ഹെറ്റ്‌മെയറുടെ വെടിക്കെട്ട്, ഷെപ്പേർഡിന് ഹാട്രിക്; സ്കോട്ട്‌ലൻഡിനെ അനായാസം മറികടന്ന് വെസ്റ്റ് ഇൻഡീസ്

Published : Feb 07, 2026, 07:04 PM IST
West Indies

Synopsis

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. 34 പന്തിൽ 64 റൺസെടുത്ത ഷിമ്രോൺ ഹെറ്റ്‌മെയറാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്.

കൊൽക്കത്ത: ടി20 ലോകകപ്പിൽ വിജയത്തുടക്കവുമായി വെസ്റ്റ് ഇൻഡീസ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ സ്കോട്ട്‌ലൻഡിനെ 35 റൺസിനാണ് മുൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ഷിമ്രോൺ ഹെറ്റ്‌മെയറുടെ ബാറ്റിംഗ് കരുത്തും റൊമാരിയോ ഷെപ്പേർഡിന്‍രെ ഹാട്രിക് പ്രകടനവുമാണ് വിൻഡീസിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. വിന്‍ഡീസ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സ്കോട്‌ലന്‍ഡ് 18.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. 34 പന്തിൽ 64 റൺസെടുത്ത ഷിമ്രോൺ ഹെറ്റ്‌മെയറാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണർമാരായ ഷായ് ഹോപ്പും(19) ബ്രാൻഡൻ കിംഗും(35) ചേർന്ന് 54 റൺസിന്‍റെ മികച്ച തുടക്കം നൽകി. മധ്യനിരയിൽ ഷെർഫാൻ റൂഥർഫോർഡ്(13 പന്തില്‍ 26*), നായകൻ റോവ്‌മാൻ പവൽ(14 പന്തില്‍ 24) എന്നിവരും വിലപ്പെട്ട സംഭാവനകൾ നൽകി.

 

183 റൺസ് ലക്ഷ്യവുമായിറങ്ങിയ സ്കോട്ട്‌ലൻഡ് 18.5 ഓവറിൽ 147 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്കോട്ട്‌ലൻഡ് നിരയിൽ നായകൻ റിച്ചി ബെറിംഗ്ടൺ (42), ടോം ബ്രൂസ് (35) എന്നിവർ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. റൊമാരിയോ ഷെപ്പേർഡിന്‍റെ തീപ്പൊരി ബൗളിംഗാണ് സ്കോട്ട്‌ലൻഡിന്‍റെ നടുവൊടിച്ചത്. മാത്യു ക്രോസ്, മൈക്കൽ ലീസ്‌ക്, ഒലിവർ ഡേവിഡ്‌സൺ എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി ഷെപ്പേർഡ് ഹാട്രിക് പൂർത്തിയാക്കി. നാല് ഓവറിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ഷെപ്പേർഡാണ് സ്കോട്ട്‌ലൻഡിന്‍റെ പതനം വേഗത്തിലാക്കിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹോൾഡർ, വെസ്റ്റ് ഇൻഡീസിനായി ടി20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ എന്ന നാഴികക്കല്ലും പിന്നിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാങ്കഡെയിൽ ടോസ് ഭാഗ്യം അമേരിക്കക്ക്, ഇന്ത്യൻ ടീമില്‍ ബുമ്രയില്ല, സഞ്ജുവും പുറത്ത്
'അവനെകൊണ്ട് കൂട്ടിയാല്‍ കൂടില്ല'; സിക്സര്‍ അടിക്കാന്‍ നോക്കി പുറത്തായ ബാബര്‍ അസമിനെ പരിഹസിച്ച് മുഹമ്മദ് കൈഫ്