തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍

Published : Dec 11, 2025, 10:25 PM IST
Gautam Gambhir-Arshdeep Singh

Synopsis

ജസ്പ്രീത് ബുമ്ര നാലോവറില്‍ 45 റണ്‍സും വഴങ്ങി. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 99 റൺസ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല.

മുള്ളൻപൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യൻ പേസര്‍മാർ നിറം മങ്ങിയപ്പോള്‍ ഇന്ത്യൻ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രഹമേറ്റത് നാലോവറില്‍ 54 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗായിരുന്നു. ജസ്പ്രീത് ബുമ്ര നാലോവറില്‍ 45 റണ്‍സും വഴങ്ങി. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 99 റൺസ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരാണ് അര്‍ഷ്ദീപും ബുമ്രയും. അര്‍ഷ്ദീപിന്‍റെ പേരില്‍ 107 വിക്കറ്റുള്ളപ്പോള്‍ ബുമ്ര കഴിഞ്ഞ മത്സരത്തിലാണ് 100 വിക്കറ്റ് തികച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇരുവരെയും നിലം തൊടാതെ ദക്ഷിണാഫ്രിക്ക പറത്തി.

തന്‍റെ ആദ്യ രണ്ടോവറില്‍ അര്‍ഷ്ദീപ് 20 റണ്‍സ് വഴങ്ങിയപ്പോള്‍ ബുമ്ര 17 റണ്‍സ് വിട്ടുകൊടുത്തു. ഡി കോക്കും ഏയ്ഡന്‍ മാര്‍ക്രവും തകര്‍ത്തടിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ പതിനൊന്നാം ഓവറില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അര്‍ഷ്ദീപിനെ വീണ്ടും പന്തെറിയാന്‍ വിളിച്ചു. ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപിനെ ഡി കോക്ക് സിക്സിന് പറത്തി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വൈഡ് ബോളുകളെറിഞ്ഞ് അര്‍ഷ്ദീപ് നാണംകെട്ടു. പതിനൊന്നാം ഓവറിലെ രണ്ടാം പന്ത് എറിയാനെത്തിയ അര്‍ഷ്ദീപ് ആദ്യം തുടര്‍ച്ചയായി രണ്ട് വൈഡ് ബോളുകളെറിഞ്ഞു.

 

പിന്നീടൊരു ഡോട്ട് ബോള്‍ എറിഞ്ഞെങ്കിലും അതിനുശേഷം തുടര്‍ച്ചയായി നാലു വൈഡുകള്‍ എറിഞ്ഞു. പിന്നീട് മൂന്ന് പന്തുകള്‍ എറിഞ്ഞ അര്‍ഷ്ദീപ് ഓവറില്‍ വീണ്ടും വൈഡെറിഞ്ഞതോടെ ഡഗ് ഔട്ടിലിരുന്ന ഗംഭീര്‍ രോഷത്തോടെ പ്രതികരിക്കുന്നത് കാണാമായിരുന്നു. അര്‍ഷ്ദീപിന്‍റെ ഓവറില്‍ 18 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക 11ാം ഓവറില്‍ 100 കടക്കുകയും ചെയ്തു. മത്സരത്തിലാകെ 9 വൈഡുകളാണ് അര്‍ഷ്ദീപ് എറിഞ്ഞത്. ഒരു ബൈയും അഞ്ച് ലെഗ് ബൈയും 16 വൈഡും അടക്കം 22 റണ്‍സാണ് ഇന്ത്യ എക്സ്ട്രാ ഇനത്തില്‍ വഴങ്ങിയത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോം ഗ്രൗണ്ടില്‍ ഗില്‍ ഗോള്‍ഡന്‍ ഡക്ക്, സഞ്ജുവിനെ ഇനിയും എത്രനാള്‍ പുറത്തിരുത്തുമെന്ന ചോദ്യവുമായി ആരാധകര്‍
വിക്കറ്റിന് പിന്നില്‍ മിന്നല്‍ റണ്ണൗട്ടിലൂടെ ഞെട്ടിച്ച് ജിതേഷ് ശര്‍മ, ഡി കോക്കിന്‍റെ സെഞ്ചുറി മോഹം തകർന്നത് ഇങ്ങനെ