വെടിക്കെട്ടുമായി ബ്രൂക്കും സാള്‍ട്ടും, ന്യൂസിലന്‍ഡിനെതിരെ വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്

Published : Oct 20, 2025, 04:24 PM IST
Harry Brook

Synopsis

ഇംഗ്ലണ്ട് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് നിരയില്‍ നാലു താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 65 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെയും ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 18 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് നിരയില്‍ നാലു താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ടിം സീഫര്‍ട്ട്(29 പന്തില്‍ 39), മാര്‍ക് ചാപ്‌മാന്‍(24 പന്തില്‍ 28), മിച്ചല്‍ സാന്‍റ്‌നര്‍(15 പന്തില്‍ 36), ജെയിംസ് നീഷാം(13 പന്തില്‍ 17) എന്നിവരൊഴികെ മറ്റാര്‍ക്കും കിവീസ് നിരയില്‍ രണ്ടക്കം കടക്കാനായില്ല. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 32 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ലൂക് വുഡും ബ്രെയ്ഡന്‍ കാര്‍സും ലിയാം ഡോസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 56 പന്തില്‍ 85 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 35 പന്തില്‍ 78 റണ്‍സെടുത്തു. പവര്‍ പ്ലേ തീര്‍ന്നതിന് പിന്നാലെ ക്രീസില്‍ ഒരുമിച്ച ഹാരി ബ്രൂക്ക്-ഫില്‍ സാള്‍ട്ട് സഖ്യം പതിനെട്ടാം ഓവറിലണ് വേര്‍ പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.2 ഓവറില്‍ 129 റണ്‍സാണ് അടിച്ചെടുത്തത്. ബ്രൂക്ക് 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ സാള്‍ട്ട് 33 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്.

 

ജേക്കബ് ബേഥലും(12 പന്തില്‍ 24) സാം കറനും(12 പന്തില്‍ 29*) ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ തിളങ്ങി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ജയിച്ചതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം