടി20 ലീഗില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടിയ റിങ്കു സിംഗ്. മീററ്റ് മാവെറിക്സിനായി ബാറ്റിംഗിന് ഇറങ്ങിയ റിങ്കു നേരിട്ട ആദ്യ 20 പന്തില്‍ ഏഴ് റൺസ് മാത്രമാണ് നേടിയത്. എന്നാല്‍ പിന്നീട് നേരിട്ട 28 പന്തില്‍ 71 റണ്‍ടിച്ച റിങ്കു 48 പന്തില്‍ 78 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാലു സിക്സും നാലു ഫോറും അടങ്ങുന്നതാണ് റിങ്കുവിന്‍റെ ഇന്നിംഗ്സ്.യുപി പ്രീമിയര്‍ ലീഗില്‍ നേരത്തെ ലക്നൗ ഫാല്‍ക്കൺസിനെതിരെ 27 പന്തില്‍ 57 റണ്‍സടിച്ച റിങ്കു കാശി രുദ്രാസിനെതിരെ 48 പന്തില്‍ 108 റണ്‍സുമടിച്ചിരുന്നു.

ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന റിങ്കുവിനെ ഏഷ്യാ കപ്പ് ടീമിലെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ഉള്‍പ്പെടുത്താതിരുന്നപ്പോഴാണ് ഐപിഎല്ലില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന റിങ്കുവിനെ ടീമിലെടുത്തത്. എന്നാല്‍ ഏഷ്യാ കപ്പ് ടീമിലിടം നേടിയശേഷം യുപി പ്രീമിയര്‍ ലീഗില്‍ റിങ്കു നടത്തുന്ന പ്രകടനങ്ങള്‍ ടീമിലെ തന്‍റെ സ്ഥാനം അര്‍ഹിക്കുന്നതാണെന്ന് തെളിയിക്കുന്നതാണ്.

ഏഷ്യാ കപ്പ് ടീമിലിടം കിട്ടില്ലെന്ന് താന്‍ ആശങ്കപ്പെട്ടിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ റിങ്കു പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഏഷ്യാ കപ്പ് ടീമിലിടം കിട്ടിയത് തന്നെ പ്രചോദിദിപ്പിച്ചുവെന്നും റിങ്കു പറഞ്ഞിരുന്നു. 2018 മുതല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കുന്ന റിങ്കുവിനെ 2025ലെ മെഗാ താരലേലത്തിന് മുമ്പ് 13 കോടി നല്‍കിയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിക്കിടെ അസഹ്യമായ വയറുവേദന, ഇന്ത്യൻ താരം യശസ്വി ജയ്സ്വാള്‍ ആശുപത്രിയില്‍
ലക്നൗ 'മുതലാളി'ക്ക് പറ്റിയത് ഭീമാബദ്ധമോ?, വെറും 4 മത്സരം മാത്രം കളിക്കുന്ന ഓസീസ് താരത്തിനായി മുടക്കിയത് 8.6 കോടി