ഗംഭീറിനെയും അഗാര്‍ക്കറെയും പുറത്താക്കണമെന്ന പരാമര്‍ശം, വിശദീകരണവുമായി നവജ്യോത് സിദ്ദു

Published : Oct 20, 2025, 03:49 PM IST
Navjot Singh Sidhu

Synopsis

എന്നാല്‍ താന്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും താനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സിദ്ദു എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.

ചണ്ഡീഗഡ്: ഇന്ത്യൻ ടീം 2027ലെ ഏകദിന ലോകകപ്പ് ജയിക്കണമെങ്കില്‍ പരിശീലക സ്ഥാനത്തു നിന്ന ഗൗതം ഗംഭീറിനെയും ചീഫ് സെലക്ടര്‍ സ്ഥാനത്തു നിന്ന് അജിത് അഗാര്‍ക്കറെയും പുറത്താക്കണമെന്ന് താന്‍ പറഞ്ഞതായ പ്രചരണങ്ങളില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യൻ താരം നവജ്യോത് സിദ്ദു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റശേഷമാണ് സിദ്ദു ഗംഭീറിനും അഗാര്‍ക്കര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശമെന്ന പേരില്‍ കാര്‍ഡുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

എന്നാല്‍ താന്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും താനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സിദ്ദു എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ഗംഭീറിന്‍റെയും അഗാര്‍ക്കറുടെയം നേതൃത്വത്തില്‍ ഇന്ത്യൻ ക്രിക്കറ്റില്‍ തലമുറമാറ്റം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ.

 

രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിനെതിരെയും ഗംഭീറിനും അഗാര്‍ക്കര്‍ക്കുമെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇരുവരും 2027ലെ ഏകദിന ലോകകപ്പ് ടീമിലുണ്ടാകുമോ എന്നകാര്യത്തില്‍ ഉറപ്പ് പറയാന്‍ ഗംഭീറും അഗാര്‍ക്കറും തയാറായിരുന്നില്ല. 

2027ലെ ലോകകപ്പിന് ഇനിയും രണ്ടരവര്‍ഷം ബാക്കിയുണ്ടെന്നും ഇപ്പോഴത്തെ കാര്യം മാത്രമെ ചിന്തിക്കുന്നുള്ളൂവെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഓസ്ട്രേലയക്കെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് സെഞ്ചുറി അടിച്ചാലും ഇരുവരും ഏകദിന ലോകകപ്പ് ടീമിലുണ്ടാവുമോ എന്ന് പറയാനാവില്ലെന്നും വ്യക്തിഗത പ്രകടനങ്ങളല്ല കിരീടങ്ങള്‍ നേടുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത് എന്നായിരുന്നു അഗാര്‍ക്കര്‍ വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: മുഹമ്മദ് റെയ്ഹാന് ഏഴ് വിക്കറ്റ്, കേരളത്തിനെതിരെ മുംബൈ 312ന് പുറത്ത്
അണ്ടര്‍ 19 ഏഷ്യാ കപ്പ്: കൂറ്റന്‍ ജയത്തോടെ തുടങ്ങി ഇന്ത്യ, സൂര്യവന്‍ഷിയുടെ കരുത്തില്‍ യുഎഇയെ തകര്‍ത്തത് 234 റണ്‍സിന്