'അവനെപ്പോലെ മറ്റൊരാളില്ല'; സൂര്യയെ വാഴ്ത്തി സച്ചിനും കോലിയും സെവാഗും ഗംഭീറും

Published : Nov 20, 2022, 03:10 PM ISTUpdated : Nov 20, 2022, 03:28 PM IST
'അവനെപ്പോലെ മറ്റൊരാളില്ല'; സൂര്യയെ വാഴ്ത്തി സച്ചിനും കോലിയും സെവാഗും ഗംഭീറും

Synopsis

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സെഞ്ചുറിയുമായി ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത് സൂര്യകുമാറായിരുന്നു. 51 പന്തില്‍ 111 റണ്‍സുമായി സൂര്യകുമാര്‍ പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് നേടിയത് 69 പന്തില്‍ 69 റണ്‍സ് മാത്രം. ഈ വര്‍ഷം ടി20യില്‍ രണ്ടാം സെ‌ഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലായിരുന്നു.

ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിനെ വാഴ്ത്തി വിരാട് കോലി. അവനെപ്പോല്ലെ മറ്റൊരാളില്ല, അതുകൊണ്ടാണ് അവന്‍ ലോകത്തിലെ ഏറ്റവും മികച്ചവനാകുന്നത്. കളി കാണാന്‍ കഴിഞ്ഞില്ല, പക്ഷെ എങ്കിലും എനിക്കറിയാം, ഇതും അവന്‍റെ മറ്റൊരു വീഡിയോ ഗെയിം ഇന്നിംഗ്സായിരിക്കുമെന്ന് എന്നായിരുന്നു കോലി ട്വിറ്റററില്‍ കുറിച്ചത്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സെഞ്ചുറിയുമായി ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത് സൂര്യകുമാറായിരുന്നു. 51 പന്തില്‍ 111 റണ്‍സുമായി സൂര്യകുമാര്‍ പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് നേടിയത് 69 പന്തില്‍ 69 റണ്‍സ് മാത്രം. ഈ വര്‍ഷം ടി20യില്‍ രണ്ടാം സെ‌ഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്.

ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലായിരുന്നു. സൂര്യക്ക് ഏത് ഗ്രഹത്തിലും ബാറ്റ് ചെയ്യാനാവും എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്.

 

മുന്‍ ഇന്ത്യന്‍ ഓപ്പണ്‍ വസീം ജാഫറും രസകരമായ വീഡിയോയിലൂടെ സൂര്യയുടെ ഇന്നിംഗ്സിനെ വാഴ്ത്തി.

സൂര്യന്‍റെ ഇമോജിയും ബാറ്റുമിട്ടായിരുന്നു ഗൗതം ഗംഭീര്‍ പ്രതികരിച്ചത്.

ഈ സമയങ്ങളില്‍ ആകാശത്തിന് തീപിടിക്കും, അയാള്‍ അയാളുടേതായ ലീഗിലാണ് എന്നായിരുന്നു വീരേന്ദരര്‍ സെവാഗിന്‍റെ പ്രതികരണം.

രാത്രിയും ആകാശത്തെ തീപിടിപ്പിക്കുന്ന സൂര്യ, എന്തൊരു പ്രകടനം എന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച
ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച