ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടണമെന്നാണ് എന്‍റെ ആഗ്രഹം. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്, അവർ തന്നെയാണ് എന്‍റെ ഫേവറിറ്റുകൾ.
മുംബൈ: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പില്‍ സെമിയിലെത്തുന്ന ടീമുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ നായകനും ലോകകപ്പ് ജേതാവുമായ മൈക്കൽ ക്ലാർക്ക്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമി ഫൈനലിൽ എത്തുമെന്നാണ് ക്ലാർക്കിന്‍റെ പ്രവചനം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു സ്വപ്ന ഫൈനലിനാണ് താൻ കാത്തിരിക്കുന്നതെന്നും ക്ലാര്‍ക്ക് പറഞ്ഞു.
ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടണമെന്നാണ് എന്‍റെ ആഗ്രഹം. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്, അവർ തന്നെയാണ് എന്‍റെ ഫേവറിറ്റുകൾ. വൈകാരികമായ ബന്ധം കൊണ്ട് ഓസ്‌ട്രേലിയ ഫൈനലിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- റെവ്‌സ്‌പോർട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു.
ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലൻഡും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്ലാർക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്‍റെ മോശം പ്രകടനത്തിൽ താൻ നിരാശനാണെന്നും എന്നാൽ ബ്രെണ്ടൻ മക്കല്ലത്തിന് കീഴിൽ അവർ കരുത്തോടെ തിരിച്ചുവരുമെന്ന് കരുതുന്നതായും ക്ലാര്‍ക്ക് കൂട്ടിചേർത്തു.
ഇംഗ്ലണ്ട് ടീം സാഹചര്യങ്ങൾ മാറ്റിയെടുക്കുമെന്ന് ഞാൻ കരുതുന്നു. നിലവിൽ പലവിധ സമ്മർദ്ദങ്ങൾ അവർക്കുണ്ടെങ്കിലും സെമിയിൽ അവർ എത്തുമെന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഏഷ്യൻ സാഹചര്യങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് തന്നെയാണ് ലോകകപ്പില്‍ കൂടുതൽ സാധ്യതയെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.
